ഗാംഗുലി സഹായിച്ച പോലെ ധോണിയും കോഹ്‌ലിയും സഹായിച്ചിട്ടില്ല: യുവരാജ് സിംഗ്

12:16 AM Apr 02, 2020 | Deepika.com
മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് മുന്‍ താരം യുവരാജ് സിംഗ് .. രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയാവാനും സുപ്രധാന പങ്കുവഹിക്കാനും സാധിച്ചിട്ടുള്ള താരംകൂടിയാണ് യുവരാജ്. 17 വര്‍ഷക്കാലം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കളിച്ചിട്ടുള്ള യുവരാജ് തനിക്ക് പ്രിയപ്പെട്ട ക്യാപ്റ്റൻ നിലവിലെ ബിസിസിഐ പ്രസിഡന്‍റ് കൂടിയായ സൗരവ് ഗാംഗുലിയാണെന്ന് വെളിപ്പെടുത്തി. ഗാംഗുലിയെന്ന ക്യാപ്റ്റന്‍റെ കീഴിൽ കളിച്ചിരുന്ന സമയമാണ് താൻ ഏറ്റവും കൂടുതൽ സന്തോഷവാനായിരുന്നതെന്നാണ് യുവരാജ് പറഞ്ഞിരിക്കുന്നത്. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഗാംഗുലി ക്യാപ്റ്റനായിരുന്ന കാലത്താണ് യുവരാജ് ഇന്ത്യൻ ടീമിൽ ഇടം നേടുന്നത്. പിന്നീട്, ക്യാപ്റ്റൻ കൂൾ ധോണിയുടെയും വിരാട് കോഹ്‌ലിയുടെയും കീഴിൽ യുവരാജ് ഇന്ത്യൻ ജഴ്സി അണിഞ്ഞു. “എനിക്ക് ഏറ്റവും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനായത് ധോണിയുടെ ക്യാപ്റ്റൻസിക്കു കീഴിൽ കളിച്ചിരുന്നപ്പോഴാണ്. എന്നാൽ, കരിയറിലെ മികച്ച ഒാർമകൾ ഗാംഗുലിയുടെ കീഴിൽ കളിച്ചിരുന്നപ്പോഴാണ്’’. യുവരാജ് പറഞ്ഞു നിർത്തി. ഏറ്റവുമധികം പിന്തുണ ലഭിച്ചിട്ടുള്ളതും ഗാംഗുലിയിൽ നിന്നാണെന്നും യുവരാജ് പറ്ഞ്ഞു. “അദ്ദേഹം നൽകിയ ഊർജം വളരെ വലുതായിരുന്നു. ആ ഊർജമാണ് തന്നെ വലിയ നേട്ടങ്ങളിലേക്കു നയിച്ചത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു കീഴില്‍ കളിച്ചപ്പോഴുള്ള ഓര്‍മകളാണ് കൂടുതല്‍ പ്രിയപ്പെട്ടത്. അദ്ദേഹം നൽകിയതു പോലുള്ള പിന്തുണ ധോണിയിൽ നിന്നോ കോഹ്‌ലിയിൽ നിന്നോ തനിക്കു ലഭിച്ചിട്ടില്ല. ‘’’’ യുവരാജ് പറഞ്ഞു.

ബുദ്ധിമുട്ടിച്ചത് മുരളീധരൻ

ബാറ്റ്സ്മാൻ എന്ന നിലയിൽ നേരിടാൻ ഏറെ ബുദ്ധിമുട്ടിയിട്ടുള്ളത് ശ്രീലങ്കയുടെ മുത്തയ്യാമുരളീധരനാണ്. സത്യത്തിൽ മുരളിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആദ്യകാലങ്ങളിൽ ഒരു ധാരണയുമുണ്ടായിരുന്നില്ല. അത്രമാത്രം വൈവിധ്യമായിരുന്നു മുരളീധരമനുണ്ടായിരുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കറാണ് മുരളിക്കെതിരേ സ്വീപ്പ് ഷോട്ടുകളാണ് നല്ലതെന്നു പറഞ്ഞുതന്നത്. അത് ശരിയായിരുന്നു. പിന്നീട് ഞാൻ നിരന്തരം അത് പരീക്ഷിക്കുകയും ചെയ്തിരുന്നു.’ യുവി വ്യക്തമാക്കി.

മഗ്രാത്തിന്‍റെ ബൗളിംഗും കടുപ്പം

ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ബൗളർ ഗ്ലെന്‍ മഗ്രാത്തും വലിയ വെല്ലുവിളിയാണ് ഉയർത്തിയിരുന്നതെന്ന് യുവരാജ് പറഞ്ഞു. “അപ്രതീക്ഷിതമായി സ്വിംഗ് ചെയ്യിക്കാൻ മഗ്രാത്തിന് വലിയ കഴിവുണ്ടായിരുന്നു. പിച്ച് ചെയ്ത ശേഷം ഓഫ് സ്റ്റംപിന് പുറത്തേക്കു പോകുന്ന പന്തുകളായിരുന്നു മഗ്രാത്തിന്‍റെ വലിയ ആയുധം. അങ്ങനെ പോകും എന്നു കരുതുന്ന പന്തുകളുടെ ഫളൈറ്റിലും വേഗതയിലും തുടർച്ചയായി മാറ്റം വരുത്താനും അദ്ദേഹത്തിന് വലിയ കഴിവുണ്ടായിരുന്നു. ഭാഗ്യവശാല്‍ അദ്ദേഹത്തിനെതിരേ അധികം മത്‌സരങ്ങൾ കളിക്കേണ്ടിവന്നിട്ടില്ല. ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ കളിക്കുമ്പോള്‍ ഞാൻ ടീമിൽ അംഗമായിരുന്നില്ല.’’’’ യുവരാജ് പറഞ്ഞു.

മികച്ച പ്രകടനം പാക്കിസ്ഥാനെതിരേ നേടിയ 169 റൺസ്

തന്‍റെ ഏറ്റവും മികച്ച ഇന്നിംഗ്സ് 2007ല്‍ ബംഗ്ലൂരില്‍ പാക്കിസ്ഥാനെതിരേ നടന്ന ടെസ്റ്റിൽ ഇന്ത്യ നാലിന് 61 റണ്‍സെന്ന നിലയില്‍ പതറവെ ക്രീസിലെത്തിയ ശേഷം നേടിയ 169 റണ്‍സാണെന്ന് യുവരാജ്. “”ബംഗളൂരുവിലെ മത്‌സരം അതാണ് എനിക്ക് വലിയ സന്തോഷം നൽകിയ മതത്‌സരം. ആ ഇന്നംഗ്സാണ് എന്‍റെ മികച്ച ഇന്നിംഗ്സെന്നും ഞാൻ കരുതുന്നു. 2011ലെ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ പുറത്താവാതെ നേടിയ 57 റണ്‍സും മികച്ചതായിരുന്നു. ഈ രണ്ട് ഇന്നംഗ്സുകളും വലിയ സമ്മർദ്ദത്തെ അതിജീവിച്ച് നേടിയതാണ്. അതുകൊണ്ടു തന്നെയാണ് ആ ഇന്നിംഗ്സുകൾ മികച്ചതായിരിക്കുന്നതും’’’’ യുവരാജ് സിംഗ് പറഞ്ഞു നിർത്തി. 2011ല്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടപ്പോൾ ചുക്കാന്‍ പിടിച്ചത് യുവരാജായിരുന്നു. ടൂര്‍ണമെന്‍റിലെ മികച്ച താരവും യുവിയായിരുന്നു. എട്ട് ഇന്നിംഗ്സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും നാലു അർദ്ധ സെഞ്ചുറികളുമടക്കം 362 റണ്‍സാണ് അന്ന് യുവി നേടിയത്. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിരുന്നു.