ന്യൂഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത തബ്ലീഗ് ജമാഅത്ത് കൂടിച്ചേരലിനൊടുവിൽ ഡൽഹിയിലും തെലുങ്കാനയിലുമായി 35 പേർക്കു കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഡൽഹി നിസാമുദീൻ ഭീതിയുടെ നിഴലിലായി.
സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഡൽഹിയിൽ 102 പേരുടെ പരിശോധന ലോക്നായക് ആശുപത്രിയിൽ ചെയ്തപ്പോൾ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 200 പേരുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. ഈ ചടങ്ങുമായി ബന്ധപ്പെട്ട ഒൻപത് പേർ വിവിധ സംസ്ഥാനങ്ങളിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു. പങ്കെടുത്തവരിൽ 280 പേർ ഇന്തോനേഷ്യ, മലേഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നെത്തിയ വിദേശികളാണ്. തെലുങ്കാനയിൽനിന്നു മാത്രം ആയിരത്തോളം ആളുകൾ പങ്കെടുത്തെന്നാണു വിവരം. സമ്മേളനത്തിൽ പങ്കെടുത്ത നിരവധി മലയാളികൾ വിവിധ ജില്ലകളിലേക്ക് മടങ്ങിയിട്ടുണ്ട്. കണ്ണൂരിൽനിന്ന് പങ്കെടുത്ത എട്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിൽനിന്ന് പന്ത്രണ്ട് പേർ പങ്കെടുത്തു.
സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയവരിൽ ആറു പേർ തെലുങ്കാനയിലും ഒരാൾ കർണാടകയിലും ശ്രീനഗർ, മുംബൈ എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത തിരുവനന്തപുരം സ്വദേശി ഡോ. സലിം ഡൽഹിയിൽ മരിച്ചിരുന്നു. എന്നാൽ, ഇദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണു പ്രാഥമിക വിവരം. ഇദ്ദേഹത്തോടൊപ്പം എത്തിയ രണ്ട് പത്തനംതിട്ട സ്വദേശികൾ ഡൽഹിയിൽ നിരീക്ഷണത്തിലാണ്. ലോക്ക് ഡൗണും കോവിഡ് പ്രോട്ടോക്കോളും കണക്കിലെടുത്ത് ഡോ. സലീമിന്റെ മൃതദേഹം ഡൽഹിയിൽ തന്നെ സംസ്കരിച്ചു.
മുംബൈയിൽ മരിച്ച ഫിലിപ്പീൻസുകാരൻ പത്തംഗ സംഘത്തോടൊപ്പം എത്തിയതാണ്. ഇവരിൽ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 13നും 15നും ഇടയിലായിരുന്നു വിദേശികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത മതസമ്മേളനം നിസാമുദീനിൽ നടന്നത്. പങ്കെടുത്തവരിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച മുന്നൂറോളം പേരെ ചൊവ്വാഴ്ച തന്നെ ആശുപത്രികളിലേക്കു മാറ്റി. ബാക്കിയുണ്ടായിരുന്ന എണ്ണൂറോളം പേരെ ഇന്നലെ രാവിലെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലുമാക്കി. തബ്ലീഗ് ജമാഅത്തിന്റെ ഡൽഹി ആസ്ഥാനമായ നിസാമുദീൻ മർക്കസ് പോലീസ് സീൽ ചെയ്തു.
സർക്കാർ നിർദേശിച്ച ക്വാറന്റൈൻ ചട്ടങ്ങളൊന്നും തങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് സംഘാടകരും നിസാമുദിനീലെ മോസ്കിന്റെ ചുമതലക്കാരും പറയുന്നത്. കോവിഡ് പ്രതിരോധത്തിനായുള്ള എല്ലാവിധ മാർഗനിർദേശങ്ങളും പാലിക്കാൻ തങ്ങൾ ഒരുക്കമാണെന്നും ഇവർ പോലീസിനെ രേഖാമൂലം അറിയിച്ചിരുന്നു. രാജ്യവ്യാപക ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ ഇത്രയധികം ആളുകൾ നിസാമുദീനിൽ കുടുങ്ങിപ്പോകുകയായിരുന്നു എന്നാണിവരുടെ വിശദീകരണം. പ്രധാനമന്ത്രി ജനതാ കർഫ്യു പ്രഖ്യാപിച്ചതോടെ സമ്മേളനം നിർത്തിവച്ചിരുന്നതായും സംഘാടകർ അറിയിച്ചു. എന്നാൽ, ഡൽഹിയിൽ മാർച്ച് 13നു തന്നെ മതപരമായത് ഉൾപ്പെടെ എല്ലാത്തരം കൂടിച്ചേരലുകളും വിലക്കി ഡൽഹി പോലീസ് ഉത്തരവിറക്കിയിരുന്നു. പിന്നാലെ എല്ലാ കൂടിച്ചേരലുകളും വിലക്കി സംസ്ഥാന സർക്കാരും ഉത്തരവിറക്കിയിരുന്നു.
സംഘാടകർക്കെതിരേ കർശന നടപടിയെടുക്കാൻ ലെഫ്. ഗവർണറോട് ശിപാർശ ചെയ്തിട്ടുണ്ടെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ പറഞ്ഞു. സംഘാടകർ കടുത്ത നിയമലംഘനമാണ് നടത്തിയിരുന്നതെന്നും ഇവർക്കെതിരേ കേസെടുക്കുമെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ടു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. മർക്കസ് നിസാമുദീനെതിരേ പോലീസ് കേസെടുക്കണമെന്നും കേജരിവാൾ നിർദേശം നൽകി.
സംഭവത്തെക്കുറിച്ച് മാർച്ച് 24നു തന്നെ പോലീസിനെ വിവരം അറിയിച്ചിരുന്നു എന്നാണു സംഘാടകർ പറയുന്നത്. ആ സമയം 1200 പേർ മോസ്ക് സമുച്ചയത്തിൽ ഉണ്ടായിരുന്നു. വിദേശികൾ ഇന്തോനേഷ്യയിലേക്കു പോകാൻ വിമാനത്താവളത്തിലേക്ക് തിരിച്ചുവെങ്കിലും ലോക്ക് ഡൗണ് പ്രഖ്യാപനത്തെത്തുടർന്ന് പോകാനാകാതെ മടങ്ങിയെത്തി. ആറു നിലയുള്ള കെട്ടിടത്തിൽ രണ്ടായിരത്തോളം പേരുള്ളതായാണ് പോലീസ് കണ്ടെത്തിയത്.
സെബി മാത്യു
സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഡൽഹിയിൽ 102 പേരുടെ പരിശോധന ലോക്നായക് ആശുപത്രിയിൽ ചെയ്തപ്പോൾ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 200 പേരുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. ഈ ചടങ്ങുമായി ബന്ധപ്പെട്ട ഒൻപത് പേർ വിവിധ സംസ്ഥാനങ്ങളിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു. പങ്കെടുത്തവരിൽ 280 പേർ ഇന്തോനേഷ്യ, മലേഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നെത്തിയ വിദേശികളാണ്. തെലുങ്കാനയിൽനിന്നു മാത്രം ആയിരത്തോളം ആളുകൾ പങ്കെടുത്തെന്നാണു വിവരം. സമ്മേളനത്തിൽ പങ്കെടുത്ത നിരവധി മലയാളികൾ വിവിധ ജില്ലകളിലേക്ക് മടങ്ങിയിട്ടുണ്ട്. കണ്ണൂരിൽനിന്ന് പങ്കെടുത്ത എട്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിൽനിന്ന് പന്ത്രണ്ട് പേർ പങ്കെടുത്തു.
സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയവരിൽ ആറു പേർ തെലുങ്കാനയിലും ഒരാൾ കർണാടകയിലും ശ്രീനഗർ, മുംബൈ എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത തിരുവനന്തപുരം സ്വദേശി ഡോ. സലിം ഡൽഹിയിൽ മരിച്ചിരുന്നു. എന്നാൽ, ഇദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണു പ്രാഥമിക വിവരം. ഇദ്ദേഹത്തോടൊപ്പം എത്തിയ രണ്ട് പത്തനംതിട്ട സ്വദേശികൾ ഡൽഹിയിൽ നിരീക്ഷണത്തിലാണ്. ലോക്ക് ഡൗണും കോവിഡ് പ്രോട്ടോക്കോളും കണക്കിലെടുത്ത് ഡോ. സലീമിന്റെ മൃതദേഹം ഡൽഹിയിൽ തന്നെ സംസ്കരിച്ചു.
മുംബൈയിൽ മരിച്ച ഫിലിപ്പീൻസുകാരൻ പത്തംഗ സംഘത്തോടൊപ്പം എത്തിയതാണ്. ഇവരിൽ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 13നും 15നും ഇടയിലായിരുന്നു വിദേശികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത മതസമ്മേളനം നിസാമുദീനിൽ നടന്നത്. പങ്കെടുത്തവരിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച മുന്നൂറോളം പേരെ ചൊവ്വാഴ്ച തന്നെ ആശുപത്രികളിലേക്കു മാറ്റി. ബാക്കിയുണ്ടായിരുന്ന എണ്ണൂറോളം പേരെ ഇന്നലെ രാവിലെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലുമാക്കി. തബ്ലീഗ് ജമാഅത്തിന്റെ ഡൽഹി ആസ്ഥാനമായ നിസാമുദീൻ മർക്കസ് പോലീസ് സീൽ ചെയ്തു.
സർക്കാർ നിർദേശിച്ച ക്വാറന്റൈൻ ചട്ടങ്ങളൊന്നും തങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് സംഘാടകരും നിസാമുദിനീലെ മോസ്കിന്റെ ചുമതലക്കാരും പറയുന്നത്. കോവിഡ് പ്രതിരോധത്തിനായുള്ള എല്ലാവിധ മാർഗനിർദേശങ്ങളും പാലിക്കാൻ തങ്ങൾ ഒരുക്കമാണെന്നും ഇവർ പോലീസിനെ രേഖാമൂലം അറിയിച്ചിരുന്നു. രാജ്യവ്യാപക ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ ഇത്രയധികം ആളുകൾ നിസാമുദീനിൽ കുടുങ്ങിപ്പോകുകയായിരുന്നു എന്നാണിവരുടെ വിശദീകരണം. പ്രധാനമന്ത്രി ജനതാ കർഫ്യു പ്രഖ്യാപിച്ചതോടെ സമ്മേളനം നിർത്തിവച്ചിരുന്നതായും സംഘാടകർ അറിയിച്ചു. എന്നാൽ, ഡൽഹിയിൽ മാർച്ച് 13നു തന്നെ മതപരമായത് ഉൾപ്പെടെ എല്ലാത്തരം കൂടിച്ചേരലുകളും വിലക്കി ഡൽഹി പോലീസ് ഉത്തരവിറക്കിയിരുന്നു. പിന്നാലെ എല്ലാ കൂടിച്ചേരലുകളും വിലക്കി സംസ്ഥാന സർക്കാരും ഉത്തരവിറക്കിയിരുന്നു.
സംഘാടകർക്കെതിരേ കർശന നടപടിയെടുക്കാൻ ലെഫ്. ഗവർണറോട് ശിപാർശ ചെയ്തിട്ടുണ്ടെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ പറഞ്ഞു. സംഘാടകർ കടുത്ത നിയമലംഘനമാണ് നടത്തിയിരുന്നതെന്നും ഇവർക്കെതിരേ കേസെടുക്കുമെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ടു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. മർക്കസ് നിസാമുദീനെതിരേ പോലീസ് കേസെടുക്കണമെന്നും കേജരിവാൾ നിർദേശം നൽകി.
സംഭവത്തെക്കുറിച്ച് മാർച്ച് 24നു തന്നെ പോലീസിനെ വിവരം അറിയിച്ചിരുന്നു എന്നാണു സംഘാടകർ പറയുന്നത്. ആ സമയം 1200 പേർ മോസ്ക് സമുച്ചയത്തിൽ ഉണ്ടായിരുന്നു. വിദേശികൾ ഇന്തോനേഷ്യയിലേക്കു പോകാൻ വിമാനത്താവളത്തിലേക്ക് തിരിച്ചുവെങ്കിലും ലോക്ക് ഡൗണ് പ്രഖ്യാപനത്തെത്തുടർന്ന് പോകാനാകാതെ മടങ്ങിയെത്തി. ആറു നിലയുള്ള കെട്ടിടത്തിൽ രണ്ടായിരത്തോളം പേരുള്ളതായാണ് പോലീസ് കണ്ടെത്തിയത്.
സെബി മാത്യു