ന്യൂഡൽഹി: ഡൽഹിയിലെ നിസാമുദീനിൽ തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്തവരിൽ 441 പേർ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. മാർച്ച് 21 മുതൽ നിസാമുദീൻ മർക്കസിൽ 1746 പേരുണ്ടായിരുന്നു എന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 216 പേർ വിദേശികളും 1530 പേർ ഇന്ത്യക്കാരുമായിരുന്നു. അതിനു പുറമേ രാജ്യത്തെ വിവിധ മർക്കസുകളിൽ 824 വിദേശികൾ തബ്ലീഗിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി എത്തിയിരുന്നു. ഇവരുടെ വിവരങ്ങൾ വിവിധ സംസ്ഥാന പോലീസ് സേനകൾക്കു കൈമാറിയിരുന്നു.
മാർച്ച് 28ന് ഇന്ത്യൻ തബ്ലീഗ് പ്രവർത്തകരുടെ പേരു വിവരങ്ങൾ വൈദ്യപരിശോധനകൾക്കും നിരീക്ഷണത്തിൽ വിടുന്നതിനുമായി ശേഖരിക്കണമെന്നു സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിരുന്നെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലായി ഇത്തരത്തിൽ 2137 പേരെ കണ്ടെത്തിയിരുന്നു.
അവരെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കുകയും ക്വാറന്റൈനിൽ വിടുകയും ചെയ്തു. ഇതിന്റെ തുടർനടപടികൾ നടന്നു വരികയാണെന്നും കൂടുതൽ ആളുകളെ കണ്ടെത്താനുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തെറ്റുകൾ ചൂണ്ടിക്കാട്ടി വിമർശിക്കേണ്ട സമയമല്ലെന്നും കോവിഡിനെതിരേ പ്രവർത്തിക്കാനുള്ള സമയമാണെന്നുമാണ് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പ്രതികരിച്ചത്.
ഇത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത് തികച്ചും നിരുത്തരവാദപരമാണെന്നാണു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പ്രതികരിച്ചത്. കോവിഡ് ഭീതിയിൽ ആളുകൾ ക്ഷേത്രങ്ങളിൽ പോകുന്നില്ല. ഗുരുദ്വാരകൾ അടച്ചിട്ടിരിക്കുന്നു. ആളുകൾ മസ്ജിദിലോ പള്ളിയിലോ പോകുന്നില്ല. മെക്കയും വത്തിക്കാനും കാലിയായിരിക്കുന്നു. ആ സമയത്ത് ഇതുപോലൊരു പരിപാടി നടത്തിയത് തികച്ചും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശികൾ ഉൾപ്പെടെയെത്തിയിട്ടും ഡൽഹി സർക്കാരും പോലീസും വേണ്ട മുൻകരുതൽ സ്വീകരിച്ചില്ലെന്നു വ്യാപക വിമർശനമുണ്ട്. നിസാമുദീൻ പോലീസ് സ്റ്റേഷനു തൊട്ടടുത്ത് ആയിരത്തോളം പേർ പങ്കെടുത്ത പരിപാടിയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന പ്രചാരണമാണ് വിമർശനത്തിനിടയാക്കിയത്. മലേഷ്യ, സിംഗപ്പുർ, സൗദി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർ ഡൽഹി വിമാനത്താവളത്തിലെത്തിയിട്ടും അധികൃതർ വേണ്ടത്ര പരിശോധന നടത്താതിരുന്നതും വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു.രോഗവ്യാപനം തടയാൻ മാർച്ച് ആദ്യം മുതൽ തന്നെ വിമാനത്താവളത്തിൽ കർശന പരിശോധന ഒരുക്കിയിരുന്നു. ഒരു വർഷം നീണ്ട ഒരുക്കങ്ങൾക്കു ശേഷമാണു തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനം നടക്കുന്നത്.
മാർച്ച് 28ന് ഇന്ത്യൻ തബ്ലീഗ് പ്രവർത്തകരുടെ പേരു വിവരങ്ങൾ വൈദ്യപരിശോധനകൾക്കും നിരീക്ഷണത്തിൽ വിടുന്നതിനുമായി ശേഖരിക്കണമെന്നു സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിരുന്നെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലായി ഇത്തരത്തിൽ 2137 പേരെ കണ്ടെത്തിയിരുന്നു.
അവരെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കുകയും ക്വാറന്റൈനിൽ വിടുകയും ചെയ്തു. ഇതിന്റെ തുടർനടപടികൾ നടന്നു വരികയാണെന്നും കൂടുതൽ ആളുകളെ കണ്ടെത്താനുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തെറ്റുകൾ ചൂണ്ടിക്കാട്ടി വിമർശിക്കേണ്ട സമയമല്ലെന്നും കോവിഡിനെതിരേ പ്രവർത്തിക്കാനുള്ള സമയമാണെന്നുമാണ് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പ്രതികരിച്ചത്.
ഇത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത് തികച്ചും നിരുത്തരവാദപരമാണെന്നാണു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പ്രതികരിച്ചത്. കോവിഡ് ഭീതിയിൽ ആളുകൾ ക്ഷേത്രങ്ങളിൽ പോകുന്നില്ല. ഗുരുദ്വാരകൾ അടച്ചിട്ടിരിക്കുന്നു. ആളുകൾ മസ്ജിദിലോ പള്ളിയിലോ പോകുന്നില്ല. മെക്കയും വത്തിക്കാനും കാലിയായിരിക്കുന്നു. ആ സമയത്ത് ഇതുപോലൊരു പരിപാടി നടത്തിയത് തികച്ചും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശികൾ ഉൾപ്പെടെയെത്തിയിട്ടും ഡൽഹി സർക്കാരും പോലീസും വേണ്ട മുൻകരുതൽ സ്വീകരിച്ചില്ലെന്നു വ്യാപക വിമർശനമുണ്ട്. നിസാമുദീൻ പോലീസ് സ്റ്റേഷനു തൊട്ടടുത്ത് ആയിരത്തോളം പേർ പങ്കെടുത്ത പരിപാടിയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന പ്രചാരണമാണ് വിമർശനത്തിനിടയാക്കിയത്. മലേഷ്യ, സിംഗപ്പുർ, സൗദി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർ ഡൽഹി വിമാനത്താവളത്തിലെത്തിയിട്ടും അധികൃതർ വേണ്ടത്ര പരിശോധന നടത്താതിരുന്നതും വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു.രോഗവ്യാപനം തടയാൻ മാർച്ച് ആദ്യം മുതൽ തന്നെ വിമാനത്താവളത്തിൽ കർശന പരിശോധന ഒരുക്കിയിരുന്നു. ഒരു വർഷം നീണ്ട ഒരുക്കങ്ങൾക്കു ശേഷമാണു തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനം നടക്കുന്നത്.