ന്യൂഡൽഹി: ലോക്ക്ഡൗണിനെത്തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ തൊഴിലാളികൾക്കുമേൽ രാസലായനി ചീറ്റിച്ച നടപടിക്കെതിരേ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. നമ്മൾ കൊറോണ എന്ന ദുരന്തത്തിനെതിരേ ഒരുമിച്ചു നിന്നു പോരാടുകയാണ്. ദയവ് ചെയ്ത് ഇത്തരം മനുഷ്യത്വ രഹിതമായ പ്രവർത്തികൾ ചെയ്യരുത്. പാവപ്പെട്ട തൊഴിലാളികൾ ഇതിനോടകം തന്നെ വേണ്ടതിലധികം അനുഭവിച്ചിരിക്കുന്നു. അവരുടെ മേൽ രാസവസ്തുക്കൾ സ്പ്രേ ചെയ്യരുത്. അതവരെ രക്ഷിക്കില്ല, മറിച്ച് അവരുടെ ആരോഗ്യം അപകടത്തിലാക്കുകയേ ഉള്ളൂവെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
ക്രൂരതയുടെയും അനീതിയുടെയും ഉദാഹരണിതെന്ന് ബിഎസ്പി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ മായാവതിയും കുറ്റപ്പെടുത്തി. ഭക്ഷണവും വരുമാനവുമില്ലാതെ തലസ്ഥാന നഗരത്തിൽ കുടുങ്ങിക്കിടന്നിരുന്ന തൊഴിലാളികൾക്ക് അവരവരുടെ സ്ഥലങ്ങളിൽ എത്തിച്ചേരാൻ കേന്ദ്ര സർക്കാർ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമായിരുന്നു എന്നും മായാവതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ ക്രൂരകൃത്യത്തെ കുറ്റപ്പെടുത്തി മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവും രംഗത്തെത്തി.
ക്രൂരതയുടെയും അനീതിയുടെയും ഉദാഹരണിതെന്ന് ബിഎസ്പി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ മായാവതിയും കുറ്റപ്പെടുത്തി. ഭക്ഷണവും വരുമാനവുമില്ലാതെ തലസ്ഥാന നഗരത്തിൽ കുടുങ്ങിക്കിടന്നിരുന്ന തൊഴിലാളികൾക്ക് അവരവരുടെ സ്ഥലങ്ങളിൽ എത്തിച്ചേരാൻ കേന്ദ്ര സർക്കാർ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമായിരുന്നു എന്നും മായാവതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ ക്രൂരകൃത്യത്തെ കുറ്റപ്പെടുത്തി മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവും രംഗത്തെത്തി.