ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 പ്രാദേശിക വ്യാപന ഘട്ടത്തിൽ മാത്രമാണെന്നും സമൂഹ വ്യാപനത്തിലേക്കു കടന്നിട്ടില്ലെന്നും വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
മറിച്ചുള്ള പ്രചാരണങ്ങൾ വെറും ഉൗഹം മാത്രമാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. ഇന്നലെ വൈകുന്നേരം ആറു മണിവരെ 24 മണിക്കൂറിനുള്ളിൽ 92 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നാല് പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1071ഉം മരിച്ചവർ 29ഉം ആയി. വിവിധ സംസ്ഥാനങ്ങളിൽ ശിശു പരിപാലന കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളുടെ കാര്യത്തിൽ സാമൂഹിക അകലവും സുരക്ഷയും ഉൾപ്പടെയുള്ള കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു ബോധവത്കരണം നടത്തണമന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശിച്ചു.
കോവിഡ്-19 സ്ഥിതി സാഹചര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഇന്ത്യൻ നയതന്ത്ര മേധാവികളുമായി ചർച്ച നടത്തി. വീഡിയോ കോണ്ഫറൻസിംഗ് വഴി നടന്ന ചർച്ചയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിംഗലയും പങ്കെടുത്തു.
അതിനിടെ,ഡൽഹി നിസാമുദീനിൽ കൂട്ടത്തോടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ആളുകൾ താമസിക്കുന്ന പ്രദേശം ഡൽഹി പോലീസ് ബന്തവസിലാക്കി. രണ്ടാഴ്ച മുൻപ് മതപരമായ ഒരു ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗ ലക്ഷണങ്ങൾ കണ്ടത്. നിരോധനാജ്ഞ ലംഘിച്ച് ചടങ്ങ് നടത്തിയവർക്കെതിരേ നേരത്തേ തന്നെ നോട്ടീസ് നൽകിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച നൂറിലേറെ പേരെയാണ് ഇവിടെ നിന്ന് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയത്. 175 പേർക്കു പരിശോധനകൾ നടത്തി. ഈ ചടങ്ങിൽ പങ്കെടുത്ത ആറ് പേർക്ക് നേരത്തെ കൊറോണ സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു.
നിസാമുദീനിലെ ആറു നിലയുള്ള കെട്ടിടത്തിൽ കഴിയുന്നവരിൽ 289 പേർ വിദേശികളാണ്. മുന്നൂറ് പേരാണ് കൊറോണയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. ഇവരെ സമീപത്തുള്ള വിവിധ ആശുപത്രികളിലേക്കും നിരീക്ഷണ കേന്ദ്രങ്ങളിലേക്കും മാറ്റി.
മറിച്ചുള്ള പ്രചാരണങ്ങൾ വെറും ഉൗഹം മാത്രമാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. ഇന്നലെ വൈകുന്നേരം ആറു മണിവരെ 24 മണിക്കൂറിനുള്ളിൽ 92 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നാല് പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1071ഉം മരിച്ചവർ 29ഉം ആയി. വിവിധ സംസ്ഥാനങ്ങളിൽ ശിശു പരിപാലന കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളുടെ കാര്യത്തിൽ സാമൂഹിക അകലവും സുരക്ഷയും ഉൾപ്പടെയുള്ള കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു ബോധവത്കരണം നടത്തണമന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശിച്ചു.
കോവിഡ്-19 സ്ഥിതി സാഹചര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഇന്ത്യൻ നയതന്ത്ര മേധാവികളുമായി ചർച്ച നടത്തി. വീഡിയോ കോണ്ഫറൻസിംഗ് വഴി നടന്ന ചർച്ചയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിംഗലയും പങ്കെടുത്തു.
അതിനിടെ,ഡൽഹി നിസാമുദീനിൽ കൂട്ടത്തോടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ആളുകൾ താമസിക്കുന്ന പ്രദേശം ഡൽഹി പോലീസ് ബന്തവസിലാക്കി. രണ്ടാഴ്ച മുൻപ് മതപരമായ ഒരു ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗ ലക്ഷണങ്ങൾ കണ്ടത്. നിരോധനാജ്ഞ ലംഘിച്ച് ചടങ്ങ് നടത്തിയവർക്കെതിരേ നേരത്തേ തന്നെ നോട്ടീസ് നൽകിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച നൂറിലേറെ പേരെയാണ് ഇവിടെ നിന്ന് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയത്. 175 പേർക്കു പരിശോധനകൾ നടത്തി. ഈ ചടങ്ങിൽ പങ്കെടുത്ത ആറ് പേർക്ക് നേരത്തെ കൊറോണ സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു.
നിസാമുദീനിലെ ആറു നിലയുള്ള കെട്ടിടത്തിൽ കഴിയുന്നവരിൽ 289 പേർ വിദേശികളാണ്. മുന്നൂറ് പേരാണ് കൊറോണയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. ഇവരെ സമീപത്തുള്ള വിവിധ ആശുപത്രികളിലേക്കും നിരീക്ഷണ കേന്ദ്രങ്ങളിലേക്കും മാറ്റി.