മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു കുടുംബത്തിലെ 25 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇടുങ്ങിയ വീട്ടിൽ താമസിച്ചതു കൊണ്ടാണ് രോഗം ഇത്രയും പേർക്കു പടരാൻ കാരണം. സൗദി അറേബ്യയിൽനിന്ന് മടങ്ങിയെത്തിയ ഈ കുടുംബത്തിലെ നാലു പേർക്ക് മാർച്ച് 23ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഒരാഴ്ചയ്ക്കുശേഷം രണ്ടു വയസുള്ള കുട്ടിക്ക് ഉൾപ്പെടെ 21 പേർക്കു രോഗം സ്ഥിരീകരിച്ചു.
ഇസ്ലാംപുർ താലൂക്കിലെ കൂട്ടുകുടുംബത്തിൽ പെട്ടവർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ അഭിജിത് ചൗധരി പറഞ്ഞു. 47 കുടുംബാംഗങ്ങളുടെയും ഈ കുടുംബവുമായി ബന്ധപ്പെട്ടവരുടെയും സാന്പിളുകൾ പരിശോധിച്ചതിൽ 25 എണ്ണം കോവിഡ് പോസിറ്റീവാണെന്ന് കളക്ടർ പറഞ്ഞു.
ഇസ്ലാംപുർ താലൂക്കിലെ കൂട്ടുകുടുംബത്തിൽ പെട്ടവർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ അഭിജിത് ചൗധരി പറഞ്ഞു. 47 കുടുംബാംഗങ്ങളുടെയും ഈ കുടുംബവുമായി ബന്ധപ്പെട്ടവരുടെയും സാന്പിളുകൾ പരിശോധിച്ചതിൽ 25 എണ്ണം കോവിഡ് പോസിറ്റീവാണെന്ന് കളക്ടർ പറഞ്ഞു.