ന്യൂഡൽഹി: പിറന്ന മണ്ണിനും ഉടലിനും ഇടയിൽ ഒരു വൈറസ് വരച്ചു വച്ച ദൂരം കടന്നു പോകാനാകാതെ ദുരിതങ്ങളുടെ നടുവിൽ കണ്ണീരോടെ ഡൽഹിയിലെ കുടിയേറ്റ തൊഴിലാളികൾ. തങ്ങളെ എങ്ങനെയെങ്കിലും വീട്ടിലെത്തിക്കൂ എന്നാണ് തെക്കൻ ഡൽഹിയിലെ ഖിട്കി വില്ലേജിലെ ഇടുങ്ങിയ മുറികളിൽ കഴിയുന്ന തൊഴിലാളികൾ കരഞ്ഞു പറയുന്നത്.
അതിനിടെ ആയിരം കാതങ്ങൾ അകലെയുള്ള നാടുകളിലേക്ക് നടന്നെങ്കിലുമെത്താം എന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ചവരുടെ നേർക്കാഴ്ചകൾ അതിലേറെ കരളലിയിക്കുന്നതും. കുടിയേറ്റ തൊഴിലാളികൾക്ക് കൂടൊരുക്കാമെന്ന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വാക്കുകൾ ഇവർക്ക് ആശ്വാസമാകുന്നില്ല. ഇതുവരെയുള്ള ദുരനുഭവം അങ്ങനെയാണെന്നാണ് ഇവർ പറയുന്നത്. ഡൽഹിയിൽ നിന്നും ആരും വിട്ടുപോകരുതെന്നും എല്ലാ വിധ സൗകര്യങ്ങളും ഒരുക്കാമെന്നുമാണ് കേജരിവാൾ വൈകുന്നേരം ഉറപ്പു നൽകിയത്. ദുർഗന്ധം വമിക്കുന്ന ഓടകൾ, ആവശ്യത്തിനു പോയിട്ട് അത്യാവശ്യത്തിനു പോലും ഭക്ഷണമില്ല. പുറത്തേക്കിറങ്ങാൻ പോലീസ് അനുവദിക്കുന്നില്ല. അതേ ദുരവസ്ഥ തന്നെയാണ് ചാന്ദ്നി ചൗക്കിലും. പശ്ചിമ ബംഗാളിലെ നോർത്ത് ദിൻജാപൂർ മേഖലയിൽ നിന്നുള്ള അന്പതോളം നിർമാണ തൊഴിലാളികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
വടക്കൻ ഡൽഹിയിലെ ഭവാനയിലും നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഏഴ് മുതൽ പത്ത് പേർ വരെയാണ് ഒരു ചെറിയ മുറിക്കുള്ളിൽ തിങ്ങിക്കഴിയുന്നത്. സാമൂഹിക അകലം പോയിട്ട് നിന്നു തിരിയാനിട പോലുമില്ല തീപ്പെട്ടിക്കൂട് പോലെയുള്ള ഈ മുറികൾക്കുള്ളിൽ. ദിൻജാപൂരിൽ നിന്നുള്ള യാക്കൂബ് അലിയും അന്പതോളം വരുന്ന നിർമാണ തൊഴിലാളികളും മാർച്ച് 15നാണ് ഡൽഹിയിൽ എത്തിയത്. വീടുകളിൽ ഉള്ളവർ ഫോണുകളിൽ നിലവിളിക്കുകയാണ്. എങ്ങനെ തിരിച്ചുപോകുമെന്ന് ഒരു പിടിയുമില്ല.
ആഹാരം പോലും കിട്ടാനില്ല. ഞങ്ങളുടെ കുട്ടികൾക്കോ മാതാപിതാക്കൾക്കോ കുടുംബങ്ങൾക്കു തന്നെയോ ഈ 21 ദിവസങ്ങൾക്കുള്ളിൽ എന്തു സംഭവിക്കുമെന്ന് ഒരു പിടിയുമില്ലെന്നും ഇവർ പറയുന്നു. പണത്തേക്കാളും ഭക്ഷണത്തേക്കാളും എങ്ങനെയെങ്കിലും തങ്ങൾക്ക് വീട്ടിലെത്തിയാൽ മതിയെന്നാണ് ഇവർ പറയുന്നത്. ലോക്ഡൗണ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുന്പ് തന്നെ ഡൽഹി വിടാൻ നോക്കിയെങ്കിലും ഇവർക്ക് ട്രെയിൻ ലഭിച്ചില്ല. ചാന്ദ്നിചൗക്കിൽ ഡൽഹിയിലെ സിഐടിയു പ്രവർത്തകരാണ് ഇന്നലെ ഇവർക്ക് ഭക്ഷണം നൽകിയത്. ഖിട്കി വില്ലേജിൽ മാത്രം ഇരുപതിനായിരത്തോളം കുടിയേറ്റ തൊഴിലാളികൾ ആണുള്ളത്. ദൂരെ സർക്കാർ ഒരുക്കിയിരിക്കുന്ന സ്കൂളുകളിലേക്കും ഭക്ഷണ വിതരണ സ്ഥലങ്ങളിലേക്കും പോകാനോ പുറത്തിറങ്ങാനോ പോലീസ് അനുവദിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്.
കിഴക്കൻ ഉത്തർപ്രദേശിലേക്കും മറ്റും പോകുന്നതിനായി നൂറു കണക്കിന് തൊഴിലാളികളാണ് ഇന്നലെ ഡൽഹി ആനന്ദ് വിഹാർ ബസ് സ്റ്റേഷനിൽ എത്തിയത്. ഡൽഹിയിൽ വിവിധ നിർമാണ ജോലികൾ ചെയ്യുന്നവരും റിക്ഷാ തൊഴിലാളികളുമാണിവർ. യുപി സർക്കാർ ഉച്ചകഴിഞ്ഞ് ഇവർക്കായി ബസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഗാസിപ്പൂർ സന്ദർശിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വാഹന സൗകര്യം ഒരുങ്ങുന്നത് വരെ തൊഴിലാളികൾക്ക് അവർക്ക് അടുത്തുള്ള സ്കൂളുകളിൽ താമസ സൗകര്യം ഒരുക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
തൊഴിലാളികളുടെ യാത്രയ്ക്കായി ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകൾ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒടുവിൽ ഉച്ചകഴിഞ്ഞ് യുപി സർക്കാർ 200 ബസുകൾ ഏർപ്പെടുത്തി. ഈ ബസുകൾക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കണമെന്ന് യുപി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എംഡി രാജ് ശേഖർ ജില്ലാ മജിസ്ട്രേറ്റ്മാർക്കും പോലീസ് മേധാവികൾക്കും നിർദേശം നൽകി. തൊഴിലാളികളുടെ വൈദ്യ പരിശോധന നടത്തണമെന്നും ജില്ലാ മജിസ്ട്രേറ്റുമാർക്കു നിർദേശം നൽകിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന വിവേചനം ചോദ്യം ചെയ്ത് കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. രാജ്യത്തെ തന്നെ പൗരൻമാരായ അവരോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിതെന്നാണ് രാഹുൽ പറഞ്ഞത്. ഈ പ്രതിസന്ധി കാലഘട്ടത്തിൽ നമ്മുടെ സഹോദരീ സഹോദരൻമാരോട് അൽപം അന്തസെങ്കിലും കാണിക്കണം. ഇതൊരു വലിയ പ്രശ്നമായി മാറുന്നതിന് മുൻപ് പരിഹാരം കാണാൻ സർക്കാർ ഇടപടെണമന്നും രാഹുൽ ആവശ്യപ്പെട്ടു.
കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തിൽ സർക്കാരിനെ വിമർശിച്ചു കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ആയിരക്കണക്കിന് തൊഴിലാളികളെ ഇങ്ങനെ വിട്ടുകൊടുക്കാൻ രാജ്യത്തിന് എങ്ങനെ കഴിയും. അവരോടൊപ്പം കുട്ടികളും പുരുഷൻമാരും സ്ത്രീകളുമുണ്ട്. കിഴക്കൻ യുപിയിൽ നിന്നും ബിഹാറിൽ നിന്നുമുള്ളവരുമുണ്ട്. യൂറോപ്പിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ സർക്കാർ പ്രത്യേക വിമാനം വരെ അയക്കുന്നു. ഇവർക്കായി അടിസ്ഥാന വാഹന സൗകര്യം എങ്കിലും ഒരുക്കിക്കൂടെ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.
സെബി മാത്യു
അതിനിടെ ആയിരം കാതങ്ങൾ അകലെയുള്ള നാടുകളിലേക്ക് നടന്നെങ്കിലുമെത്താം എന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ചവരുടെ നേർക്കാഴ്ചകൾ അതിലേറെ കരളലിയിക്കുന്നതും. കുടിയേറ്റ തൊഴിലാളികൾക്ക് കൂടൊരുക്കാമെന്ന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വാക്കുകൾ ഇവർക്ക് ആശ്വാസമാകുന്നില്ല. ഇതുവരെയുള്ള ദുരനുഭവം അങ്ങനെയാണെന്നാണ് ഇവർ പറയുന്നത്. ഡൽഹിയിൽ നിന്നും ആരും വിട്ടുപോകരുതെന്നും എല്ലാ വിധ സൗകര്യങ്ങളും ഒരുക്കാമെന്നുമാണ് കേജരിവാൾ വൈകുന്നേരം ഉറപ്പു നൽകിയത്. ദുർഗന്ധം വമിക്കുന്ന ഓടകൾ, ആവശ്യത്തിനു പോയിട്ട് അത്യാവശ്യത്തിനു പോലും ഭക്ഷണമില്ല. പുറത്തേക്കിറങ്ങാൻ പോലീസ് അനുവദിക്കുന്നില്ല. അതേ ദുരവസ്ഥ തന്നെയാണ് ചാന്ദ്നി ചൗക്കിലും. പശ്ചിമ ബംഗാളിലെ നോർത്ത് ദിൻജാപൂർ മേഖലയിൽ നിന്നുള്ള അന്പതോളം നിർമാണ തൊഴിലാളികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
വടക്കൻ ഡൽഹിയിലെ ഭവാനയിലും നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഏഴ് മുതൽ പത്ത് പേർ വരെയാണ് ഒരു ചെറിയ മുറിക്കുള്ളിൽ തിങ്ങിക്കഴിയുന്നത്. സാമൂഹിക അകലം പോയിട്ട് നിന്നു തിരിയാനിട പോലുമില്ല തീപ്പെട്ടിക്കൂട് പോലെയുള്ള ഈ മുറികൾക്കുള്ളിൽ. ദിൻജാപൂരിൽ നിന്നുള്ള യാക്കൂബ് അലിയും അന്പതോളം വരുന്ന നിർമാണ തൊഴിലാളികളും മാർച്ച് 15നാണ് ഡൽഹിയിൽ എത്തിയത്. വീടുകളിൽ ഉള്ളവർ ഫോണുകളിൽ നിലവിളിക്കുകയാണ്. എങ്ങനെ തിരിച്ചുപോകുമെന്ന് ഒരു പിടിയുമില്ല.
ആഹാരം പോലും കിട്ടാനില്ല. ഞങ്ങളുടെ കുട്ടികൾക്കോ മാതാപിതാക്കൾക്കോ കുടുംബങ്ങൾക്കു തന്നെയോ ഈ 21 ദിവസങ്ങൾക്കുള്ളിൽ എന്തു സംഭവിക്കുമെന്ന് ഒരു പിടിയുമില്ലെന്നും ഇവർ പറയുന്നു. പണത്തേക്കാളും ഭക്ഷണത്തേക്കാളും എങ്ങനെയെങ്കിലും തങ്ങൾക്ക് വീട്ടിലെത്തിയാൽ മതിയെന്നാണ് ഇവർ പറയുന്നത്. ലോക്ഡൗണ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുന്പ് തന്നെ ഡൽഹി വിടാൻ നോക്കിയെങ്കിലും ഇവർക്ക് ട്രെയിൻ ലഭിച്ചില്ല. ചാന്ദ്നിചൗക്കിൽ ഡൽഹിയിലെ സിഐടിയു പ്രവർത്തകരാണ് ഇന്നലെ ഇവർക്ക് ഭക്ഷണം നൽകിയത്. ഖിട്കി വില്ലേജിൽ മാത്രം ഇരുപതിനായിരത്തോളം കുടിയേറ്റ തൊഴിലാളികൾ ആണുള്ളത്. ദൂരെ സർക്കാർ ഒരുക്കിയിരിക്കുന്ന സ്കൂളുകളിലേക്കും ഭക്ഷണ വിതരണ സ്ഥലങ്ങളിലേക്കും പോകാനോ പുറത്തിറങ്ങാനോ പോലീസ് അനുവദിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്.
കിഴക്കൻ ഉത്തർപ്രദേശിലേക്കും മറ്റും പോകുന്നതിനായി നൂറു കണക്കിന് തൊഴിലാളികളാണ് ഇന്നലെ ഡൽഹി ആനന്ദ് വിഹാർ ബസ് സ്റ്റേഷനിൽ എത്തിയത്. ഡൽഹിയിൽ വിവിധ നിർമാണ ജോലികൾ ചെയ്യുന്നവരും റിക്ഷാ തൊഴിലാളികളുമാണിവർ. യുപി സർക്കാർ ഉച്ചകഴിഞ്ഞ് ഇവർക്കായി ബസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഗാസിപ്പൂർ സന്ദർശിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വാഹന സൗകര്യം ഒരുങ്ങുന്നത് വരെ തൊഴിലാളികൾക്ക് അവർക്ക് അടുത്തുള്ള സ്കൂളുകളിൽ താമസ സൗകര്യം ഒരുക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
തൊഴിലാളികളുടെ യാത്രയ്ക്കായി ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകൾ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒടുവിൽ ഉച്ചകഴിഞ്ഞ് യുപി സർക്കാർ 200 ബസുകൾ ഏർപ്പെടുത്തി. ഈ ബസുകൾക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കണമെന്ന് യുപി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എംഡി രാജ് ശേഖർ ജില്ലാ മജിസ്ട്രേറ്റ്മാർക്കും പോലീസ് മേധാവികൾക്കും നിർദേശം നൽകി. തൊഴിലാളികളുടെ വൈദ്യ പരിശോധന നടത്തണമെന്നും ജില്ലാ മജിസ്ട്രേറ്റുമാർക്കു നിർദേശം നൽകിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന വിവേചനം ചോദ്യം ചെയ്ത് കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. രാജ്യത്തെ തന്നെ പൗരൻമാരായ അവരോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിതെന്നാണ് രാഹുൽ പറഞ്ഞത്. ഈ പ്രതിസന്ധി കാലഘട്ടത്തിൽ നമ്മുടെ സഹോദരീ സഹോദരൻമാരോട് അൽപം അന്തസെങ്കിലും കാണിക്കണം. ഇതൊരു വലിയ പ്രശ്നമായി മാറുന്നതിന് മുൻപ് പരിഹാരം കാണാൻ സർക്കാർ ഇടപടെണമന്നും രാഹുൽ ആവശ്യപ്പെട്ടു.
കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തിൽ സർക്കാരിനെ വിമർശിച്ചു കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ആയിരക്കണക്കിന് തൊഴിലാളികളെ ഇങ്ങനെ വിട്ടുകൊടുക്കാൻ രാജ്യത്തിന് എങ്ങനെ കഴിയും. അവരോടൊപ്പം കുട്ടികളും പുരുഷൻമാരും സ്ത്രീകളുമുണ്ട്. കിഴക്കൻ യുപിയിൽ നിന്നും ബിഹാറിൽ നിന്നുമുള്ളവരുമുണ്ട്. യൂറോപ്പിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ സർക്കാർ പ്രത്യേക വിമാനം വരെ അയക്കുന്നു. ഇവർക്കായി അടിസ്ഥാന വാഹന സൗകര്യം എങ്കിലും ഒരുക്കിക്കൂടെ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.
സെബി മാത്യു