ലണ്ടൻ: രോഗബാധയും മരണ സംഖ്യയും അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ ബ്രിട്ടൻ കൂടുതൽ പ്രതിരോധ നടപടികളിലേക്കു കടന്നു. രോഗീപരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫ്രണ്ട് ലൈൻ ആശുപത്രി ജീവനക്കാർക്ക് കൊറോണ വൈറസ് ബാധിതരാണോ എന്ന പരിശോധന തുടങ്ങി. രോഗലക്ഷണമുള്ള ജീവനക്കാരെയും രോഗികളെ പരിചരിക്കുന്നവരെയുമായാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുന്നത് .
ഇതിനിടെ, പ്രധാനമന്ത്രിക്കും ആരോഗ്യ സെക്രട്ടറിക്കും പിന്നാലെ മന്ത്രിസഭയിലെ സ്കോട്ടിഷ് സെക്രട്ടറി അലിസ്റ്റർ ജാക്കിനും കൊറോണബാധ സ്ഥിരീകരിച്ചു. ഇവരുമായി അടുത്തിടപഴകിയ മറ്റു മന്ത്രിമാരും എംപിമാരും ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ ആണ്. പലരും സെൽഫ് ഐസൊലേഷനിലേക്കു മാറിയിട്ടുണ്ട്.
ഇതിനിടെ, സ്ഥിതി വഷളായാൽ ബിർമിംഗ്ഹാം എയർപോർട്ട് മോർച്ചറി ആക്കി മാറ്റാനും നീക്കമുണ്ട്. ലണ്ടനിലെ പ്രസിദ്ധമായ എക്സെൽ കൺവൻഷൻ സെന്റർ നാലായിരം ബെഡുകൾ ഉള്ള ആശുപത്രിയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ സൈന്യവും നാഷണൽ ഹെൽത്ത് സർവീസും ചേർന്നു ദ്രുതഗതിയിൽ തീർക്കുകയാണ്.
ബിർമിംഗ് ഹാമിലെ നാഷണൽ എക്സിബിഷൻ സെന്ററും കാർഡിഫിലെ റഗ്ബി ഗ്രൗണ്ടും മാഞ്ചസ്റ്ററിലെ കൺവൻഷൻ സെന്ററും ഇതേ മാതൃകയിൽ ആശുപത്രികളാക്കി മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട് . ഏപ്രിൽ -മേയ് മാസങ്ങളിൽ കോവിഡ് അതിന്റെ മൂർധന്യത്തിൽ എത്തുമെന്ന കണക്കുകൂട്ടലിൽ ആ സമയത്ത് ഈ ആശുപത്രികൾ പ്രവർത്തന ക്ഷമമാകുന്ന തരത്തിലാണ് കാര്യങ്ങൾ.
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്കു പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ്സ് എല്ലായിടങ്ങളിലും ആവശ്യത്തിനു ലഭ്യമാക്കിയിട്ടുണ്ട് എന്നു സർക്കാർ പറയുമ്പോഴും പല സ്ഥലങ്ങളിലും ആവശ്യത്തിനു മാസ്കുകൾ പോലും ലഭ്യമല്ല എന്ന പരാതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഇരുപത്തിയൊന്നുകാരിക്ക് മരണം സംഭവിച്ചതിനു പിന്നാലെ ഇന്നലെ ഇരുപത്തിയെട്ടുകാരനായ യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതിരുന്ന ഒരു യുവാവിനും മരണം സംഭവിച്ചിട്ടുണ്ട്. ഇതും ഏറെ ആശങ്കയ്ക്കു വഴിതെളിച്ചിട്ടുണ്ട്. കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ചില നഗരങ്ങളിൽ ആളുകൾ ഇതൊന്നും കാര്യമാക്കാതെ ജീവിതം നയിക്കുന്നതും സർക്കാരിനു വെല്ലുവിളി ആയിട്ടുണ്ട്.
ഷൈമോൻ തോട്ടുങ്കൽ
ഇതിനിടെ, പ്രധാനമന്ത്രിക്കും ആരോഗ്യ സെക്രട്ടറിക്കും പിന്നാലെ മന്ത്രിസഭയിലെ സ്കോട്ടിഷ് സെക്രട്ടറി അലിസ്റ്റർ ജാക്കിനും കൊറോണബാധ സ്ഥിരീകരിച്ചു. ഇവരുമായി അടുത്തിടപഴകിയ മറ്റു മന്ത്രിമാരും എംപിമാരും ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ ആണ്. പലരും സെൽഫ് ഐസൊലേഷനിലേക്കു മാറിയിട്ടുണ്ട്.
ഇതിനിടെ, സ്ഥിതി വഷളായാൽ ബിർമിംഗ്ഹാം എയർപോർട്ട് മോർച്ചറി ആക്കി മാറ്റാനും നീക്കമുണ്ട്. ലണ്ടനിലെ പ്രസിദ്ധമായ എക്സെൽ കൺവൻഷൻ സെന്റർ നാലായിരം ബെഡുകൾ ഉള്ള ആശുപത്രിയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ സൈന്യവും നാഷണൽ ഹെൽത്ത് സർവീസും ചേർന്നു ദ്രുതഗതിയിൽ തീർക്കുകയാണ്.
ബിർമിംഗ് ഹാമിലെ നാഷണൽ എക്സിബിഷൻ സെന്ററും കാർഡിഫിലെ റഗ്ബി ഗ്രൗണ്ടും മാഞ്ചസ്റ്ററിലെ കൺവൻഷൻ സെന്ററും ഇതേ മാതൃകയിൽ ആശുപത്രികളാക്കി മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട് . ഏപ്രിൽ -മേയ് മാസങ്ങളിൽ കോവിഡ് അതിന്റെ മൂർധന്യത്തിൽ എത്തുമെന്ന കണക്കുകൂട്ടലിൽ ആ സമയത്ത് ഈ ആശുപത്രികൾ പ്രവർത്തന ക്ഷമമാകുന്ന തരത്തിലാണ് കാര്യങ്ങൾ.
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്കു പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ്സ് എല്ലായിടങ്ങളിലും ആവശ്യത്തിനു ലഭ്യമാക്കിയിട്ടുണ്ട് എന്നു സർക്കാർ പറയുമ്പോഴും പല സ്ഥലങ്ങളിലും ആവശ്യത്തിനു മാസ്കുകൾ പോലും ലഭ്യമല്ല എന്ന പരാതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഇരുപത്തിയൊന്നുകാരിക്ക് മരണം സംഭവിച്ചതിനു പിന്നാലെ ഇന്നലെ ഇരുപത്തിയെട്ടുകാരനായ യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതിരുന്ന ഒരു യുവാവിനും മരണം സംഭവിച്ചിട്ടുണ്ട്. ഇതും ഏറെ ആശങ്കയ്ക്കു വഴിതെളിച്ചിട്ടുണ്ട്. കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ചില നഗരങ്ങളിൽ ആളുകൾ ഇതൊന്നും കാര്യമാക്കാതെ ജീവിതം നയിക്കുന്നതും സർക്കാരിനു വെല്ലുവിളി ആയിട്ടുണ്ട്.
ഷൈമോൻ തോട്ടുങ്കൽ