ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയെ നേരിടാൻ ചൈനയുടെ അനുഭവ സന്പത്ത് പങ്കുവയ്ക്കാൻ തയാറാണെന്ന് പ്രസിഡന്റ് ഷി ചിൻപിംഗ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചു.
വൈറസ് ബാധിതരുടെ എണ്ണത്തിൽ യുഎസ് ചൈനയെ മറികടന്ന് ഒന്നാമതെത്തിയ ദിവസം ചിൻപിംഗ് ട്രംപിനെ ഫോണിൽ വിളിക്കുകയായിരുന്നു. വൈറസ് ബാധയുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളാൽ രൂക്ഷമായ വിള്ളൽ പരിഹരിക്കുന്നതിനുള്ള തുടക്കം കൂടിയായി ഫോൺകോൾ. യുഎസ് സൈനികരാണ് വൈറസ് കൊണ്ടുവന്നതെന്ന ഒരു ചൈനീസ് ഉദ്യോഗസ്ഥന്റെ ആരോപണവും ഇതു ചൈനീസ് വൈറസാണെന്ന ട്രംപിന്റെ പ്രസ്താവനയുമാണ് ഇരു രാജ്യങ്ങളെയും തമ്മിലകറ്റിയത്.
മാരകമായ ഈ രോഗത്തിനെതിരായ പോരാട്ടത്തിൽ ചൈനയും യുഎസും ഒന്നിക്കണമെന്ന് ചിൻപിംഗ് ആവശ്യപ്പെട്ടു. പകർച്ചവ്യാധികൾ മനുഷ്യകുലത്തിന്റെ മൊത്തം ശത്രുവാണ്. വംശീയതയും അതിരുകളും ഒന്നും നോക്കാതെ അത് ആക്രമണം നടത്തുന്നു. ചൈനയുടെ പക്കലുള്ള വിവരങ്ങൾ യുഎസിനു കൈമാറുന്നതിനു സന്തോഷമേയുള്ളൂവെന്ന് ചിൻപിംഗ് അറിയിച്ചു.
സംഭാഷണം വളരെ നല്ലതായിരുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. വൈറസിനെക്കുറിച്ച് ചൈനയ്ക്കു നല്ല ധാരണയുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അവരോട് വലിയ ബഹുമാനമുണ്ടെന്നു ട്രംപ് അറിയിച്ചു.
വ്യാഴാഴ്ച സൗദിഅറേബ്യയുടെ അധ്യക്ഷതയിൽ ചേർന്ന ജി-20 വീഡിയോ കോൺഫറൻസിംഗ് യോഗത്തിൽ, വൈറസ് ബാധയ്ക്കെതിരേ ഒത്തൊരുമിച്ചു പോരാടാൻ തീരുമാനിച്ചു. ട്രംപും ചിൻപിംഗും റഷ്യൻ പ്രസിഡന്റ് പുടിനുമെല്ലാം പങ്കെടുത്തു. വൈറസ് ബാധമൂലമുള്ള സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വിപണിയിലേക്ക് അഞ്ചു ലക്ഷം കോടി ഡോളർ ഇറക്കാനും തീരുമാനിച്ചു.
വൈറസ് ബാധിതരുടെ എണ്ണത്തിൽ യുഎസ് ചൈനയെ മറികടന്ന് ഒന്നാമതെത്തിയ ദിവസം ചിൻപിംഗ് ട്രംപിനെ ഫോണിൽ വിളിക്കുകയായിരുന്നു. വൈറസ് ബാധയുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളാൽ രൂക്ഷമായ വിള്ളൽ പരിഹരിക്കുന്നതിനുള്ള തുടക്കം കൂടിയായി ഫോൺകോൾ. യുഎസ് സൈനികരാണ് വൈറസ് കൊണ്ടുവന്നതെന്ന ഒരു ചൈനീസ് ഉദ്യോഗസ്ഥന്റെ ആരോപണവും ഇതു ചൈനീസ് വൈറസാണെന്ന ട്രംപിന്റെ പ്രസ്താവനയുമാണ് ഇരു രാജ്യങ്ങളെയും തമ്മിലകറ്റിയത്.
മാരകമായ ഈ രോഗത്തിനെതിരായ പോരാട്ടത്തിൽ ചൈനയും യുഎസും ഒന്നിക്കണമെന്ന് ചിൻപിംഗ് ആവശ്യപ്പെട്ടു. പകർച്ചവ്യാധികൾ മനുഷ്യകുലത്തിന്റെ മൊത്തം ശത്രുവാണ്. വംശീയതയും അതിരുകളും ഒന്നും നോക്കാതെ അത് ആക്രമണം നടത്തുന്നു. ചൈനയുടെ പക്കലുള്ള വിവരങ്ങൾ യുഎസിനു കൈമാറുന്നതിനു സന്തോഷമേയുള്ളൂവെന്ന് ചിൻപിംഗ് അറിയിച്ചു.
സംഭാഷണം വളരെ നല്ലതായിരുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. വൈറസിനെക്കുറിച്ച് ചൈനയ്ക്കു നല്ല ധാരണയുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അവരോട് വലിയ ബഹുമാനമുണ്ടെന്നു ട്രംപ് അറിയിച്ചു.
വ്യാഴാഴ്ച സൗദിഅറേബ്യയുടെ അധ്യക്ഷതയിൽ ചേർന്ന ജി-20 വീഡിയോ കോൺഫറൻസിംഗ് യോഗത്തിൽ, വൈറസ് ബാധയ്ക്കെതിരേ ഒത്തൊരുമിച്ചു പോരാടാൻ തീരുമാനിച്ചു. ട്രംപും ചിൻപിംഗും റഷ്യൻ പ്രസിഡന്റ് പുടിനുമെല്ലാം പങ്കെടുത്തു. വൈറസ് ബാധമൂലമുള്ള സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വിപണിയിലേക്ക് അഞ്ചു ലക്ഷം കോടി ഡോളർ ഇറക്കാനും തീരുമാനിച്ചു.