+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയർലൻഡിൽ കൂടുതൽ മലയാളി നഴ്സുമാർ ക്വാറന്‍റൈനിൽ

ഡബ്ലിൻ: അയർലൻഡിൽ രണ്ടായിരം പേർക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നു കൂടുതൽ മലയാളി നഴ്സുമാർ വീടുകളിൽ ക്വാറന്‍റൈനിൽ പ്രവേശിച്ച
അയർലൻഡിൽ കൂടുതൽ  മലയാളി നഴ്സുമാർ ക്വാറന്‍റൈനിൽ
ഡബ്ലിൻ: അയർലൻഡിൽ രണ്ടായിരം പേർക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നു കൂടുതൽ മലയാളി നഴ്സുമാർ വീടുകളിൽ ക്വാറന്‍റൈനിൽ പ്രവേശിച്ചു. നേരത്തെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മലയാളി നേഴ്സുമാരുടെ കുടുംബാംഗങ്ങൾക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. അവരും വീടുകളിൽ ക്വാറന്‍റൈനിലാണ്. രോഗബാധിതരായ പതിനഞ്ചോളം മലയാളി നഴ്സുമാർ സുഖം പാപിച്ചുവരുന്നു എന്നാണു റിപ്പോർട്ട്.
കഴിഞ്ഞ ദിവസം 19 പേരാണ് ഇവിടെ മരിച്ചത്. അതിൽ 13 പേരും പുരുഷന്മാർ. ഇവരുടെ ശരാശരി പ്രായം 79 ആണ്.

പ്രധാനമന്ത്രിയുടെ അഭ്യർഥന പ്രകാരം അയർലൻഡിൽ ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വ്യാഴാഴ്ച രാത്രി എട്ടിന് എല്ലാ വീടുകളിൽനിന്നും ജനങ്ങൾ മുറ്റത്തിറങ്ങി കൈഅടിച്ചു ഹർഷാരവം മുഴക്കി.

രാജ്യം ഭാഗികമായി ലോക്ക് ഡൗണിൽ ആയതിനാൽ ഹോട്ടൽ, ടൂറിസം മേഖലയിൽ ഏകദേശം രണ്ടു ലക്ഷത്തിഅറുപതിനായിരം പേർക്കു ജോലി ഇല്ലാതായി. അയർലൻഡിൽ ടാക്സി മേഖലയിൽ ജോലിചെയ്തിരുന്ന അഞ്ഞൂറോളം മലയാളികളും കഴിഞ്ഞ മൂന്ന് ആഴ്ചയായി ജോലിക്കു പോകുന്നില്ല.

ഞായറാഴ്ചയോടെ എല്ലാ ആശുപത്രികളിലും ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ മാസ്ക്, ഗ്ലൗസ്, ഗൗണ്‍, ഹെയർ ക്യാപ്സ് തുടങ്ങിയ പേഴ്സണൽ പ്രൊട്ടക്‌ഷൻ എക്വിപ്മെന്‍റ്സും എത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ചില ആശുപത്രികളിൽ ഇവ ലഭ്യമല്ലെന്നു നഴ്സുമാർ പരാതിപ്പെട്ടിരുന്നു.

അതേസമയം, അയർലൻഡിൽ ഭാഗിക ലോക്ക് ഡൗണ്‍ കൊണ്ടു കാര്യമായ പ്രയോജനമില്ലെന്നും പൂർണമായ ലോക്ക് ഡൗണ്‍ വേണമെന്നും ആവശ്യമുയരുന്നുണ്ട്.


രാജു കുന്നക്കാട്ട്