മസ്കറ്റ്: കോവിഡ് മഹാമാരിയിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഒമാൻ പ്രവാസികൾക്ക് അവർ ആയിരിക്കുന്നിടത്ത് സമാധാനമായി തുടരാം.
വീസ കാലാവധി കഴിഞ്ഞുപോയി എന്ന കാരണത്താൽ ഒമാനിൽ തിരിച്ചെത്തുന്നതിന് തടസമുണ്ടാകില്ലെന്നു റോയൽ ഒമാൻ പോലീസ് (ആർഒപി) വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തിറക്കുമെന്ന് ആർഒപിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.
നാട്ടിൽനിന്നു തിരികെവരാൻ തടസമുള്ള ഒമാൻ റെസിഡന്റ് കാർഡുള്ളവർക്ക് ആർഒപി വെബ്സൈറ്റുവഴി താത്കാലികമായി വീസ പുതുക്കാനുള്ള സംവിധാനം ഏർപ്പെടുത്തും. തിരിച്ചെത്തുന്ന മുറയ്ക്ക് ബന്ധപ്പെട്ട രേഖകൾ ഇമിഗ്രേഷനിൽ സമർപ്പിച്ചാൽ മതിയാകും.
റോയൽ ഒമാൻ പോലീസിന്റെ തീരുമാനം വിവിധ രാജ്യക്കാരായ പ്രവാസികൾക്ക് ആശ്വാസകരമാണ്. ഒമാനിലേക്ക് നിലവിലെ സാഹചര്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുമൂലം ആയിരക്കണക്കിനു വിദേശികളാണ് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്നത്.
അതുപോലെതന്നെ വിസിറ്റ് വീസ, ബിസിനസ് വീസ തുടങ്ങിയ വീസകളിൽ ഒമാനിലെത്തി കുടുങ്ങിപ്പോയിട്ടുള്ളവരും ആശങ്കപ്പെടേണ്ടതില്ലെന്ന് ആർഒപി വൃത്തങ്ങൾ അറിയിച്ചു. ഒരുതരത്തിലുള്ള പിഴകളും ഇക്കാലയളവിൽ ഒമാനിൽ കുടുങ്ങിപ്പോയവർ നൽകേണ്ടതില്ല.
ഇതിനിടെ ആരോഗ്യമന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. മൊഹമ്മദ് അൽ ഹോസ്നിയുടെ കോവിഡ് സമൂഹവ്യാപനത്തിലേക്കു കടന്നതായുള്ള പ്രസ്താവന അതീവ ഗൗരവതരമാണ്. ഇന്നലെ മാത്രം 22 പുതിയ കേസുകൾ ഒമാനിൽ രജിസ്റ്റർ ചെയ്യപ്പെട്ടജു.
ഇതോടെ ഒമാനിലെ കോവിഡ് ബാധിതരുടെ എണ്ണം 131 ആയി. ഇതിൽ 23 പേർ പൂർണമായും രോഗമുക്തരായതായി അണ്ടർ സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സേവ്യർ കാവാലം
വീസ കാലാവധി കഴിഞ്ഞുപോയി എന്ന കാരണത്താൽ ഒമാനിൽ തിരിച്ചെത്തുന്നതിന് തടസമുണ്ടാകില്ലെന്നു റോയൽ ഒമാൻ പോലീസ് (ആർഒപി) വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തിറക്കുമെന്ന് ആർഒപിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.
നാട്ടിൽനിന്നു തിരികെവരാൻ തടസമുള്ള ഒമാൻ റെസിഡന്റ് കാർഡുള്ളവർക്ക് ആർഒപി വെബ്സൈറ്റുവഴി താത്കാലികമായി വീസ പുതുക്കാനുള്ള സംവിധാനം ഏർപ്പെടുത്തും. തിരിച്ചെത്തുന്ന മുറയ്ക്ക് ബന്ധപ്പെട്ട രേഖകൾ ഇമിഗ്രേഷനിൽ സമർപ്പിച്ചാൽ മതിയാകും.
റോയൽ ഒമാൻ പോലീസിന്റെ തീരുമാനം വിവിധ രാജ്യക്കാരായ പ്രവാസികൾക്ക് ആശ്വാസകരമാണ്. ഒമാനിലേക്ക് നിലവിലെ സാഹചര്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുമൂലം ആയിരക്കണക്കിനു വിദേശികളാണ് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്നത്.
അതുപോലെതന്നെ വിസിറ്റ് വീസ, ബിസിനസ് വീസ തുടങ്ങിയ വീസകളിൽ ഒമാനിലെത്തി കുടുങ്ങിപ്പോയിട്ടുള്ളവരും ആശങ്കപ്പെടേണ്ടതില്ലെന്ന് ആർഒപി വൃത്തങ്ങൾ അറിയിച്ചു. ഒരുതരത്തിലുള്ള പിഴകളും ഇക്കാലയളവിൽ ഒമാനിൽ കുടുങ്ങിപ്പോയവർ നൽകേണ്ടതില്ല.
ഇതിനിടെ ആരോഗ്യമന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. മൊഹമ്മദ് അൽ ഹോസ്നിയുടെ കോവിഡ് സമൂഹവ്യാപനത്തിലേക്കു കടന്നതായുള്ള പ്രസ്താവന അതീവ ഗൗരവതരമാണ്. ഇന്നലെ മാത്രം 22 പുതിയ കേസുകൾ ഒമാനിൽ രജിസ്റ്റർ ചെയ്യപ്പെട്ടജു.
ഇതോടെ ഒമാനിലെ കോവിഡ് ബാധിതരുടെ എണ്ണം 131 ആയി. ഇതിൽ 23 പേർ പൂർണമായും രോഗമുക്തരായതായി അണ്ടർ സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സേവ്യർ കാവാലം