ന്യൂഡൽഹി: കേരളത്തിന് പ്രളയ ദുരിതാശ്വാസമായി കേന്ദ്രസർക്കാരിന്റെ 460.77 കോടി രൂപ. കേരളം ഉൾപ്പെടെ പ്രകൃതിദുരന്തങ്ങൾ നേരിട്ട എട്ടു സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രി അമിത്ഷാ അധ്യക്ഷനായ ഉന്നതാധികാര സമിതി 5,751.27 കോടി രൂപയുടെ ധനസഹായം അനുവദിച്ചു.
ബിഹാർ, കേരളം, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കർണാടക സംസ്ഥാനങ്ങൾക്കാണ് ധനസഹായം. കേരളത്തിനും മഹാരാഷ്ട്രയ്ക്കും നാഗാലാൻഡിനും ഒഡീഷയ്ക്കും പ്രളയത്തിനും പശ്ചിമബംഗാളിന് ബുൾബുൾ ചുഴലിക്കാറ്റിനും കർണാടകത്തിന് വരൾച്ചയ്ക്കുമാണ് ധനസഹായം.
ദേശീയ ദുരിതാശ്വാസ ഫണ്ടിൽനിന്നുള്ള അധിക ധനസഹായമാണിത്. ബിഹാറിന് 953.17 കോടിയും കേരളത്തിന് 460.77 കോടിയും നാഗാലാൻഡിന് 177.37 കോടിയും ഒഡീഷയ്ക്ക് 179.64 കോടിയും മഹാരാഷ്്ട്രയ്ക്ക് 1758.18 കോടിയും രാജസ്ഥാന് 1119.98 കോടിയും പശ്ചിമ ബംഗാളിന് 1090.68 കോടിയും കർണാടകത്തിന് 11.48 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
ബിഹാർ, കേരളം, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കർണാടക സംസ്ഥാനങ്ങൾക്കാണ് ധനസഹായം. കേരളത്തിനും മഹാരാഷ്ട്രയ്ക്കും നാഗാലാൻഡിനും ഒഡീഷയ്ക്കും പ്രളയത്തിനും പശ്ചിമബംഗാളിന് ബുൾബുൾ ചുഴലിക്കാറ്റിനും കർണാടകത്തിന് വരൾച്ചയ്ക്കുമാണ് ധനസഹായം.
ദേശീയ ദുരിതാശ്വാസ ഫണ്ടിൽനിന്നുള്ള അധിക ധനസഹായമാണിത്. ബിഹാറിന് 953.17 കോടിയും കേരളത്തിന് 460.77 കോടിയും നാഗാലാൻഡിന് 177.37 കോടിയും ഒഡീഷയ്ക്ക് 179.64 കോടിയും മഹാരാഷ്്ട്രയ്ക്ക് 1758.18 കോടിയും രാജസ്ഥാന് 1119.98 കോടിയും പശ്ചിമ ബംഗാളിന് 1090.68 കോടിയും കർണാടകത്തിന് 11.48 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.