ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ സിക്കുകാരുടെ ആരാധാന കേന്ദ്രത്തിൽ ഐഎസ് നടത്തിയ അക്രമണത്തിന് പിന്നിൽ മലയാളിയെന്നു റിപ്പോർട്ട്. കാർഗോഡ് തൃക്കരിപ്പൂർ സ്വദേശി മുഹ്സിൻ ചാവേർ സംഘത്തിലുള്ളതായാണു രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചത്. വിവരങ്ങൾ തേടി കേന്ദ്ര അന്വേഷണ ഏജൻസി തൃക്കരിപ്പൂരിലെത്തി.
ചാവേർ ആക്രമണത്തിൽ മുഹ്സിൻ കൊല്ലപ്പെട്ടതായാണു വിവരം. രണ്ടു വർഷം മുൻപ് മുഹ്സിൻ അഫ്ഗാനിസ്ഥാനിലേക്കു പോയിരുന്നു. ഐഎസ് ആശയങ്ങളിൽ ആകൃഷ്ടനായ ഇയാൾ ദുബായിൽനിന്നു കാബൂളിലെത്തിയതായാണ് കേന്ദ്ര ഏജൻസികൾ നൽകുന്ന സൂചന. ഐഎസിൽ ചേർന്നതിനു ശേഷം മുഹ്സിന്റെ പേര് അബു ഖാലിദ് അൽഹിന്ദി എന്നാക്കി മാറ്റിയിട്ടുണ്ട്. അബു ഖാലിദ് അൽഹിന്ദിയുടെ നേതൃത്വത്തിലെ സംഘമാണ് കാബൂളിൽ ആക്രമണം നടത്തിയതെന്ന വിവരം ഐഎസ് പുറത്തുവിട്ടു. ബുധനാഴ്ചയാണ് കാബൂളിലെ സിക്ക് ഗുരുദ്വാരയിൽ ചാവേർ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു.
ചാവേർ ആക്രമണത്തിൽ മുഹ്സിൻ കൊല്ലപ്പെട്ടതായാണു വിവരം. രണ്ടു വർഷം മുൻപ് മുഹ്സിൻ അഫ്ഗാനിസ്ഥാനിലേക്കു പോയിരുന്നു. ഐഎസ് ആശയങ്ങളിൽ ആകൃഷ്ടനായ ഇയാൾ ദുബായിൽനിന്നു കാബൂളിലെത്തിയതായാണ് കേന്ദ്ര ഏജൻസികൾ നൽകുന്ന സൂചന. ഐഎസിൽ ചേർന്നതിനു ശേഷം മുഹ്സിന്റെ പേര് അബു ഖാലിദ് അൽഹിന്ദി എന്നാക്കി മാറ്റിയിട്ടുണ്ട്. അബു ഖാലിദ് അൽഹിന്ദിയുടെ നേതൃത്വത്തിലെ സംഘമാണ് കാബൂളിൽ ആക്രമണം നടത്തിയതെന്ന വിവരം ഐഎസ് പുറത്തുവിട്ടു. ബുധനാഴ്ചയാണ് കാബൂളിലെ സിക്ക് ഗുരുദ്വാരയിൽ ചാവേർ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു.