ന്യൂഡൽഹി: കൊറോണ വൈറസ് ബാധയേറ്റെന്ന സംശയത്തെ തുടർന്ന് ഡൽഹിയിൽ ആത്മഹത്യ ചെയ്ത യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. മാർച്ച് 18നു സഫ്ദർജംഗ് ആശുപത്രിയുടെ ഏഴാം നിലയിൽ നിന്നു ചാടി മരിച്ച പഞ്ചാബ് സ്വദേശിയായ ഇരുപത്തിമൂന്നുകാരനാണ് കൊറോണ ബാധ ഏറ്റിട്ടില്ലെന്നു കണ്ട ത്തിയത്.
ഓസ്ട്രേലിയയിൽ നിന്നെത്തിയ ഇയാളെ വിമാനത്താവളം അധികൃതരാണ് സഫ്ദർജംഗ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാക്കിയത്. വിദേശത്തുനിന്നെത്തിയ ആളും ചില രോഗ ലക്ഷണങ്ങൾ കണ്ടെ ത്തിയിരുന്നെന്നുമാണ് വിമാനത്താവളം അധികൃതർ അറിയിച്ചിരുന്നത്. ഇതേ തുടർന്ന് ഐസൊലേഷൻ വാർഡിലേക്കു മാറ്റുകയായിരുന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. എന്നാൽ, തെറ്റായ വിവരങ്ങൾ പറഞ്ഞ് ആശുപത്രി അധികൃതരും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരും തെറ്റിദ്ധരിപ്പിക്കുകയാണെന്നും മരണം നടന്ന് മണിക്കൂറുകൾ പിന്നിട്ടതിനു ശേഷവും ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ തയാറായില്ലെന്നും യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു.
ഓസ്ട്രേലിയയിൽ നിന്നെത്തിയ ഇയാളെ വിമാനത്താവളം അധികൃതരാണ് സഫ്ദർജംഗ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാക്കിയത്. വിദേശത്തുനിന്നെത്തിയ ആളും ചില രോഗ ലക്ഷണങ്ങൾ കണ്ടെ ത്തിയിരുന്നെന്നുമാണ് വിമാനത്താവളം അധികൃതർ അറിയിച്ചിരുന്നത്. ഇതേ തുടർന്ന് ഐസൊലേഷൻ വാർഡിലേക്കു മാറ്റുകയായിരുന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. എന്നാൽ, തെറ്റായ വിവരങ്ങൾ പറഞ്ഞ് ആശുപത്രി അധികൃതരും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരും തെറ്റിദ്ധരിപ്പിക്കുകയാണെന്നും മരണം നടന്ന് മണിക്കൂറുകൾ പിന്നിട്ടതിനു ശേഷവും ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ തയാറായില്ലെന്നും യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു.