മുംബൈ: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ സഹായഹസ്തവുമായി ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ സച്ചിൻ തെണ്ടുൽക്കറും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സച്ചിൻ 50 ലക്ഷം രൂപ സംഭാവന നല്കി. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം മഹാരാഷ്ട്ര സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കുമാണ് സച്ചിൻ കൈമാറിയത്. ഇന്ത്യൻ കായിക ലോകത്തുനിന്ന് ഏറ്റവും അധികം തുക സംഭാവന ചെയ്തിരിക്കുന്നത് സച്ചിനാണ്.
കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവായവരെ ജനങ്ങൾ വേർതിരിച്ച് കാണരുതെന്നും അതൊരു മാറാരോഗമായി കാണക്കാക്കരുതെന്നും സച്ചിൻ ആവശ്യപ്പെട്ടു.
ഇന്ത്യൻ മുൻ ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാനും യൂസഫ് പഠാനും ബറോഡ പോലീസിന് 4,000 ഫേസ് മാസ്ക് നല്കി. ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്. ധോണി ഒരു ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു. ധോണി വെറും ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതിനെതിരേ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്.
ഗുസ്തി താരം ബജ്റംഗ് പൂനിയയും സ്പ്രിന്റർ ഹിമ ദാസും തങ്ങളുടെ ശന്പളമാണ് സംഭാവന ചെയ്തത്. ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു 10 ലക്ഷം രൂപയും ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരിയും സഹായമായി നൽകിയിട്ടുണ്ട്.
സച്ചിന്റെ സഹായം 50 ലക്ഷം
12:06 AM Mar 28, 2020 | Deepika.com