വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ വസതിയാക്കിയിരിക്കുന്ന സെന്റ് മാർത്ത ഗസ്റ്റ്ഹൗസിലെ ഒരു താമസക്കാരനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വർഷങ്ങളായി ഇവിടെ താമസിക്കുന്ന ഒരു പുരോഹിതനാണ് ഇദ്ദേഹം. മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി റിപ്പോർട്ട് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയാറായില്ല. വത്തിക്കാനിൽ നാലു പേർക്ക് വൈറസ്ബാധ പിടിപെട്ടതായിനേരത്തേ സ്ഥിരീകരിച്ചിരുന്നു.
എൺപത്തിമൂന്നുകാരനായ ഫ്രാൻസിസ് മാർപാപ്പ കർശന മുൻകരുതലുകളെടുത്തിട്ടുണ്ട്. സന്ദേശങ്ങൾ ലൈവായി നല്കുന്നതിന് ചിലപ്പോൾ വത്തിക്കാൻ ലൈബ്രറിയിലേക്കു പോകാറുണ്ട്. ലാളിത്യത്തിൽ വിശ്വസിക്കുന്ന ഫ്രാൻസിസ് മാർപാപ്പ 2013ൽ സ്ഥാനമേറ്റപ്പോൾ, ഔദ്യോഗിക വസതിയായ അപ്പസ്തോലിക്ക് പാലസിലേക്കു മാറിയില്ല. സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു സമീപമുള്ള സെന്റ് മാർത്ത ഗസ്റ്റ്ഹൗസിലെ മുറിയാണ് അദ്ദേഹം താമസത്തിനു സ്വീകരിച്ചത്. കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കാൻ എത്തുന്പോൾ താമസിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്. ഇപ്പോൾ ഫ്ളാറ്റ് സമുച്ചയത്തിൽ 30 പേർ താമസിക്കുന്നുണ്ട്.
എൺപത്തിമൂന്നുകാരനായ ഫ്രാൻസിസ് മാർപാപ്പ കർശന മുൻകരുതലുകളെടുത്തിട്ടുണ്ട്. സന്ദേശങ്ങൾ ലൈവായി നല്കുന്നതിന് ചിലപ്പോൾ വത്തിക്കാൻ ലൈബ്രറിയിലേക്കു പോകാറുണ്ട്. ലാളിത്യത്തിൽ വിശ്വസിക്കുന്ന ഫ്രാൻസിസ് മാർപാപ്പ 2013ൽ സ്ഥാനമേറ്റപ്പോൾ, ഔദ്യോഗിക വസതിയായ അപ്പസ്തോലിക്ക് പാലസിലേക്കു മാറിയില്ല. സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു സമീപമുള്ള സെന്റ് മാർത്ത ഗസ്റ്റ്ഹൗസിലെ മുറിയാണ് അദ്ദേഹം താമസത്തിനു സ്വീകരിച്ചത്. കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കാൻ എത്തുന്പോൾ താമസിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്. ഇപ്പോൾ ഫ്ളാറ്റ് സമുച്ചയത്തിൽ 30 പേർ താമസിക്കുന്നുണ്ട്.