ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മുതിർന്ന ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. കോവിഡ് -19 രോഗം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ കനത്ത മുൻകരുതലുകളോടെ, അനാർഭാടമായാണു ചടങ്ങുകൾ പൂർത്തിയാക്കിയത്. വിരലിലെണ്ണാവുന്ന ആളുകളെ മാത്രമാണ് രാജ്ഭവനിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകുന്നേരം മുതിർന്ന ബിജെപി നേതാവ് ഗോപാൽ ഭാർഗവ പ്രതിപക്ഷനേതൃസ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് പാർട്ടി ആസ്ഥാനത്ത് ചേർന്ന എംഎൽഎമാരുടെ യോഗം ശിവരാജ് സിംഗ് ചൗഹാനെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു.
കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നിന്ന് രണ്ട് കേന്ദ്രനിരീക്ഷകർ വീഡിയോ കോൺഫറൻസിംഗിലൂടെയാണു യോഗനടപടികളിൽ ഭാഗഭാക്കായത്. പങ്കെടുത്ത മുഴുവൻ എംഎൽഎമാർക്കും മാസ്കും സാനിറ്റൈസറും നൽകിയിരുന്നു.
22 എംഎൽഎമാർ രാജിവച്ചതിനെത്തുടർന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതോടെയാണു സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് അവസരം ലഭിച്ചത്.
ഇന്നലെ വൈകുന്നേരം മുതിർന്ന ബിജെപി നേതാവ് ഗോപാൽ ഭാർഗവ പ്രതിപക്ഷനേതൃസ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് പാർട്ടി ആസ്ഥാനത്ത് ചേർന്ന എംഎൽഎമാരുടെ യോഗം ശിവരാജ് സിംഗ് ചൗഹാനെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു.
കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നിന്ന് രണ്ട് കേന്ദ്രനിരീക്ഷകർ വീഡിയോ കോൺഫറൻസിംഗിലൂടെയാണു യോഗനടപടികളിൽ ഭാഗഭാക്കായത്. പങ്കെടുത്ത മുഴുവൻ എംഎൽഎമാർക്കും മാസ്കും സാനിറ്റൈസറും നൽകിയിരുന്നു.
22 എംഎൽഎമാർ രാജിവച്ചതിനെത്തുടർന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതോടെയാണു സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് അവസരം ലഭിച്ചത്.