ഈഫൽ ഗോപുര ഉദ്യാനത്തിൽ മാത്രമല്ല പാരീസ് നഗരവീഥികൾ അപ്പാടെ കൊറോണയുടെ പിടിയിൽ വിജനമായിരിക്കുന്നു. അടച്ചുപൂട്ടപ്പെട്ട മഹാനഗരത്തിലും സീൻ നദിക്കരയിലും വിനോദസഞ്ചാരികളുടെ സാന്നിധ്യമില്ല. 105 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പാരീസ് നഗരത്തിലെ 21 ലക്ഷം വരുന്ന ജനങ്ങൾ വീടുകളിൽ കഴിയുന്നു. പാരീസിൽ മാത്രമല്ല ഫ്രാൻസിന്റെ ഏറെ പ്രദേശങ്ങളിലേക്കും കൊറോണ പടർന്നുപിടിച്ചിരിക്കെ വരുംദിവസങ്ങളിൽ മരണപ്പട്ടിക ഉയർന്നേക്കാം എന്നതാണ് മാധ്യമങ്ങളുടെ അവലോകനം.ഫ്രാൻസിലെ പതിനാറായിരത്തിലേറെ കൊറോണ ബാധിതരിൽ എഴുന്നൂറിനടുത്താണ് നിലവിൽ മരിച്ചിരിക്കുന്നത്.
ആശുപത്രികൾ നിറഞ്ഞതോടെ ഫ്രഞ്ച് സർക്കാർ രോഗികളെ മാറ്റിപ്പാർപ്പിക്കാൻ മറ്റു സംവിധാനങ്ങൾ തേടുകയാണ്. അഗതിമന്ദിരങ്ങളും ഹോട്ടലുകളും ഇതര മന്ദിരങ്ങളും മാത്രമല്ല മൈതാനങ്ങളിൽ താത്കാലിക ആശുപത്രികൾ പണിയേണ്ടിവരുമോ എന്ന ആശങ്കയിലാണ് സർക്കാർ. സ്വാതന്ത്ര്യം അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഫ്രഞ്ച് ജനതയ്ക്ക് അടച്ചിട്ട മുറികളിൽ ഒതുങ്ങി ജീവിക്കുകയെന്നത് ഏറെ ദുഷ്കരമായ സാഹചര്യമാണ്. വനിതാ ദിനച്ചടങ്ങുകളിലും ഫുട്ബോൾ മേളകളിലുമുണ്ടായ പൊതുപങ്കാളിത്തവും സന്പർക്കവുമാണ് കൊറോണ വ്യാപനം വേഗത്തിലാകാൻ പ്രധാന കാരണം.
ചുവന്ന തുണി
ഫ്രാൻസിലെ അടച്ചിട്ട വീടുകളിലും ഗേറ്റിലും ചുവന്ന തുണി കാണപ്പെട്ടാൽ ആരോഗ്യ വിഭാഗവും മിലിട്ടറിയും മനസിലാക്കും ആ വീട്ടിൽ കൊറോണ ബാധിതർ സഹായം തേടുന്നുവെന്ന്.
ഇതാണ് ഇപ്പോൾ കോവിഡ് ബാധിത കുടുംബങ്ങളെ തിരിച്ചറിയാനുള്ള അടയാളം. ഫോണിൽ ബന്ധപ്പെടുന്പോൾ മരുന്നോ ഭക്ഷണസാധനങ്ങളോ അവർ ആവശ്യപ്പെടും. വൈകാതെ അവശ്യ സാധനങ്ങൾ മിലിട്ടറി ഉദ്യോഗസ്ഥരോ സന്നദ്ധ പ്രവർത്തകരോ വീടിനു മുന്നിൽ വച്ചു വേഗത്തിൽ കടന്നുപോകും.
ഇത്രയേറെ നിർഭാഗ്യകരമായ സാഹചര്യം നിലനിൽക്കെയും യുവജനങ്ങൾ വിലക്കുകൾ ലംഘിച്ചു പുറത്തിറങ്ങുന്നു എന്നതാണ് ആശങ്കാജനകമായ കാര്യം. കർക്കശമായ താക്കീതു നൽകിയും ഉയർന്ന പിഴ ഈടാക്കിയും മിലിട്ടറി ഉദ്യോഗസ്ഥർ ഇവരെ മടക്കി അയയ്ക്കുന്ന തിരക്കിലാണ്.
പാരീസിൽനിന്നു സിസ്റ്റർ ശോഭന മൈക്കിൾ
ആശുപത്രികൾ നിറഞ്ഞതോടെ ഫ്രഞ്ച് സർക്കാർ രോഗികളെ മാറ്റിപ്പാർപ്പിക്കാൻ മറ്റു സംവിധാനങ്ങൾ തേടുകയാണ്. അഗതിമന്ദിരങ്ങളും ഹോട്ടലുകളും ഇതര മന്ദിരങ്ങളും മാത്രമല്ല മൈതാനങ്ങളിൽ താത്കാലിക ആശുപത്രികൾ പണിയേണ്ടിവരുമോ എന്ന ആശങ്കയിലാണ് സർക്കാർ. സ്വാതന്ത്ര്യം അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഫ്രഞ്ച് ജനതയ്ക്ക് അടച്ചിട്ട മുറികളിൽ ഒതുങ്ങി ജീവിക്കുകയെന്നത് ഏറെ ദുഷ്കരമായ സാഹചര്യമാണ്. വനിതാ ദിനച്ചടങ്ങുകളിലും ഫുട്ബോൾ മേളകളിലുമുണ്ടായ പൊതുപങ്കാളിത്തവും സന്പർക്കവുമാണ് കൊറോണ വ്യാപനം വേഗത്തിലാകാൻ പ്രധാന കാരണം.
ചുവന്ന തുണി
ഫ്രാൻസിലെ അടച്ചിട്ട വീടുകളിലും ഗേറ്റിലും ചുവന്ന തുണി കാണപ്പെട്ടാൽ ആരോഗ്യ വിഭാഗവും മിലിട്ടറിയും മനസിലാക്കും ആ വീട്ടിൽ കൊറോണ ബാധിതർ സഹായം തേടുന്നുവെന്ന്.
ഇതാണ് ഇപ്പോൾ കോവിഡ് ബാധിത കുടുംബങ്ങളെ തിരിച്ചറിയാനുള്ള അടയാളം. ഫോണിൽ ബന്ധപ്പെടുന്പോൾ മരുന്നോ ഭക്ഷണസാധനങ്ങളോ അവർ ആവശ്യപ്പെടും. വൈകാതെ അവശ്യ സാധനങ്ങൾ മിലിട്ടറി ഉദ്യോഗസ്ഥരോ സന്നദ്ധ പ്രവർത്തകരോ വീടിനു മുന്നിൽ വച്ചു വേഗത്തിൽ കടന്നുപോകും.
ഇത്രയേറെ നിർഭാഗ്യകരമായ സാഹചര്യം നിലനിൽക്കെയും യുവജനങ്ങൾ വിലക്കുകൾ ലംഘിച്ചു പുറത്തിറങ്ങുന്നു എന്നതാണ് ആശങ്കാജനകമായ കാര്യം. കർക്കശമായ താക്കീതു നൽകിയും ഉയർന്ന പിഴ ഈടാക്കിയും മിലിട്ടറി ഉദ്യോഗസ്ഥർ ഇവരെ മടക്കി അയയ്ക്കുന്ന തിരക്കിലാണ്.
പാരീസിൽനിന്നു സിസ്റ്റർ ശോഭന മൈക്കിൾ