മസ്കറ്റ്: ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയ ഒഴുക്കില്‍പ്പെട്ട് രണ്ട് മലയാളികൾ മരിച്ചു. മസ്കറ്റില്‍നിന്ന് 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത അറാഖിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന കൊല്ലം സ്വദേശി സുജിത്ത് ഗോപിയും കണ്ണൂർ സ്വദേശി വിജീഷുമാണ് മരിച്ചത്. കൊല്ലം, ഇരവിപുരം, തെക്കേവിള, ഉത്രാടത്തിൽ സുപ്രസന്നന്റെയും അനിതയുടെയും മകനാണ് സുജിത്.
ഇബ്രിക്കടുത്ത ഖുബാറയില്‍ മലവെള്ളപ്പാച്ചിലില്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കവെ ഇവരുടെ വാഹനം ഒഴുക്കില്‍പ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ഒഴുക്കില്‍പ്പെട്ട വാഹനത്തില്‍നിന്ന് ഇവര്‍ സുഹൃത്തിനെ വിളിക്കുകയും ലൊക്കേഷൻ മാപ്പ് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എങ്കിലും രക്ഷപ്പെടുത്താനായില്ല. വിവരമറിഞ്ഞു പോലീസ് സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. തെരച്ചിലില്‍ ഇവരുടെ വാഹനം കണ്ടെത്തിയിട്ടുണ്ട്. ന്യൂനമര്‍ദത്തെത്തുടര്‍ന്ന് വടക്കന്‍ ഒമാന്റെ ഗവര്‍ണറേറ്റുകളില്‍ കനത്തമഴയാണ് ഞായറാഴ്ച അനുഭവപ്പെട്ടത്.
ഇബ്രിയില്‍ മറ്റൊരു മലയാളിയുടെ വാഹനവും ഒഴുക്കില്‍പ്പെട്ടു. അല്‍ മഹാ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ അനീഷിന്റെ വാഹനമാണ് ഒഴുക്കില്‍പെട്ടത്. എന്നാല്‍, അനീഷ് അദ്ഭുതകരമായി രക്ഷപ്പെട്ടു.
മലയാളികൾ അപകടത്തിൽപ്പെട്ടതറിഞ്ഞ് അന്വേഷിക്കാൻ പോയതായിരുന്നു അനീഷ്. ബിജീഷിന്റെ മൃതദേഹം ഇന്നലെ രാവിലെയാണു കണ്ടെത്തിയത്. ഉച്ചയോടെ സുജിത്തിന്റെ മൃതദേഹവും കണ്ടെത്തി.
ഇബ്രിക്കടുത്ത ഖുബാറയില്‍ മലവെള്ളപ്പാച്ചിലില്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കവെ ഇവരുടെ വാഹനം ഒഴുക്കില്‍പ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ഒഴുക്കില്‍പ്പെട്ട വാഹനത്തില്‍നിന്ന് ഇവര്‍ സുഹൃത്തിനെ വിളിക്കുകയും ലൊക്കേഷൻ മാപ്പ് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എങ്കിലും രക്ഷപ്പെടുത്താനായില്ല. വിവരമറിഞ്ഞു പോലീസ് സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. തെരച്ചിലില്‍ ഇവരുടെ വാഹനം കണ്ടെത്തിയിട്ടുണ്ട്. ന്യൂനമര്‍ദത്തെത്തുടര്‍ന്ന് വടക്കന്‍ ഒമാന്റെ ഗവര്‍ണറേറ്റുകളില്‍ കനത്തമഴയാണ് ഞായറാഴ്ച അനുഭവപ്പെട്ടത്.
ഇബ്രിയില്‍ മറ്റൊരു മലയാളിയുടെ വാഹനവും ഒഴുക്കില്‍പ്പെട്ടു. അല്‍ മഹാ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ അനീഷിന്റെ വാഹനമാണ് ഒഴുക്കില്‍പെട്ടത്. എന്നാല്‍, അനീഷ് അദ്ഭുതകരമായി രക്ഷപ്പെട്ടു.
മലയാളികൾ അപകടത്തിൽപ്പെട്ടതറിഞ്ഞ് അന്വേഷിക്കാൻ പോയതായിരുന്നു അനീഷ്. ബിജീഷിന്റെ മൃതദേഹം ഇന്നലെ രാവിലെയാണു കണ്ടെത്തിയത്. ഉച്ചയോടെ സുജിത്തിന്റെ മൃതദേഹവും കണ്ടെത്തി.