റിയാദ്: രാജ്യത്ത് ഇന്ന് 51 പേർക്കുകൂടി പുതുതായി കോവിഡ് -19 ബാധ സ്ഥിരീകരിച്ചതോടെ മൊത്തം അസുഖം ബാധിച്ചവരുടെ എണ്ണം 562 ആയി. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത സൗദിയിൽ 19 പേർ രോഗവിമുക്തി നേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
റിയാദിൽ 18, മക്കയിൽ 12, തായിഫ് -6, ബിഷ -5, ഖതീഫ് -3, ദമ്മാം -3, ജിസാൻ -2 കൂടാതെ ഖുൻഫുദയിലും നജ്റാനിലും ഓരോന്നു വീതവുമാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഏഴു മുതൽ ആരംഭിക്കുന്ന കർഫ്യു ലംഘിക്കുന്നവർക്കു പിഴയും തടവു ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കർഫ്യു വിലക്ക് ലംഘിക്കുന്നവർക്ക് ആദ്യം 10,000 റിയാലും രണ്ടാം തവണ 20,000 റിയലുമായിരിക്കും പിഴശിക്ഷ. പരമാവധി 20 ദിവസം വരെ തടവും ഉണ്ടാകും.
ജലവിതരണം, ഭക്ഷ്യവിതരണം, മരുന്നു ഷോപ്പുകൾ, സുരക്ഷാ ജീവനക്കാർ, ആശുപത്രികൾ എന്നീ അവശ്യ സർവീസുകളെയും അടിയന്തര സാഹചര്യത്തിൽ പുറത്തിറങ്ങുന്നവരെയും കർഫ്യുവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റിയാദിൽ 18, മക്കയിൽ 12, തായിഫ് -6, ബിഷ -5, ഖതീഫ് -3, ദമ്മാം -3, ജിസാൻ -2 കൂടാതെ ഖുൻഫുദയിലും നജ്റാനിലും ഓരോന്നു വീതവുമാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഏഴു മുതൽ ആരംഭിക്കുന്ന കർഫ്യു ലംഘിക്കുന്നവർക്കു പിഴയും തടവു ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കർഫ്യു വിലക്ക് ലംഘിക്കുന്നവർക്ക് ആദ്യം 10,000 റിയാലും രണ്ടാം തവണ 20,000 റിയലുമായിരിക്കും പിഴശിക്ഷ. പരമാവധി 20 ദിവസം വരെ തടവും ഉണ്ടാകും.
ജലവിതരണം, ഭക്ഷ്യവിതരണം, മരുന്നു ഷോപ്പുകൾ, സുരക്ഷാ ജീവനക്കാർ, ആശുപത്രികൾ എന്നീ അവശ്യ സർവീസുകളെയും അടിയന്തര സാഹചര്യത്തിൽ പുറത്തിറങ്ങുന്നവരെയും കർഫ്യുവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.