ന്യൂഡൽഹി: ഡൽഹിയിൽ കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. ഇതിൽ 28 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ഞൂറിലേറെ പേർക്കാണു പരിക്കേറ്റത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും കൂടിയേക്കാം. കലാപത്തിൽ 82 പേർക്ക് വെടിയേറ്റിട്ടുണ്ടെന്നു ഡൽഹി പോലീസ് അറിയിച്ചു. 36 മണിക്കൂറിനുള്ളിൽ വലിയ സംഘർഷം ഒന്നുമുണ്ടായിട്ടില്ലെന്ന് ഇന്നലെ ആഭ്യന്തര മന്ത്രാലയം അവകാശപ്പെട്ടതിനു പിന്നാലെയും വടക്കുകിഴക്കൻ ഡൽഹിയിൽ വീണ്ടും സംഘർഷമുണ്ടായി.
അറുപതുകാരനായ ആക്രി വ്യാപാരി അയൂബ് ഷബീർ കരാവൽ നഗറിൽ ഇന്നലെ അക്രമികളുടെ അടിയേറ്റു മരിച്ചു. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. തലയ്ക്ക് അടിയേറ്റാണ് തന്റെ പിതാവു മരിച്ചതെന്ന് അയൂബിന്റെ മകൻ സൽമാൻ പറഞ്ഞു. വടക്കുകിഴക്കൻ ഡൽഹിയിലെ നിരോധനാജ്ഞയ്ക്ക് ഇന്നലെ പത്തുമണിക്കൂർ നേരത്തേക്ക് അയവ് നൽകിയിരുന്നു. രാവിലെ നാലു മുതൽ പത്തു വരെയും വൈകുന്നേരം നാലു മുതൽ എട്ടു വരെയുമായിരുന്നു ഇളവ്.
കലാപം നടന്ന ദിവസങ്ങളിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നാലു മോസ്കുകൾ തകർത്തു. ബുധനാഴ്ച അശോക് നഗർ, ഗോകുൽപുരി, ചന്ദ് ബാദ് എന്നിവിടങ്ങളിലെ മൂന്ന് മോസ്കുകളും ഒരു ദർഗയുമാണ് തകർത്തത്. ഗോകുൽപുരിയിലെ ജാമിയ അറബിയ മദീനത്തുൾ ഉലൂം മോസ്കാണ് തകർത്തത്. ചാന്ദ് ബാഗിലെ ഒരു ദർഗയും തകർത്തു. അശോക് നഗറിലെ മോസ്കിനു സമീപത്തെ ഏഴു കടകളും അക്രമികൾ കൊള്ളയടിക്കുകയും തീവയ്ക്കുകയും ചെയ്തു.
ഡൽഹി യമുന വിഹാറിൽ ഇന്നലെ പുലർച്ചെയും നാലംഗ സംഘം വാഹനങ്ങൾക്കു തീയിട്ടു. വടക്കു കിഴക്കൻ ഡൽഹിയിലെ പലയിടങ്ങളിലും അക്രമം ഒഴിഞ്ഞെന്നു കരുതി ജോലിക്കു പോയവർക്കും ബന്ധുക്കളെ തിരക്കിയെത്തിയവർക്കും ഇന്നലെയും മർദനമേറ്റിരുന്നു.
പ്രദേശത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരാണ് പ്രധാനമായും അക്രമത്തിന് ഇറങ്ങിത്തിരിച്ചതെന്നാണ് ഡൽഹി പോലീസിന്റെ വിശദീകരണം. അതിനിടെ, കലാപബാധിത മേഖലകളിൽനിന്നുള്ള പ്രദേശവാസികളുടെ പലായനം ഇന്നലെയും തുടർന്നു.
പലരും അയൽ സംസ്ഥാനങ്ങളിലുള്ള ബന്ധുവീടുകളിലേക്കാണു പോകുന്നത്. കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാർട്ടിയുടെ വസ്തുതാ പഠനസംഘത്തെ നിയോഗിച്ചു.
സെബി മാത്യു
അറുപതുകാരനായ ആക്രി വ്യാപാരി അയൂബ് ഷബീർ കരാവൽ നഗറിൽ ഇന്നലെ അക്രമികളുടെ അടിയേറ്റു മരിച്ചു. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. തലയ്ക്ക് അടിയേറ്റാണ് തന്റെ പിതാവു മരിച്ചതെന്ന് അയൂബിന്റെ മകൻ സൽമാൻ പറഞ്ഞു. വടക്കുകിഴക്കൻ ഡൽഹിയിലെ നിരോധനാജ്ഞയ്ക്ക് ഇന്നലെ പത്തുമണിക്കൂർ നേരത്തേക്ക് അയവ് നൽകിയിരുന്നു. രാവിലെ നാലു മുതൽ പത്തു വരെയും വൈകുന്നേരം നാലു മുതൽ എട്ടു വരെയുമായിരുന്നു ഇളവ്.
കലാപം നടന്ന ദിവസങ്ങളിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നാലു മോസ്കുകൾ തകർത്തു. ബുധനാഴ്ച അശോക് നഗർ, ഗോകുൽപുരി, ചന്ദ് ബാദ് എന്നിവിടങ്ങളിലെ മൂന്ന് മോസ്കുകളും ഒരു ദർഗയുമാണ് തകർത്തത്. ഗോകുൽപുരിയിലെ ജാമിയ അറബിയ മദീനത്തുൾ ഉലൂം മോസ്കാണ് തകർത്തത്. ചാന്ദ് ബാഗിലെ ഒരു ദർഗയും തകർത്തു. അശോക് നഗറിലെ മോസ്കിനു സമീപത്തെ ഏഴു കടകളും അക്രമികൾ കൊള്ളയടിക്കുകയും തീവയ്ക്കുകയും ചെയ്തു.
ഡൽഹി യമുന വിഹാറിൽ ഇന്നലെ പുലർച്ചെയും നാലംഗ സംഘം വാഹനങ്ങൾക്കു തീയിട്ടു. വടക്കു കിഴക്കൻ ഡൽഹിയിലെ പലയിടങ്ങളിലും അക്രമം ഒഴിഞ്ഞെന്നു കരുതി ജോലിക്കു പോയവർക്കും ബന്ധുക്കളെ തിരക്കിയെത്തിയവർക്കും ഇന്നലെയും മർദനമേറ്റിരുന്നു.
പ്രദേശത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരാണ് പ്രധാനമായും അക്രമത്തിന് ഇറങ്ങിത്തിരിച്ചതെന്നാണ് ഡൽഹി പോലീസിന്റെ വിശദീകരണം. അതിനിടെ, കലാപബാധിത മേഖലകളിൽനിന്നുള്ള പ്രദേശവാസികളുടെ പലായനം ഇന്നലെയും തുടർന്നു.
പലരും അയൽ സംസ്ഥാനങ്ങളിലുള്ള ബന്ധുവീടുകളിലേക്കാണു പോകുന്നത്. കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാർട്ടിയുടെ വസ്തുതാ പഠനസംഘത്തെ നിയോഗിച്ചു.
സെബി മാത്യു