ന്യൂഡൽഹി: അക്രമികൾ അഴിഞ്ഞാടിയതിന്റെ ഞെട്ടിക്കുന്ന ഓർമകൾ പങ്കുവച്ച് ഡൽഹിയിലെ കലാപ ബാധിതർ. തങ്ങൾ കടന്നുപോന്ന ഞെട്ടിക്കുന്ന ഓർമകളിൽ നിന്ന് പലരും ഇനിയും മുക്തരായിട്ടില്ല.
കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകൾ പോലും നടത്താൻ കഴിയാത്ത വിധം ഭീതിയിലാണ് കലാപബാധിത പ്രദേശങ്ങളിലുള്ളവർ. അക്രമത്തിന്റെ പ്രഭവകേന്ദ്രങ്ങളിൽ ഒന്നായ ശിവ് വിഹാറിൽ കൊല്ലപ്പെട്ട രാഹുൽ സോളങ്കിയുടെ മൃതദേഹം സംസ്കരിച്ചത് അർധസൈനികരുടെ അകടന്പടിയോടെയാണ്.
നിയമ വിദ്യാർഥിയായ രാഹുൽ വീട്ടിൽ നിന്നും പാൽ വാങ്ങുന്നതിനായി പുറത്തു പോയപ്പോഴാണ് അക്രമികളുടെ വെടിയേറ്റു മരിച്ചത്. ജിടിബി ആശുപത്രിയിൽ നിന്നു പോസ്റ്റ്മോർട്ടത്തിന് ശേഷം രാഹുലിന്റെ മൃതദേഹം സംസ്കരിക്കാൻ പോലീസിന്റെയും അർധസൈനികരുടെയും സഹായം തേടുകയായിരുന്നെന്ന് രാഹുലിന്റെ പിതാവ് ഹരി സിംഗ് സോളങ്കി പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തിയാണ് ഇവർക്ക് സുരക്ഷ ഉറപ്പു നൽകിയത്.
കബീർ നഗറിൽ വെടിയേറ്റു മരിച്ച് ഇഷ്തിയാക്കിന്റെ മൃതദേഹവും പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടു പോകാൻ ബന്ധുക്കൾക്കു പേടിയായിരുന്നു. ഇഷ്തിയാക്കിന്റെ അന്ത്യകർമങ്ങൾ വീട്ടിൽ വച്ചു നടത്തിയാൽ കുടുംബാംഗങ്ങൾ വീണ്ടും ആക്രമിക്കപ്പെടുമെന്ന ഭീതിയുണ്ടെന്നാണ് സഹോദരൻ മുഷ്താഖ് ഖാൻ പറഞ്ഞത്.
ബുധനാഴ്ച രാത്രി ഒരുകൂട്ടം ആളുകൾ വീട്ടിലേക്ക് ഇരച്ചുകയറി തന്നെയും രണ്ട് പെണ്മക്കളെയും പീഡിപ്പിക്കാൻ ശ്രമിച്ചതായി അൽ ഹിന്ദ് ആശുപത്രിയിൽ കഴിയുന്ന വീട്ടമ്മ പറഞ്ഞു.
കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകൾ പോലും നടത്താൻ കഴിയാത്ത വിധം ഭീതിയിലാണ് കലാപബാധിത പ്രദേശങ്ങളിലുള്ളവർ. അക്രമത്തിന്റെ പ്രഭവകേന്ദ്രങ്ങളിൽ ഒന്നായ ശിവ് വിഹാറിൽ കൊല്ലപ്പെട്ട രാഹുൽ സോളങ്കിയുടെ മൃതദേഹം സംസ്കരിച്ചത് അർധസൈനികരുടെ അകടന്പടിയോടെയാണ്.
നിയമ വിദ്യാർഥിയായ രാഹുൽ വീട്ടിൽ നിന്നും പാൽ വാങ്ങുന്നതിനായി പുറത്തു പോയപ്പോഴാണ് അക്രമികളുടെ വെടിയേറ്റു മരിച്ചത്. ജിടിബി ആശുപത്രിയിൽ നിന്നു പോസ്റ്റ്മോർട്ടത്തിന് ശേഷം രാഹുലിന്റെ മൃതദേഹം സംസ്കരിക്കാൻ പോലീസിന്റെയും അർധസൈനികരുടെയും സഹായം തേടുകയായിരുന്നെന്ന് രാഹുലിന്റെ പിതാവ് ഹരി സിംഗ് സോളങ്കി പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തിയാണ് ഇവർക്ക് സുരക്ഷ ഉറപ്പു നൽകിയത്.
കബീർ നഗറിൽ വെടിയേറ്റു മരിച്ച് ഇഷ്തിയാക്കിന്റെ മൃതദേഹവും പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടു പോകാൻ ബന്ധുക്കൾക്കു പേടിയായിരുന്നു. ഇഷ്തിയാക്കിന്റെ അന്ത്യകർമങ്ങൾ വീട്ടിൽ വച്ചു നടത്തിയാൽ കുടുംബാംഗങ്ങൾ വീണ്ടും ആക്രമിക്കപ്പെടുമെന്ന ഭീതിയുണ്ടെന്നാണ് സഹോദരൻ മുഷ്താഖ് ഖാൻ പറഞ്ഞത്.
ബുധനാഴ്ച രാത്രി ഒരുകൂട്ടം ആളുകൾ വീട്ടിലേക്ക് ഇരച്ചുകയറി തന്നെയും രണ്ട് പെണ്മക്കളെയും പീഡിപ്പിക്കാൻ ശ്രമിച്ചതായി അൽ ഹിന്ദ് ആശുപത്രിയിൽ കഴിയുന്ന വീട്ടമ്മ പറഞ്ഞു.