ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു കൈമാറുന്നതിനെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതിതന്നെ പരിഗണിക്കണമെന്നു സുപ്രീംകോടതി.
സർക്കാർ നൽകിയ റിട്ട് ഹർജി ഹൈക്കോടതി തള്ളിയത് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി. സർക്കാരിന്റെ റിട്ട് ഹർജി നിലനിൽക്കില്ലെന്ന ഹൈക്കോടതിയുടെ വിലയിരുത്തലും സുപ്രീം കോടതി തള്ളി.
വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരേ സംസ്ഥാന സർക്കാർ ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരം സ്യൂട്ട് ഹർജി നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം.
വിമാനത്താവളം കൈമാറാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടില്ലെന്നും അതിനെതിരേ ഹർജി നൽകിയത് അനവസരത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സർക്കാർ നൽകിയ റിട്ട് ഹർജി നിലനിൽക്കുന്നതാണെന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹർജിയുടെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
വിമാനത്താവളത്തിന്റെ നിയന്ത്രണവും നടത്തിപ്പും സ്വകാര്യ ഗ്രൂപ്പിനു കൈമാറുന്നതിനു മുന്പ് സംസ്ഥാന സർക്കാരിന്റെ താത്പര്യം പരിഗണിച്ചില്ലെന്നും സർക്കാർ മുന്നോട്ടുവച്ച പല കാര്യങ്ങളും അവഗണിച്ച് ഏകപക്ഷീയമായാണ് കേന്ദ്ര സർക്കാർ തീരുമാനമെടുത്തതെന്നുമാണ് കേരള സർക്കാർ വാദിച്ചത്. വിമാനത്താവളത്തിൽ 140 കോടി രൂപയിലേറെ നിക്ഷേപിച്ചിട്ടുണ്ടെന്നും നടത്തിപ്പ് തങ്ങൾ ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടും അതു തള്ളിക്കളയുകയായിരുന്നെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
സർക്കാർ നൽകിയ റിട്ട് ഹർജി ഹൈക്കോടതി തള്ളിയത് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി. സർക്കാരിന്റെ റിട്ട് ഹർജി നിലനിൽക്കില്ലെന്ന ഹൈക്കോടതിയുടെ വിലയിരുത്തലും സുപ്രീം കോടതി തള്ളി.
വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരേ സംസ്ഥാന സർക്കാർ ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരം സ്യൂട്ട് ഹർജി നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം.
വിമാനത്താവളം കൈമാറാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടില്ലെന്നും അതിനെതിരേ ഹർജി നൽകിയത് അനവസരത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സർക്കാർ നൽകിയ റിട്ട് ഹർജി നിലനിൽക്കുന്നതാണെന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹർജിയുടെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
വിമാനത്താവളത്തിന്റെ നിയന്ത്രണവും നടത്തിപ്പും സ്വകാര്യ ഗ്രൂപ്പിനു കൈമാറുന്നതിനു മുന്പ് സംസ്ഥാന സർക്കാരിന്റെ താത്പര്യം പരിഗണിച്ചില്ലെന്നും സർക്കാർ മുന്നോട്ടുവച്ച പല കാര്യങ്ങളും അവഗണിച്ച് ഏകപക്ഷീയമായാണ് കേന്ദ്ര സർക്കാർ തീരുമാനമെടുത്തതെന്നുമാണ് കേരള സർക്കാർ വാദിച്ചത്. വിമാനത്താവളത്തിൽ 140 കോടി രൂപയിലേറെ നിക്ഷേപിച്ചിട്ടുണ്ടെന്നും നടത്തിപ്പ് തങ്ങൾ ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടും അതു തള്ളിക്കളയുകയായിരുന്നെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.