ന്യൂഡൽഹി: ഒത്തിരി കിനാവുകൾക്കൊടുവിൽ കഴിഞ്ഞ ഫെബ്രുവരി 14ലെ പ്രണയദിനത്തിലാണ് തസ്ലീനും അഷ്ഫാക്കും വിവാഹിതരായത്. പക്ഷേ, പന്ത്രണ്ടാം നാളിൽ ഡൽഹിയെ പിടിച്ചുലച്ച കലാപത്തിൽ അവൾക്കു വിധിച്ചത് വൈധവ്യം. വിവാഹത്തിന്റെ തിരക്കുകളും മറ്റു ചടങ്ങുകളും കഴിഞ്ഞ് ഒരേയൊരു തവണ മാത്രമാണ് തസ്ലീൻ ഭർത്താവിനൊപ്പമിരുന്ന് ഭക്ഷണം കഴിച്ചത്.
കഴിഞ്ഞ 25നാണ് അക്രമികളുടെ വെടിയേറ്റ് ഭർത്താവ് അഷ്ഫാക്ക് കൊല്ലപ്പെട്ടത്. ഇപ്പോൾ അഷ്ഫാക്കിന്റെ വീടിന്റെ മുകൾനിലയിൽ പനിച്ചു വിറച്ചിരിക്കുകയാണ് തസ്ലീൻ. കരഞ്ഞുകരഞ്ഞ് കണ്ണീർ വറ്റിയിരിക്കുന്നു. ചൊവ്വാഴ്ച മുതൽ ആഹാരമോ വെള്ളമോ തൊട്ടിട്ടില്ല.
വിവാഹത്തിനുശേഷം ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ വധൂഗൃഹത്തിൽനിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ അഷ്ഫാക്കിന്റെ ഡൽഹി മുസ്തഫാബാദിലുള്ള വീട്ടിലെത്തിയത്. അഷ്ഫാക്ക് വിവാഹം കഴിഞ്ഞ ഉടനേ മടങ്ങിയിരുന്നു.
ചൊവ്വാഴ്ച രണ്ടു മണിയോടെ തസ്ലീമ ഭർത്താവിന്റെ വീട്ടിലെ അടുക്കളയിൽ കയറി ആദ്യമായി പാചകം ചെയ്തു. അന്ന് അവർ ഒരുമിച്ചിരുന്ന് ആഹാരവും കഴിച്ചു. അഷ്ഫാക്കിന്റെ പിതാവാണ് തസ്ലീനെ ഡൽഹിക്ക് കൂട്ടിക്കൊണ്ടു വന്നത്. അന്ന് ഭക്ഷണം കഴിഞ്ഞ ഉടൻ ഇലക്ട്രീഷ്യനായ അഷ്ഫാക്കിനെ തേടി ഒരു ഫോണ് കോളെത്തി. അടുത്തുള്ള വീട്ടിൽ കറന്റ് പോയത് ശരിയാക്കാനുള്ള വിളിയായിരുന്നു അത്. അതിനുശേഷം അഷ്ഫാക്ക് ജീവനോടെ വീട്ടിലേക്ക് തിരിച്ചുവന്നില്ല.
വീടിനടുത്തു തന്നെയാണ് അഷ്ഫാക്ക് വെടിയേറ്റു വീണത്. ന്യൂ മുസ്തഫബാദിലെ അൽഹിന്ദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അഷ്ഫാക്ക് മരിച്ചിരുന്നു. പിന്നീട് മൃതദേഹം ദിൽഷാദ് ഗാർഡനിലെ ജിബിടി ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം കഴിഞ്ഞ് എപ്പോൾ മൃതശരീരം വിട്ടുകിട്ടുമെന്ന് കുടുംബത്തിന് ഇപ്പോഴും അറിയില്ല.
കഴിഞ്ഞ 25നാണ് അക്രമികളുടെ വെടിയേറ്റ് ഭർത്താവ് അഷ്ഫാക്ക് കൊല്ലപ്പെട്ടത്. ഇപ്പോൾ അഷ്ഫാക്കിന്റെ വീടിന്റെ മുകൾനിലയിൽ പനിച്ചു വിറച്ചിരിക്കുകയാണ് തസ്ലീൻ. കരഞ്ഞുകരഞ്ഞ് കണ്ണീർ വറ്റിയിരിക്കുന്നു. ചൊവ്വാഴ്ച മുതൽ ആഹാരമോ വെള്ളമോ തൊട്ടിട്ടില്ല.
വിവാഹത്തിനുശേഷം ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ വധൂഗൃഹത്തിൽനിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ അഷ്ഫാക്കിന്റെ ഡൽഹി മുസ്തഫാബാദിലുള്ള വീട്ടിലെത്തിയത്. അഷ്ഫാക്ക് വിവാഹം കഴിഞ്ഞ ഉടനേ മടങ്ങിയിരുന്നു.
ചൊവ്വാഴ്ച രണ്ടു മണിയോടെ തസ്ലീമ ഭർത്താവിന്റെ വീട്ടിലെ അടുക്കളയിൽ കയറി ആദ്യമായി പാചകം ചെയ്തു. അന്ന് അവർ ഒരുമിച്ചിരുന്ന് ആഹാരവും കഴിച്ചു. അഷ്ഫാക്കിന്റെ പിതാവാണ് തസ്ലീനെ ഡൽഹിക്ക് കൂട്ടിക്കൊണ്ടു വന്നത്. അന്ന് ഭക്ഷണം കഴിഞ്ഞ ഉടൻ ഇലക്ട്രീഷ്യനായ അഷ്ഫാക്കിനെ തേടി ഒരു ഫോണ് കോളെത്തി. അടുത്തുള്ള വീട്ടിൽ കറന്റ് പോയത് ശരിയാക്കാനുള്ള വിളിയായിരുന്നു അത്. അതിനുശേഷം അഷ്ഫാക്ക് ജീവനോടെ വീട്ടിലേക്ക് തിരിച്ചുവന്നില്ല.
വീടിനടുത്തു തന്നെയാണ് അഷ്ഫാക്ക് വെടിയേറ്റു വീണത്. ന്യൂ മുസ്തഫബാദിലെ അൽഹിന്ദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അഷ്ഫാക്ക് മരിച്ചിരുന്നു. പിന്നീട് മൃതദേഹം ദിൽഷാദ് ഗാർഡനിലെ ജിബിടി ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം കഴിഞ്ഞ് എപ്പോൾ മൃതശരീരം വിട്ടുകിട്ടുമെന്ന് കുടുംബത്തിന് ഇപ്പോഴും അറിയില്ല.