ജമ്മു: കാഷ്മീരിലെ കോളനികളിലെ അനധികൃത താമസക്കാർക്ക് ജമ്മു കാഷ്മീർ ഭരണകൂടം കാരണം കാണിക്കൽ നോട്ടീസ് നൽകി. മുത്തി, നഗ്രോട്ട, ജഗതി, പുർഖോ ക്യാന്പുകളിലെ താമസക്കാർക്കാണ് ഡെപ്യൂട്ടി റിലീഫ് കമ്മീഷണർ (കുടിയേറ്റം) പൊതുനോട്ടീസ് നൽകിയത്.
കുടിയേറ്റക്കാർക്കു നൽകിയിരിക്കുന്ന ക്യാന്പുകളിലെ ക്വാർട്ടേഴ്സുകളിൽ താമസിക്കണമെങ്കിൽ തക്കതായ കാരണം എഴുതി അറിയിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
മാർച്ച് 10 നു മുന്പ് മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു. ക്യാന്പുകളിലെ 100 ക്വാർട്ടേഴ്സുകളിൽ അനധികൃത കുടിയേറ്റക്കാർ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു.
കുടിയേറ്റക്കാർക്കു നൽകിയിരിക്കുന്ന ക്യാന്പുകളിലെ ക്വാർട്ടേഴ്സുകളിൽ താമസിക്കണമെങ്കിൽ തക്കതായ കാരണം എഴുതി അറിയിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
മാർച്ച് 10 നു മുന്പ് മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു. ക്യാന്പുകളിലെ 100 ക്വാർട്ടേഴ്സുകളിൽ അനധികൃത കുടിയേറ്റക്കാർ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു.