ക്വാലാലംപൂർ: മലേഷ്യയുടെ എട്ടാമതു പ്രധാനമന്ത്രിയാകാനുള്ള കാവൽ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ നീക്കത്തിനു തിരിച്ചടി. പിൻഗാമി അൻവർ ഇബ്രാഹിമിന് അധികാരം കൈമാറാമെന്നുള്ള മുൻ ധാരണ അട്ടിമറിച്ച് മഹാതിർ രാജിവച്ചതിനെത്തുടർന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി ഉടലെടുത്തത്. മഹാതിറിനെ വീണ്ടും പ്രധാനമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന് അദ്ദേഹം ചെയർമാനായ ബർസാത്ത് പാർട്ടി വ്യക്തമാക്കി. മുഹയിദ്ദീൻ യാസിനെ സ്ഥാനാർഥിയാക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
നേരത്തേയുണ്ടായിരുന്ന ഭരണമുന്നണിയിലെ നിരവധി അംഗങ്ങൾ അൻവറിനും പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ മാർച്ച് രണ്ടിനു നടത്താനിരുന്ന പാർലമെന്റ് സമ്മേളനം റദ്ദാക്കി. ഈ സമ്മേളനത്തിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനാണു നിശ്ചയിച്ചിരുന്നത്.
പ്രതിസന്ധി പരിഹരിക്കാൻ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുമായി സുൽത്താൻ അബ്ദുള്ള സുൽത്താൻ അഹമ്മദ് ഷാ കൂടിയാലോചന നടത്തുമെന്നു കൊട്ടാരത്തിൽനിന്നു പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
നേരത്തേയുണ്ടായിരുന്ന ഭരണമുന്നണിയിലെ നിരവധി അംഗങ്ങൾ അൻവറിനും പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ മാർച്ച് രണ്ടിനു നടത്താനിരുന്ന പാർലമെന്റ് സമ്മേളനം റദ്ദാക്കി. ഈ സമ്മേളനത്തിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനാണു നിശ്ചയിച്ചിരുന്നത്.
പ്രതിസന്ധി പരിഹരിക്കാൻ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുമായി സുൽത്താൻ അബ്ദുള്ള സുൽത്താൻ അഹമ്മദ് ഷാ കൂടിയാലോചന നടത്തുമെന്നു കൊട്ടാരത്തിൽനിന്നു പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.