ജനീവ: പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകരക്യാന്പുകൾ അടച്ചുപൂട്ടണമെന്നും ഭീകരർക്കു പണം നൽകുന്നത് നിർത്തലാക്കണമെന്നും പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) പുറത്തുവിട്ട ഭീകരർക്കു പണം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും പാക്കിസ്ഥാൻ ഇടം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് യുഎൻ മനുഷ്യാവകാശ കമ്മീഷനിൽ ഇന്ത്യയുടെ പ്രതികരണം.
ജമ്മു കാഷ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷനിൽ പാക്കിസ്ഥാൻ പറഞ്ഞിരുന്നു. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ പാക്കിസ്ഥാൻ അപലപിച്ചു. എന്നാൽ, ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ ഇന്ത്യയുടെ നടപടി ആഭ്യന്തരകാര്യം മാത്രമാണെന്ന് കൗൺസിലെ ഇന്ത്യൻ പ്രതിനിധി പറഞ്ഞിരുന്നു.
ഭീകരർക്കു പിന്തുണ നൽകുന്ന പാക് നടപടിയെ ഇന്ത്യയുടെ കൗൺസിലിലെ സ്ഥിരം പ്രതിനിധി വിമർശ് ആര്യൻ വിമർശിച്ചു. ജമ്മു കാഷ്മീരിൽ സ്ഥിതിഗതികൾ ശാന്തമായി. എന്നാൽ, ഭീകരർക്കു സഹായം നൽകുന്ന പാക് നടപടി ശുഭകരമായ മാറ്റങ്ങളെ പാളം തെറ്റിക്കുകയാണെന്ന് ആര്യൻ പറഞ്ഞു.
ജമ്മു കാഷ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷനിൽ പാക്കിസ്ഥാൻ പറഞ്ഞിരുന്നു. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ പാക്കിസ്ഥാൻ അപലപിച്ചു. എന്നാൽ, ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ ഇന്ത്യയുടെ നടപടി ആഭ്യന്തരകാര്യം മാത്രമാണെന്ന് കൗൺസിലെ ഇന്ത്യൻ പ്രതിനിധി പറഞ്ഞിരുന്നു.
ഭീകരർക്കു പിന്തുണ നൽകുന്ന പാക് നടപടിയെ ഇന്ത്യയുടെ കൗൺസിലിലെ സ്ഥിരം പ്രതിനിധി വിമർശ് ആര്യൻ വിമർശിച്ചു. ജമ്മു കാഷ്മീരിൽ സ്ഥിതിഗതികൾ ശാന്തമായി. എന്നാൽ, ഭീകരർക്കു സഹായം നൽകുന്ന പാക് നടപടി ശുഭകരമായ മാറ്റങ്ങളെ പാളം തെറ്റിക്കുകയാണെന്ന് ആര്യൻ പറഞ്ഞു.