ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരേ കേസെടുക്കാത്തതിനു പോലീസിനെ രൂക്ഷമായി വിമർശിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ്. മുരളീധറിനെ സ്ഥലം മാറ്റിയ സംഭവത്തിൽ വ്യാപക പ്രതിഷേധം.
പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലേക്കാണ് ചൊവ്വാഴ്ച അർധരാത്രിയിലെടുത്ത നടപടിയിലൂടെ കേന്ദ്രസർക്കാർ ജഡ്ജിയെ മാറ്റിയത്. സർക്കാരിന്റെ നടപടിക്കെതിരേ കടുത്ത വിമർശനമുയർന്നതിനു പിന്നാലെ വിശദീകരണവുമായി സർക്കാരും രംഗത്തെത്തി.
കപിൽ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി എംപി പർവേശ് വർമ, അഭയ് വർമ എന്നിവർക്കെതിരേ കേസെടുക്കാൻ നിർദേശിച്ചതിനു പിന്നാ ലെയാണ് ജഡ്ജിക്കെതിരേയുള്ള നടപടി.
അർധരാത്രിയിൽ
ഇതിനു പിന്നാലെ രാത്രി 11 ഓടെയാണ് ജസ്റ്റീസ് എസ്. മുരളീധറിനെ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റ്റീസ് മുരളീധർ അടക്കം മൂന്നു പേരെ സ്ഥലംമാറ്റുന്നതിനായി സുപ്രീംകോടതി കൊളീജിയം ഫെബ്രുവരി 12നു നൽകിയ ശിപാർശ അംഗീകരിച്ചാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ഭരണഘടനയുടെ 222-ാം അനുച്ഛേദ പ്രകാരം രാഷ്ട്രപതി സുപ്രീം കോടതി ചീഫ് ജസ്റ്റീസുമായി കൂടിയാലോചന നടത്തിയതിനു ശേഷമാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, ജസ്റ്റീസ് മുരളീധറിനൊപ്പം സ്ഥലംമാറ്റിയ ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് രഞ്ജിത് മോറെ, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് രവി വിജയകുമാർ മലിമത് എന്നിവരുടെ ഉത്തരവ് ഇന്നലെ ഉച്ചയോടെയാണ് പുറത്തിറക്കിയത്.
ജസ്റ്റീസ് രഞ്ജിത് മോറെയെ മേഘാലയ ഹൈക്കോടതിയിലേക്കും രവി വിജയ്കുമാർ മലിമത്തിനെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്കുമാണ് സ്ഥലം മാറ്റിയത്.
ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റിയാൽ തത്സ്ഥാനത്തുനിന്നു വിടുതലെടുക്കുന്നതിനും പുതിയ ചുമതല ഏറ്റെടുക്കുന്നതിനുമായി സാധാരണ 14 ദിവസം അനുവദിക്കാറുണ്ട്. ജസ്റ്റീസ് എസ്. മുരളീധറിന്റെ സ്ഥലംമാറ്റത്തിൽ അതുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഡൽഹി ഹൈക്കോടതിയിൽ അവസാനത്തെ ചുമതല ദിവസമാണെന്ന് ഇന്നലെ അദ്ദേഹം അറിയിക്കുകയും ചെയ്തു.
രൂക്ഷവിമർശനം
കേന്ദ്രസർക്കാരിന്റെ അർധരാത്രി നടപടിക്കെതിരേ കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവർ രൂക്ഷമായാണു പ്രതികരിച്ചത്.
സ്ഥലംമാറ്റം ചെയ്യപ്പെടാത്ത ധീരനായ ജഡ്ജി ലോയയെ ഓർക്കുന്നുവെന്നാണ് ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ പ്രതികരണം. സ്ഥലംമാറ്റ നടപടി ഖേദകരവും ലജ്ജാകരവുമായ നടപടിയാണെന്നു പ്രിയങ്ക ഗാന്ധിയും ട്വിറ്ററിൽ കുറിച്ചു. സാമാന്യ ജനങ്ങൾക്ക് ജുഡീഷറിയിലുള്ള വിശ്വാസ്യത തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
എന്നാൽ, നടപടികളനുസരിച്ച് പതിവു രീതിയിലാണ് സ്ഥലംമാറ്റം നടത്തിയതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് മറുപടി നൽകി. കൊളീജിയം ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. നടപടിയെടുക്കുന്നതിനു മുന്പേ ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചിരുന്നു. സാധാരണ സ്ഥലംമാറ്റത്തെ കോണ്ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണ്. ജസ്റ്റീസ് മുരളീധറിന്റെ സ്ഥലംമാറ്റത്തെ ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെടുത്തിയ രാഹുൽ ഗാന്ധിയുടെ പ്രതികരണത്തെയും അദ്ദേഹം വിമർശിച്ചു. ലോയ കേസ് സുപ്രീം കോടതി തീർപ്പാക്കിയതാണെന്നും അതിനെ മാനിക്കാത്ത രാഹുൽ ഗാന്ധി സുപ്രീംകോടതിക്കു മുകളിലാണോയെന്നും ട്വിറ്ററിലിട്ട കുറിപ്പിൽ രവിശങ്കർ പ്രസാദ് ചോദിച്ചു.
പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലേക്കാണ് ചൊവ്വാഴ്ച അർധരാത്രിയിലെടുത്ത നടപടിയിലൂടെ കേന്ദ്രസർക്കാർ ജഡ്ജിയെ മാറ്റിയത്. സർക്കാരിന്റെ നടപടിക്കെതിരേ കടുത്ത വിമർശനമുയർന്നതിനു പിന്നാലെ വിശദീകരണവുമായി സർക്കാരും രംഗത്തെത്തി.
കപിൽ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി എംപി പർവേശ് വർമ, അഭയ് വർമ എന്നിവർക്കെതിരേ കേസെടുക്കാൻ നിർദേശിച്ചതിനു പിന്നാ ലെയാണ് ജഡ്ജിക്കെതിരേയുള്ള നടപടി.
അർധരാത്രിയിൽ
ഇതിനു പിന്നാലെ രാത്രി 11 ഓടെയാണ് ജസ്റ്റീസ് എസ്. മുരളീധറിനെ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റ്റീസ് മുരളീധർ അടക്കം മൂന്നു പേരെ സ്ഥലംമാറ്റുന്നതിനായി സുപ്രീംകോടതി കൊളീജിയം ഫെബ്രുവരി 12നു നൽകിയ ശിപാർശ അംഗീകരിച്ചാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ഭരണഘടനയുടെ 222-ാം അനുച്ഛേദ പ്രകാരം രാഷ്ട്രപതി സുപ്രീം കോടതി ചീഫ് ജസ്റ്റീസുമായി കൂടിയാലോചന നടത്തിയതിനു ശേഷമാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, ജസ്റ്റീസ് മുരളീധറിനൊപ്പം സ്ഥലംമാറ്റിയ ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് രഞ്ജിത് മോറെ, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് രവി വിജയകുമാർ മലിമത് എന്നിവരുടെ ഉത്തരവ് ഇന്നലെ ഉച്ചയോടെയാണ് പുറത്തിറക്കിയത്.
ജസ്റ്റീസ് രഞ്ജിത് മോറെയെ മേഘാലയ ഹൈക്കോടതിയിലേക്കും രവി വിജയ്കുമാർ മലിമത്തിനെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്കുമാണ് സ്ഥലം മാറ്റിയത്.
ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റിയാൽ തത്സ്ഥാനത്തുനിന്നു വിടുതലെടുക്കുന്നതിനും പുതിയ ചുമതല ഏറ്റെടുക്കുന്നതിനുമായി സാധാരണ 14 ദിവസം അനുവദിക്കാറുണ്ട്. ജസ്റ്റീസ് എസ്. മുരളീധറിന്റെ സ്ഥലംമാറ്റത്തിൽ അതുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഡൽഹി ഹൈക്കോടതിയിൽ അവസാനത്തെ ചുമതല ദിവസമാണെന്ന് ഇന്നലെ അദ്ദേഹം അറിയിക്കുകയും ചെയ്തു.
രൂക്ഷവിമർശനം
കേന്ദ്രസർക്കാരിന്റെ അർധരാത്രി നടപടിക്കെതിരേ കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവർ രൂക്ഷമായാണു പ്രതികരിച്ചത്.
സ്ഥലംമാറ്റം ചെയ്യപ്പെടാത്ത ധീരനായ ജഡ്ജി ലോയയെ ഓർക്കുന്നുവെന്നാണ് ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ പ്രതികരണം. സ്ഥലംമാറ്റ നടപടി ഖേദകരവും ലജ്ജാകരവുമായ നടപടിയാണെന്നു പ്രിയങ്ക ഗാന്ധിയും ട്വിറ്ററിൽ കുറിച്ചു. സാമാന്യ ജനങ്ങൾക്ക് ജുഡീഷറിയിലുള്ള വിശ്വാസ്യത തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
എന്നാൽ, നടപടികളനുസരിച്ച് പതിവു രീതിയിലാണ് സ്ഥലംമാറ്റം നടത്തിയതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് മറുപടി നൽകി. കൊളീജിയം ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. നടപടിയെടുക്കുന്നതിനു മുന്പേ ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചിരുന്നു. സാധാരണ സ്ഥലംമാറ്റത്തെ കോണ്ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണ്. ജസ്റ്റീസ് മുരളീധറിന്റെ സ്ഥലംമാറ്റത്തെ ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെടുത്തിയ രാഹുൽ ഗാന്ധിയുടെ പ്രതികരണത്തെയും അദ്ദേഹം വിമർശിച്ചു. ലോയ കേസ് സുപ്രീം കോടതി തീർപ്പാക്കിയതാണെന്നും അതിനെ മാനിക്കാത്ത രാഹുൽ ഗാന്ധി സുപ്രീംകോടതിക്കു മുകളിലാണോയെന്നും ട്വിറ്ററിലിട്ട കുറിപ്പിൽ രവിശങ്കർ പ്രസാദ് ചോദിച്ചു.