ന്യൂഡൽഹി: ഡൽഹിയിൽ കലാപത്തിനിടെ കൊല്ലപ്പെട്ട രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മരണത്തിൽ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ആം ആദ്മി പാർട്ടി കൗണ്‍സിലർ താഹിർ ഹുസൈൻ.
ചൊവ്വാഴ്ച മുതൽ കാണാതായ അങ്കിത് ശർമയുടെ മൃതദേഹം കലാപ ബാധിത പ്രദേശത്തെ ഓടയിൽനിന്നു ചൊവ്വാഴ്ചയാണ് കണ്ടെടുത്തത്. അങ്കിതിന്റെ മരണത്തിന് ഉത്തരവാദികൾ പ്രദേശത്തെ കൗണ്‍സിലറായ താഹിർ ഹുസൈനും കൂട്ടാളികളുമാണെന്ന് അദ്ദേഹത്തിന്റെ കുടുംബമാണ് ആരോപണമുന്നയിച്ചത്. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് താഹിർ രംഗത്തെത്തി.
ചൊവ്വാഴ്ച മുതൽ കാണാതായ അങ്കിത് ശർമയുടെ മൃതദേഹം കലാപ ബാധിത പ്രദേശത്തെ ഓടയിൽനിന്നു ചൊവ്വാഴ്ചയാണ് കണ്ടെടുത്തത്. അങ്കിതിന്റെ മരണത്തിന് ഉത്തരവാദികൾ പ്രദേശത്തെ കൗണ്‍സിലറായ താഹിർ ഹുസൈനും കൂട്ടാളികളുമാണെന്ന് അദ്ദേഹത്തിന്റെ കുടുംബമാണ് ആരോപണമുന്നയിച്ചത്. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് താഹിർ രംഗത്തെത്തി.