കോൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഫേസ്ബുക്കിൽ പോസ്റ്റുകൾ ഷെയർ ചെയ്തതിനും വീസ ചട്ടം ലംഘിച്ചതിനും രാജ്യം വിട്ടുപോകാൻ ബംഗ്ലാദേശി വിദ്യാർഥിനിയോട് ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു. വിശ്വഭാരതി യൂണിവേഴ്സിറ്റിയിലെ അഫ്സര അനിക മീം എന്ന വിദ്യാർഥിനിക്കാണ് കോൽക്കത്തയിലെ ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിക്കുന്ന അന്നുതൊട്ട് 15 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നാണ് അന്ത്യശാ സനം.
ഫെബ്രുവരി 14നാണ് സർക്കാർ നോട്ടീസ് അയച്ചിട്ടുള്ളത്. ഇതേക്കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ല താനെന്ന് അഫ്സര പറഞ്ഞു. ഇതു കാടത്തമാണെന്നും വിമതസ്വരം അടിച്ചമർത്താനുള്ള സർക്കാർ ശ്രമമാണെന്നും യൂണിവേഴ്സിറ്റിയിലെ ഒരു പ്രഫസർ പറഞ്ഞു.
ബംഗ്ലാദേശിലെ കുസ്തിയ ജില്ലയിൽനിന്നുള്ള അഫ്സര 2018 ലാണ് വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിനു ചേർന്നത്.
ഫെബ്രുവരി 14നാണ് സർക്കാർ നോട്ടീസ് അയച്ചിട്ടുള്ളത്. ഇതേക്കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ല താനെന്ന് അഫ്സര പറഞ്ഞു. ഇതു കാടത്തമാണെന്നും വിമതസ്വരം അടിച്ചമർത്താനുള്ള സർക്കാർ ശ്രമമാണെന്നും യൂണിവേഴ്സിറ്റിയിലെ ഒരു പ്രഫസർ പറഞ്ഞു.
ബംഗ്ലാദേശിലെ കുസ്തിയ ജില്ലയിൽനിന്നുള്ള അഫ്സര 2018 ലാണ് വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിനു ചേർന്നത്.