സീതാപുർ: വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചുവെന്ന കേസിൽ റിമാൻഡിലായ സമാജ്വാദി പാർട്ടി നേതാവും ലോക്സഭാംഗവുമായ അസം ഖാൻ, ഭാര്യ തൻസിൻ ഫാത്തിമ എംഎൽഎ, മകനും എംഎൽഎയുമായ അബ്ദുള്ള അസം എംഎൽഎ എന്നിവരെ സീതാപുർ ജയിലിലേക്കു മാറ്റി.
രാംപുർ കോടതിയിൽ അസം ഖാനും കുടുംബാംഗങ്ങളും കീഴടങ്ങുകയായിരുന്നു. തുടർന്ന് മൂവരെയും മാർച്ച് രണ്ടുവരെ ജുഡീഷൽ കസ്റ്റഡിയിൽ അയച്ച് കോടതി ഉത്തരവിട്ടു.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഇന്നലെ സീതാപുർ ജയിലിൽ അസം ഖാനെയും ഭാര്യയെയും മകനെയും സന്ദർശിച്ചു. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് അസം ഖാനെ ജയിലിലടച്ചതിനു പിന്നിലെന്ന് അഖിലേഷ് ആരോപിച്ചു. അസം ഖാന്റെ ഭാര്യക്കു സുഖമില്ലെന്നും മകന് കൈക്കു പരിക്കുണ്ടെന്നും അഖിലേഷ് പറഞ്ഞു.
രാംപുർ കോടതിയിൽ അസം ഖാനും കുടുംബാംഗങ്ങളും കീഴടങ്ങുകയായിരുന്നു. തുടർന്ന് മൂവരെയും മാർച്ച് രണ്ടുവരെ ജുഡീഷൽ കസ്റ്റഡിയിൽ അയച്ച് കോടതി ഉത്തരവിട്ടു.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഇന്നലെ സീതാപുർ ജയിലിൽ അസം ഖാനെയും ഭാര്യയെയും മകനെയും സന്ദർശിച്ചു. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് അസം ഖാനെ ജയിലിലടച്ചതിനു പിന്നിലെന്ന് അഖിലേഷ് ആരോപിച്ചു. അസം ഖാന്റെ ഭാര്യക്കു സുഖമില്ലെന്നും മകന് കൈക്കു പരിക്കുണ്ടെന്നും അഖിലേഷ് പറഞ്ഞു.