ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനക്കേസ് പ്രതിയായ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരന് കോടതി ജാമ്യം അനുവദിച്ചു. കേസിൽ നിശ്ചിതസമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് പ്രത്യേക എൻഐഎ കോടതി യൂസഫ് ചോപന് ജാമ്യം അനുവദിച്ചത്. 50,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കാൻ പ്രത്യേക എൻഐഎ കോടതി ജഡ്ജി പ്രവീൺ സിംഗ് നിർദേശിച്ചു.
അതേസമയം, പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതിക്കു ജാമ്യം ലഭിച്ചെന്ന റിപ്പോർട്ട് എൻഐഎ തള്ളി. യൂസഫ് ചോപനെ പുൽവാമ കേസിൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മറ്റൊരു കേസിലാണ് ചോപനു ജാമ്യം ലഭിച്ചതെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു. 2019 ഫെബ്രുവരി 14ന് പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതിക്കു ജാമ്യം ലഭിച്ചെന്ന റിപ്പോർട്ട് എൻഐഎ തള്ളി. യൂസഫ് ചോപനെ പുൽവാമ കേസിൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മറ്റൊരു കേസിലാണ് ചോപനു ജാമ്യം ലഭിച്ചതെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു. 2019 ഫെബ്രുവരി 14ന് പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.