മുംബൈ: പൂനയിലെ ബിഷപ് എമരിറ്റസ് ഡോ. വലേരിയൻ ഡിസൂസ (86) അന്തരിച്ചു. സംസ്കാരം നടത്തി. ബിരുദധാരിയായശേഷം വൈദികപഠനമാരംഭിച്ച ഇദ്ദേഹം 1961-ൽ വൈദികനായി. 1977-ലാണു പൂന ബിഷപ് ആയത്. സിബിസിഐ പശ്ചിമേഖലാ പ്രസിഡന്റ് - സിബിസിഐ വനിതാ കമ്മീഷൻ ചെയർമാൻ, ലത്തീൻ ബിഷപ്പുമാരുടെ സമിതിയായ സിസിബിഐ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. മികച്ച ഗായകനായിരുന്ന അദ്ദേഹം “പാടും മെത്രാൻ’’ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു.
സഭയുടെ ഉപവി-വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കോർ ഊനും പൊന്തിഫിക്കൽ കൗൺസിലിൽ രണ്ടുതവണ അംഗമായി. കുറച്ചുകാലം നാസിക് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആയിരുന്നു.
സഭയുടെ ഉപവി-വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കോർ ഊനും പൊന്തിഫിക്കൽ കൗൺസിലിൽ രണ്ടുതവണ അംഗമായി. കുറച്ചുകാലം നാസിക് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആയിരുന്നു.