റിയാദ്: കൊറോണ പടരുന്ന സാഹചര്യത്തിൽ ഉംറ തീർഥാടകർക്കും ടൂറിസ്റ്റുകൾക്കും താത്കാലിക വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. ഉംറക്കായി മക്കയിലും മദീനയിലും പ്രവേശിക്കുന്നതിന് സൗദി വിദേശമന്ത്രാലയമാണ് വിലക്ക് ഏർപ്പെടുത്തിയത്. കൊറോണ ബാധിത മേഖലകളിൽനിന്നുള്ള വിനോദസഞ്ചാരികൾക്കും വിലക്ക് ഏർപ്പെടുത്തി. കൊറോണയുടെ നിയന്ത്രണത്തിനു രാജ്യങ്ങളും സംഘടനകളും നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.