ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. കൊല്ലപ്പെട്ടവരിൽ ഒന്പതു പേർ വെടിയേറ്റാണ് മരിച്ചത്.
അതിനിടെ, അക്രമികളുടെ അടിയേറ്റു മരിച്ച ഡൽഹി രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മൃതദേഹം ചന്ദ്ബാദിലെ ഓടയിൽനിന്നു കണ്ടെടുത്തു. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേയാണ് അങ്കിത് ശർമ അക്രമികളുടെ കൈയിൽ അകപ്പെട്ടത്.
കലാപത്തിൽ ഇതുവരെ ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റ് ജിബിടി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവേദ ചൗധരി എന്ന യുവാവിന്റെ തലയിൽ ഡ്രില്ലിംഗ് മെഷീൻ തുളച്ചു കയറിയ നിലയിലായിരുന്നു. വിവേക് ചൗധരി എന്തു കൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്ന് ഒരു വിവരവുമില്ലെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞു. വിവേക് പൂർണ സുഖം പ്രാപിച്ച് സംസാരിച്ചു തുടങ്ങിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.അതേസമയം, ഞായറാഴ്ച പൊട്ടിപ്പുറപ്പെട്ട കലാപം ഇന്നലെയോടെ നിയന്ത്രണവിധേയമായിട്ടുണ്ട്.
കലാപ ബാധിത പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാൻ ബുധനാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരിട്ടു രംഗത്തിറങ്ങി. കലാപ മേഖലകൾ സന്ദർശിച്ച അദ്ദേഹം പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോട് സ്ഥിതിഗതികൾ വിശദീകരിച്ചു. കലാപവുമായി ബന്ധപ്പെട്ടു 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെും 106 പേർ അറസ്റ്റിലായിട്ടുണ്ടെന്നുമാണ് ഡൽഹി പോലീസ് അറിയിച്ചത്.
കലാപം പൊട്ടിപ്പുറപ്പെട്ട മൗജ്പൂർ ഉൾപ്പടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ച അജിത് ഡോവൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നു പറഞ്ഞു. ഏതാനും ക്രിമിനലുകളാണിതിന്റെ പിന്നിൽ, പോലീസ് അവരുടെ ജോലി നിർവഹിക്കുന്നുണ്ട്. ഇവിടെ പൂർണ സമാധാനം പുലരണമെന്ന് ദൈവം ആഗ്രഹിക്കുന്നുണ്ട് (ഇൻഷാ അല്ലാ, യഹാം പർ ബിൽകുൽ അമാൻ ഹോഗ) എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഡൽഹി ഭജൻപുരയിൽ ബുധനാഴ്ചയും സംഘർഷമുണ്ടായി. ഒരു ബാറ്ററി ഷോപ്പ് തീ വച്ചു. കല്ലേറും ഉണ്ടായി. കലാപ ബാധിത പ്രദേശങ്ങൾ യുദ്ധസമാന മേഖലകൾ പോലെയായതിനാൽ ഇവിടുത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷ ഉൾപ്പടെ എല്ലാം മാറ്റിവച്ചിരുന്നു.
കപിൽ മിശ്രയ്ക്കെതിരേ കേസെടുക്കണം: കോടതി
അക്രമം തടയുന്നതിലും നിയന്ത്രിക്കുന്നതിലും ഡൽഹി പോലീസിന് സംഭവിച്ച ഗുരുതര വീഴ്ചയെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി ഉൾപ്പെടെ രംഗത്തെത്തി.
വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്ര, എംപി പർവേശ് വർമ, കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് താക്കൂർ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കണമെന്നും കോടതി നിർദേശിച്ചു. അക്രമത്തിന് പിന്നിൽ ഡൽഹിക്ക് പുറത്തു നിന്നെത്തിയവരാണെന്നും ഡൽഹി നിവാസികൾക്ക് ആർക്കുംതന്നെ ഇതിൽ പങ്കില്ലെന്നുമാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ബുധനാഴ്ച നിയമസഭയിൽ പറഞ്ഞത്. കലാപത്തിൽ കൊല്ലപ്പെട്ട ഹെഡ്കോൺസ്റ്റബിൾ രത്തൽ ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും അദ്ദേഹം പ്രഖ്യാപിച്ചു.
സെബി മാത്യു
അതിനിടെ, അക്രമികളുടെ അടിയേറ്റു മരിച്ച ഡൽഹി രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മൃതദേഹം ചന്ദ്ബാദിലെ ഓടയിൽനിന്നു കണ്ടെടുത്തു. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേയാണ് അങ്കിത് ശർമ അക്രമികളുടെ കൈയിൽ അകപ്പെട്ടത്.
കലാപത്തിൽ ഇതുവരെ ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റ് ജിബിടി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവേദ ചൗധരി എന്ന യുവാവിന്റെ തലയിൽ ഡ്രില്ലിംഗ് മെഷീൻ തുളച്ചു കയറിയ നിലയിലായിരുന്നു. വിവേക് ചൗധരി എന്തു കൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്ന് ഒരു വിവരവുമില്ലെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞു. വിവേക് പൂർണ സുഖം പ്രാപിച്ച് സംസാരിച്ചു തുടങ്ങിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.അതേസമയം, ഞായറാഴ്ച പൊട്ടിപ്പുറപ്പെട്ട കലാപം ഇന്നലെയോടെ നിയന്ത്രണവിധേയമായിട്ടുണ്ട്.
കലാപ ബാധിത പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാൻ ബുധനാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരിട്ടു രംഗത്തിറങ്ങി. കലാപ മേഖലകൾ സന്ദർശിച്ച അദ്ദേഹം പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോട് സ്ഥിതിഗതികൾ വിശദീകരിച്ചു. കലാപവുമായി ബന്ധപ്പെട്ടു 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെും 106 പേർ അറസ്റ്റിലായിട്ടുണ്ടെന്നുമാണ് ഡൽഹി പോലീസ് അറിയിച്ചത്.
കലാപം പൊട്ടിപ്പുറപ്പെട്ട മൗജ്പൂർ ഉൾപ്പടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ച അജിത് ഡോവൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നു പറഞ്ഞു. ഏതാനും ക്രിമിനലുകളാണിതിന്റെ പിന്നിൽ, പോലീസ് അവരുടെ ജോലി നിർവഹിക്കുന്നുണ്ട്. ഇവിടെ പൂർണ സമാധാനം പുലരണമെന്ന് ദൈവം ആഗ്രഹിക്കുന്നുണ്ട് (ഇൻഷാ അല്ലാ, യഹാം പർ ബിൽകുൽ അമാൻ ഹോഗ) എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഡൽഹി ഭജൻപുരയിൽ ബുധനാഴ്ചയും സംഘർഷമുണ്ടായി. ഒരു ബാറ്ററി ഷോപ്പ് തീ വച്ചു. കല്ലേറും ഉണ്ടായി. കലാപ ബാധിത പ്രദേശങ്ങൾ യുദ്ധസമാന മേഖലകൾ പോലെയായതിനാൽ ഇവിടുത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷ ഉൾപ്പടെ എല്ലാം മാറ്റിവച്ചിരുന്നു.
കപിൽ മിശ്രയ്ക്കെതിരേ കേസെടുക്കണം: കോടതി
അക്രമം തടയുന്നതിലും നിയന്ത്രിക്കുന്നതിലും ഡൽഹി പോലീസിന് സംഭവിച്ച ഗുരുതര വീഴ്ചയെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി ഉൾപ്പെടെ രംഗത്തെത്തി.
വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്ര, എംപി പർവേശ് വർമ, കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് താക്കൂർ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കണമെന്നും കോടതി നിർദേശിച്ചു. അക്രമത്തിന് പിന്നിൽ ഡൽഹിക്ക് പുറത്തു നിന്നെത്തിയവരാണെന്നും ഡൽഹി നിവാസികൾക്ക് ആർക്കുംതന്നെ ഇതിൽ പങ്കില്ലെന്നുമാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ബുധനാഴ്ച നിയമസഭയിൽ പറഞ്ഞത്. കലാപത്തിൽ കൊല്ലപ്പെട്ട ഹെഡ്കോൺസ്റ്റബിൾ രത്തൽ ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും അദ്ദേഹം പ്രഖ്യാപിച്ചു.
സെബി മാത്യു