ബര്‍ലിന്‍: മനുഷ്യാവകാശ സംഘടനകളുടെയും പ്രോ ലൈഫ് പ്രസ്ഥാനങ്ങളുടെയും ശക്തമായ എതിർപ്പിന് ഇടയിൽ ജർമനിൽ ദയാവധത്തിനു സുപ്രീം കോടതിയുടെ അനുമതി. അസിസ്റ്റഡ് സൂയിസൈഡ് പോലുള്ള ദയാവധത്തിന്റെ വകഭേദങ്ങള്‍ നിരോധിക്കുന്ന വകുപ്പ് ജര്‍മന്‍ ക്രിമിനല്‍ നടപടിച്ചട്ടങ്ങളില്നിന്ന് ഒഴിവാക്കിയാണ് ജര്‍മനിയിലെ കാള്‍സ്റൂ ആസ്ഥാനമായുള്ള പരമോന്നത കോടതിയുടെ വിധി. കോടതിയുടെ ഫുള്‍ ബഞ്ചിന്റെ ഉത്തരവോടെ ജര്‍മന്‍ നിയമ വ്യവസ്ഥയിലെ 217-ാം ഖണ്ഡിക അസാധുവായി.
ജര്‍മൻ ജനത ആകാംക്ഷയോടെ വീക്ഷിച്ചിരുന്ന കേസ് ആയിരുന്നു ഇത്. അതേസമയം, വിധിക്കെതിരെ കടുത്ത എതിർപ്പുമായി ജര്‍മന്‍ കത്തോലിക്ക സഭ രംഗത്തുവന്നിട്ടുണ്ട്.
ജോസ് കുമ്പിളുവേലില്‍
ജര്‍മൻ ജനത ആകാംക്ഷയോടെ വീക്ഷിച്ചിരുന്ന കേസ് ആയിരുന്നു ഇത്. അതേസമയം, വിധിക്കെതിരെ കടുത്ത എതിർപ്പുമായി ജര്‍മന്‍ കത്തോലിക്ക സഭ രംഗത്തുവന്നിട്ടുണ്ട്.
ജോസ് കുമ്പിളുവേലില്‍