ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ 22,000 കോടി രൂപയുടെ (300 കോടി ഡോളർ) പ്രതിരോധ കരാർ ഒപ്പുവച്ചു. അമേരിക്കയുടെ 24 എംഎച്ച് റോമിയോ, 64 ഇ അപ്പാച്ചെ എന്നീ ഹെലികോപ്റ്ററുകൾ അടക്കം വാങ്ങുന്നതിനുള്ള കരാറുകളിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനവേളയിൽ ഡൽഹിയിൽ ഇന്നലെ ഒപ്പുവച്ചത്. ഇതിനുപുറമേ മാനസികാരോഗ്യം, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ മേഖലകളിലെ ധാരണാപത്രങ്ങളും ഒപ്പുവച്ചു.
കാഷ്മീർ കാര്യത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ഇന്ത്യാസന്ദർശനത്തിലെ പ്രധാന പരിപാടികൾ കഴിഞ്ഞശേഷം മാധ്യമങ്ങളോടു സംസാരിക്കവേ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാഷ്മീർ കാര്യവും പാക്കിസ്ഥാൻ കാര്യവും ചർച്ച ചെയ്തെന്നും അദ്ദേഹം അറിയിച്ചു. സമീപകാലത്ത് ഇതാദ്യമാണ് ഒരു വിദേശരാഷ്ട്രത്തലവൻ കാഷ്മീരിൽ മധ്യസ്ഥതയെപ്പറ്റി ഇന്ത്യയിൽവച്ചു പരസ്യമായി പറയുന്നത്.
കാഷ്മീർ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ മുത്താണെന്നും ട്രംപ് പറഞ്ഞു. ഏതു വിഷയത്തിലും രണ്ടു വശങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഷ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും പാക്കിസ്ഥാനുമായി അതേപ്പറ്റിചർച്ച വേണ്ടെന്നുമുള്ളതാണ് ഇന്ത്യയുടെ തുടക്കം മുതലേ ഉള്ള നിലപാട്. ഇതിനു വിപരീതമായി ഒരു രാഷ്ട്രത്തലവൻ ഇന്ത്യയിൽ സംസാരിക്കുന്നത് ഇതാദ്യമാണ്. ട്രംപിന്റെ പ്രസ്താവനയെപ്പറ്റി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചില്ല.
പ്രധാനമന്ത്രി മോദിയുമായി മതസ്വാതന്ത്ര്യ വിഷയം ചർച്ച ചെയ്തെന്നും ജനങ്ങൾക്കു മതസ്വാതന്ത്ര്യം വേണമെന്ന അഭിപ്രായക്കാരനാണു മോദി എന്നും ട്രംപ് പറഞ്ഞു. ഇന്ത്യ മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഏറെ പ്രയത്നിച്ചിട്ടുള്ള രാജ്യമാണ്.
പൗരത്വ നിയമ ഭേദഗതിയെ (സിഎഎ)പ്പറ്റിയും അതേച്ചൊല്ലി ഡൽഹിയിൽ നടക്കുന്ന അക്രമങ്ങളെപ്പറ്റിയും താൻ അറിഞ്ഞെങ്കിലും മോദിയുമായി അക്കാര്യം സംസാരിച്ചില്ല. "അത് ഇന്ത്യതന്നെ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. അവർ ശരിയായ കാര്യം ചെയ്യുമെന്നു കരുതാം’ -ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപകമായ വ്യാപാരക്കരാറിന്റെ കാര്യത്തിൽ പുരോഗതിയുണ്ടെന്നും ട്രംപ് അറിയിച്ചു. ഇറക്കുമതിച്ചുങ്കത്തിന്റെ കാര്യത്തിൽ ഇന്ത്യക്കെതിരായ വിമർശനം ട്രംപ് ആവർത്തിച്ചു. ""ഏറ്റവുമധികം ചുങ്കം ചുമത്തുന്ന രാജ്യമാകും ഇന്ത്യ. (മോട്ടോർ സൈക്കിൾ നിർമാതാക്കളായ) ഹാർലി ഡേവിഡ്സൺ വളരെ വലിയ ചുങ്കമാണു നല്കുന്നത്''അദ്ദേഹം പറഞ്ഞു.പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനുമായി തനിക്കു നല്ല ബന്ധമാണുള്ളതെന്ന് അദ്ദേഹം ആവർത്തിച്ചുപറഞ്ഞു. നരേന്ദ്ര മോദിയെ സ്തുതിക്കാനും ട്രംപ് മറന്നില്ല.
നേരത്തേ വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗല മാധ്യമങ്ങളോടു സംസാരിച്ചപ്പോഴും ട്രംപ്-മോദി ചർച്ചയിൽ സിഎഎ വിഷയമായില്ലെന്നു പറഞ്ഞിരുന്നു. മതസൗഹാർദം സംബന്ധിച്ചു ചർച്ച ഉണ്ടായി. അതിൽ വിമർശനാത്മകമായി ഒന്നുമില്ലായിരുന്നെന്നു ശൃംഗല പറഞ്ഞു. വാണിജ്യകരാറിനായുള്ള ചർച്ച ത്വരിതപ്പെടുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ഭീകരർക്കു നല്കുന്ന പിന്തുണയിലുള്ള ഇന്ത്യയുടെ ആശങ്ക ചർച്ചയിൽ പങ്കുവച്ചു. എച്ച്വൺ ബി വീസയുടെ പ്രശ്നവും ട്രംപുമായുള്ള ചർച്ചയിൽ ഉന്നയിച്ചു.
കാഷ്മീർ കാര്യത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ഇന്ത്യാസന്ദർശനത്തിലെ പ്രധാന പരിപാടികൾ കഴിഞ്ഞശേഷം മാധ്യമങ്ങളോടു സംസാരിക്കവേ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാഷ്മീർ കാര്യവും പാക്കിസ്ഥാൻ കാര്യവും ചർച്ച ചെയ്തെന്നും അദ്ദേഹം അറിയിച്ചു. സമീപകാലത്ത് ഇതാദ്യമാണ് ഒരു വിദേശരാഷ്ട്രത്തലവൻ കാഷ്മീരിൽ മധ്യസ്ഥതയെപ്പറ്റി ഇന്ത്യയിൽവച്ചു പരസ്യമായി പറയുന്നത്.
കാഷ്മീർ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ മുത്താണെന്നും ട്രംപ് പറഞ്ഞു. ഏതു വിഷയത്തിലും രണ്ടു വശങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഷ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും പാക്കിസ്ഥാനുമായി അതേപ്പറ്റിചർച്ച വേണ്ടെന്നുമുള്ളതാണ് ഇന്ത്യയുടെ തുടക്കം മുതലേ ഉള്ള നിലപാട്. ഇതിനു വിപരീതമായി ഒരു രാഷ്ട്രത്തലവൻ ഇന്ത്യയിൽ സംസാരിക്കുന്നത് ഇതാദ്യമാണ്. ട്രംപിന്റെ പ്രസ്താവനയെപ്പറ്റി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചില്ല.
പ്രധാനമന്ത്രി മോദിയുമായി മതസ്വാതന്ത്ര്യ വിഷയം ചർച്ച ചെയ്തെന്നും ജനങ്ങൾക്കു മതസ്വാതന്ത്ര്യം വേണമെന്ന അഭിപ്രായക്കാരനാണു മോദി എന്നും ട്രംപ് പറഞ്ഞു. ഇന്ത്യ മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഏറെ പ്രയത്നിച്ചിട്ടുള്ള രാജ്യമാണ്.
പൗരത്വ നിയമ ഭേദഗതിയെ (സിഎഎ)പ്പറ്റിയും അതേച്ചൊല്ലി ഡൽഹിയിൽ നടക്കുന്ന അക്രമങ്ങളെപ്പറ്റിയും താൻ അറിഞ്ഞെങ്കിലും മോദിയുമായി അക്കാര്യം സംസാരിച്ചില്ല. "അത് ഇന്ത്യതന്നെ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. അവർ ശരിയായ കാര്യം ചെയ്യുമെന്നു കരുതാം’ -ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപകമായ വ്യാപാരക്കരാറിന്റെ കാര്യത്തിൽ പുരോഗതിയുണ്ടെന്നും ട്രംപ് അറിയിച്ചു. ഇറക്കുമതിച്ചുങ്കത്തിന്റെ കാര്യത്തിൽ ഇന്ത്യക്കെതിരായ വിമർശനം ട്രംപ് ആവർത്തിച്ചു. ""ഏറ്റവുമധികം ചുങ്കം ചുമത്തുന്ന രാജ്യമാകും ഇന്ത്യ. (മോട്ടോർ സൈക്കിൾ നിർമാതാക്കളായ) ഹാർലി ഡേവിഡ്സൺ വളരെ വലിയ ചുങ്കമാണു നല്കുന്നത്''അദ്ദേഹം പറഞ്ഞു.പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനുമായി തനിക്കു നല്ല ബന്ധമാണുള്ളതെന്ന് അദ്ദേഹം ആവർത്തിച്ചുപറഞ്ഞു. നരേന്ദ്ര മോദിയെ സ്തുതിക്കാനും ട്രംപ് മറന്നില്ല.
നേരത്തേ വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗല മാധ്യമങ്ങളോടു സംസാരിച്ചപ്പോഴും ട്രംപ്-മോദി ചർച്ചയിൽ സിഎഎ വിഷയമായില്ലെന്നു പറഞ്ഞിരുന്നു. മതസൗഹാർദം സംബന്ധിച്ചു ചർച്ച ഉണ്ടായി. അതിൽ വിമർശനാത്മകമായി ഒന്നുമില്ലായിരുന്നെന്നു ശൃംഗല പറഞ്ഞു. വാണിജ്യകരാറിനായുള്ള ചർച്ച ത്വരിതപ്പെടുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ഭീകരർക്കു നല്കുന്ന പിന്തുണയിലുള്ള ഇന്ത്യയുടെ ആശങ്ക ചർച്ചയിൽ പങ്കുവച്ചു. എച്ച്വൺ ബി വീസയുടെ പ്രശ്നവും ട്രംപുമായുള്ള ചർച്ചയിൽ ഉന്നയിച്ചു.