ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ ആളിപ്പടരുന്ന വർഗീയ കലാപത്തിന്റെ പേരിൽ ബിജെപിയിൽ പൊട്ടിത്തെറി. അക്രമത്തിനു പ്രേരിപ്പിച്ചുവെന്ന് ആരോപണവിധേയനായ ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരേ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ പരസ്യമായി രംഗത്തെത്തി.
പ്രകോപനപരമായ പരാമർശങ്ങൾ ആരു നടത്തിയാലും അതു കപിൽ മിശ്ര ആയാലും കർശന നടപടിയെടുക്കണമെന്ന് ഗംഭീർ പറഞ്ഞു. ‘വ്യക്തി ആരാണെന്നതു പ്രശ്നമല്ല. അതു കപിൽ മിശ്ര ആണെങ്കിലും മറ്റാരാണെങ്കിലും. ഏതു പാർട്ടിയിൽ പെട്ട ആളാണെങ്കിലും പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കണം’ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ഗംഭീർ തുറന്നടിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്യുന്നവരെ മൂന്നു ദിവസത്തിനകം റോഡിൽ നിന്നു നീക്കണമെന്നും ഇല്ലെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഡൽഹിയിൽ നിന്നു മടങ്ങുന്നതുവരെ മാത്രമേ കാത്തിരിക്കൂവെന്നും കപിൽ മുന്നറിയിപ്പു നൽകിയിരുന്നു. ഇതുവരെ ഒരു കല്ലു പോലും ഞങ്ങളെടുത്തിട്ടില്ലെന്നും പൊതുവേദിയിൽ മിശ്ര പറഞ്ഞു. ജാഫറാബാദ്, ചന്ദ് ബാഗ് തുടങ്ങിയ പ്രദേശങ്ങൾ ക്ലിയർ ചെയ്തില്ലെങ്കിലും ഞങ്ങൾക്കു തെരുവിലിറങ്ങേണ്ടി വരുമെന്നും ഇദ്ദേഹം പറയുന്നതിന്റെ വീഡിയോ വാർത്താ ചാനലുകളിൽ വന്നിരുന്നു.
കപിൽ മിശ്രയുടെ പ്രകോപനമാണു ഒന്‍പതു പേരുടെ മരണത്തിനിടയാക്കിയ ഡൽഹി കലാപത്തിനു പ്രേരകമായതെന്ന് കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും ആരോപിച്ചിരുന്നു. കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മോഡൽ ടൗണ്‍ സീറ്റിൽ പരാജയപ്പെട്ടയാളാണ് കപിൽ മിശ്ര.
പ്രകോപനപരമായ പരാമർശങ്ങൾ ആരു നടത്തിയാലും അതു കപിൽ മിശ്ര ആയാലും കർശന നടപടിയെടുക്കണമെന്ന് ഗംഭീർ പറഞ്ഞു. ‘വ്യക്തി ആരാണെന്നതു പ്രശ്നമല്ല. അതു കപിൽ മിശ്ര ആണെങ്കിലും മറ്റാരാണെങ്കിലും. ഏതു പാർട്ടിയിൽ പെട്ട ആളാണെങ്കിലും പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കണം’ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ഗംഭീർ തുറന്നടിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്യുന്നവരെ മൂന്നു ദിവസത്തിനകം റോഡിൽ നിന്നു നീക്കണമെന്നും ഇല്ലെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഡൽഹിയിൽ നിന്നു മടങ്ങുന്നതുവരെ മാത്രമേ കാത്തിരിക്കൂവെന്നും കപിൽ മുന്നറിയിപ്പു നൽകിയിരുന്നു. ഇതുവരെ ഒരു കല്ലു പോലും ഞങ്ങളെടുത്തിട്ടില്ലെന്നും പൊതുവേദിയിൽ മിശ്ര പറഞ്ഞു. ജാഫറാബാദ്, ചന്ദ് ബാഗ് തുടങ്ങിയ പ്രദേശങ്ങൾ ക്ലിയർ ചെയ്തില്ലെങ്കിലും ഞങ്ങൾക്കു തെരുവിലിറങ്ങേണ്ടി വരുമെന്നും ഇദ്ദേഹം പറയുന്നതിന്റെ വീഡിയോ വാർത്താ ചാനലുകളിൽ വന്നിരുന്നു.
കപിൽ മിശ്രയുടെ പ്രകോപനമാണു ഒന്‍പതു പേരുടെ മരണത്തിനിടയാക്കിയ ഡൽഹി കലാപത്തിനു പ്രേരകമായതെന്ന് കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും ആരോപിച്ചിരുന്നു. കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മോഡൽ ടൗണ്‍ സീറ്റിൽ പരാജയപ്പെട്ടയാളാണ് കപിൽ മിശ്ര.