മുംബൈ: ബിജെപി എംപിയും തീവ്ര ഹിന്ദുത്വവാദിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂർ മുഖ്യപ്രതിയായ മലെഗാവ് സ്ഫോടനക്കേസിന്റെ വിചാരണയിൽ പുരോഗതിയൊന്നുമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ വിമർശനം. പ്രോസിക്യൂഷൻ, എൻഐഎ, കേസിലെ പ്രതികൾ എന്നിവർ മനഃപൂർവം വിചാരണ വൈകിക്കുകയാണെന്നു ചൂണ്ടിക്കാട്ടി പ്രതികളിലൊരാളായ സമീർ കുൽക്കർണി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ബി.പി. ധർമാധികാരി, എൻ.ആർ. ബൊർകർ എന്നിവരുടെ നിരീക്ഷണം. വിചാരണ വൈകുന്നതിൽ വിശദീകരണം നല്കണമെന്ന് ദേശീയ അന്വേഷണ ഏജൻസിയോട് ഹൈക്കോടതി നിർദേശിച്ചു.
മാലെഗാവ് കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നു ചൂണ്ടിക്കാട്ടി 2018 ഒക്ടോബറിൽ മുംബൈ പ്രത്യേക എൻഐഎ കോടതിക്ക് ഹൈക്കോടതി നിർദേശം നല്കിയിരുന്നു. ആറുമാസംകൊണ്ട് 14 സാക്ഷികളെ മാത്രമാണ് എൻഐഎ കോടതിയിൽ വിസ്തരിച്ചത്.
വിചാരണയുമായി സഹകരിക്കാത്തവരുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ അറിയിക്കാൻ 2019 ജനുവരിയിൽ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടു റിപ്പോർട്ടുകളിലൂടെയും കടന്നുപോയശേഷമാണ് കേസ് മനഃപൂർവം വൈകിക്കുകയാണോ എന്നു ഹൈക്കോടതി നിരീക്ഷിച്ചത്. 2008 സെപ്റ്റംബർ 29ന് വടക്കൻ മഹാരാഷ്ട്രയിലെ മാലെഗാവ് പട്ടണത്തിലെ മോസ്കിനു സമീപം പാർക്ക് ചെയ്ത സ്ഫോടക വസ്തുക്കൾ നിറച്ച മോട്ടോർസൈക്കിൾ പൊട്ടിത്തെറിച്ച് ആറു പേർ കൊല്ലപ്പെട്ടെന്നാണു കേസ്.
മാലെഗാവ് കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നു ചൂണ്ടിക്കാട്ടി 2018 ഒക്ടോബറിൽ മുംബൈ പ്രത്യേക എൻഐഎ കോടതിക്ക് ഹൈക്കോടതി നിർദേശം നല്കിയിരുന്നു. ആറുമാസംകൊണ്ട് 14 സാക്ഷികളെ മാത്രമാണ് എൻഐഎ കോടതിയിൽ വിസ്തരിച്ചത്.
വിചാരണയുമായി സഹകരിക്കാത്തവരുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ അറിയിക്കാൻ 2019 ജനുവരിയിൽ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടു റിപ്പോർട്ടുകളിലൂടെയും കടന്നുപോയശേഷമാണ് കേസ് മനഃപൂർവം വൈകിക്കുകയാണോ എന്നു ഹൈക്കോടതി നിരീക്ഷിച്ചത്. 2008 സെപ്റ്റംബർ 29ന് വടക്കൻ മഹാരാഷ്ട്രയിലെ മാലെഗാവ് പട്ടണത്തിലെ മോസ്കിനു സമീപം പാർക്ക് ചെയ്ത സ്ഫോടക വസ്തുക്കൾ നിറച്ച മോട്ടോർസൈക്കിൾ പൊട്ടിത്തെറിച്ച് ആറു പേർ കൊല്ലപ്പെട്ടെന്നാണു കേസ്.