കയ്റോ: ഈജിപ്തിലെ മുൻ ഏകാധിപതി ഹോസ്നി മുബാറക്(91) അന്തരിച്ചു. ഉരുക്കുമുഷ്ടിയിൽ മൂന്നു പതിറ്റാണ്ട് ഭരിക്കുകയും 2011ലെ അറബ് വസന്തത്തിൽ പുറത്താക്കപ്പെടുകയും ചെയ്ത മുബാറക് മിലിട്ടറി ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കേയാണ് അന്ത്യം സംഭവിച്ചത്.
വ്യോമസേനയിൽ പൈലറ്റായിട്ടാണ് മുബാറക് ജീവിതം തുടങ്ങിയത്. പിന്നീട് വ്യോമസേനാ മേധാവിയായി. മുബാറക്കിന്റെ വിശ്വസ്തത കണ്ടറിഞ്ഞ മുൻ പ്രസിഡന്റ് അൻവർ സാദത്ത് വൈസ് പ്രസിഡന്റാക്കി. 1981ൽ അൻവർ സാദത്ത് ഇസ്ലാമിസ്റ്റുകളുടെ വെടിയേറ്റു മരിച്ചപ്പോൾ പ്രസിഡന്റ് പദവിയിലേക്ക്. ഈജിപ്തിലെ രാഷ്ട്രീയ നേതൃത്വം താത്കാലത്തേക്ക് ഒരു പ്രസിഡന്റ് എന്ന നിലയിലാണ് മുബാറക്കിനെ പരിഗണിച്ചത്. പക്ഷേ, അധികാരം ലഭിച്ചതോടെ മുബാറക് എതിർശബ്ദങ്ങളെ നിശബ്ദമാക്കാൻ തുടങ്ങി. തുടർന്ന് 2011 വരെ ഈജിപ്ത് എന്നാൽ മുബാറക്കായി മാറി.
പൈലറ്റായിരിക്കേ സോവിയറ്റ് യൂണിയനിൽ പോയി ബോംബറുകൾ പറത്താൻ പരിശീലനം നേടിയിട്ടുണ്ട് മുബാറക്. 1967ലെ ആറുദിന യുദ്ധത്തിൽ ഇസ്രയേലിനോടു തോറ്റ ഈജിപ്തിലെ നേതാക്കൾ വ്യോമസേനാ പുനഃസംഘടനയുടെ ചുമതലയോടെ മുബാറക്കിനെ എയർഫോഴ്സ് അക്കാഡമി തലവനാക്കി. 1972-ൽ വ്യോമസേനാ മേധാവിയായി ഉയർത്തപ്പെട്ടു. തൊട്ടടുത്ത വർഷം ഇസ്രയേലിനെ ആക്രമിക്കാൻ നേതൃത്വം നല്കി.
1975ലാണ് അൻവർ സാദത്ത് മുബാറക്കിനെ വൈസ് പ്രസിഡന്റാക്കിയത്. സാദത്തിന്റെ മരണത്തിനുശേഷം മുബാറക് ഈജിപ്തിന്റെ നയങ്ങളെല്ലാം പൊളിച്ചെഴുതി. സോവിയറ്റ് ചായ്വ് അവസാനിപ്പിച്ച് അമേരിക്കൻ ചേരിയിലേക്കു കുടിയേറി. അമേരിക്കക്കാരുടെ പ്രത്യുപകാരം ഈജ്പ്തിനെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സൈനികശക്തിയാക്കി. മുബാറക് മരണം വരെ അധികാരത്തിലുണ്ടാകുമെന്നാണ് അമേരിക്ക പ്രതീക്ഷിച്ചിരുന്നത്. മരിച്ചുകഴിഞ്ഞാൽ മകൻ ജമാൽ ആയിരിക്കും പിന്തുടർച്ചാവകാശിയെന്നും.
എന്നാൽ, അമേരിക്കയുടെ സൈനികസഹായം ലഭിക്കുന്പോഴും ഈജ്പ്തിന്റെ ദരിദ്രാവസ്ഥയ്ക്കു മാറ്റമുണ്ടായില്ല. തൊഴിലില്ലായ്മയും അഴിമതിയും ജനങ്ങളെ അസ്വസ്ഥരാക്കി. ടുണീഷ്യയിൽ ആരംഭിച്ച അറബ് വസന്തം ഈജിപ്തിലും വീശി. 2011 ജനുവരിയിൽ ജനകീയ പ്രക്ഷോഭം പതിനെട്ടു ദിവസം പിന്നിട്ടപ്പോൾ മുബാറക്കിനു രാജിവയ്ക്കേണ്ടിവന്നു. ഒരു വർഷത്തിനകം ഈജ്പ്തിൽ ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പു നടന്നു.
പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്യാൻ ഗൂഢാലോചന നടത്തിയതിനു കോടതി മുബാറക്കിനെ കുറ്റക്കാരനെന്നു കണ്ടെത്തിയെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.
വ്യോമസേനയിൽ പൈലറ്റായിട്ടാണ് മുബാറക് ജീവിതം തുടങ്ങിയത്. പിന്നീട് വ്യോമസേനാ മേധാവിയായി. മുബാറക്കിന്റെ വിശ്വസ്തത കണ്ടറിഞ്ഞ മുൻ പ്രസിഡന്റ് അൻവർ സാദത്ത് വൈസ് പ്രസിഡന്റാക്കി. 1981ൽ അൻവർ സാദത്ത് ഇസ്ലാമിസ്റ്റുകളുടെ വെടിയേറ്റു മരിച്ചപ്പോൾ പ്രസിഡന്റ് പദവിയിലേക്ക്. ഈജിപ്തിലെ രാഷ്ട്രീയ നേതൃത്വം താത്കാലത്തേക്ക് ഒരു പ്രസിഡന്റ് എന്ന നിലയിലാണ് മുബാറക്കിനെ പരിഗണിച്ചത്. പക്ഷേ, അധികാരം ലഭിച്ചതോടെ മുബാറക് എതിർശബ്ദങ്ങളെ നിശബ്ദമാക്കാൻ തുടങ്ങി. തുടർന്ന് 2011 വരെ ഈജിപ്ത് എന്നാൽ മുബാറക്കായി മാറി.
പൈലറ്റായിരിക്കേ സോവിയറ്റ് യൂണിയനിൽ പോയി ബോംബറുകൾ പറത്താൻ പരിശീലനം നേടിയിട്ടുണ്ട് മുബാറക്. 1967ലെ ആറുദിന യുദ്ധത്തിൽ ഇസ്രയേലിനോടു തോറ്റ ഈജിപ്തിലെ നേതാക്കൾ വ്യോമസേനാ പുനഃസംഘടനയുടെ ചുമതലയോടെ മുബാറക്കിനെ എയർഫോഴ്സ് അക്കാഡമി തലവനാക്കി. 1972-ൽ വ്യോമസേനാ മേധാവിയായി ഉയർത്തപ്പെട്ടു. തൊട്ടടുത്ത വർഷം ഇസ്രയേലിനെ ആക്രമിക്കാൻ നേതൃത്വം നല്കി.
1975ലാണ് അൻവർ സാദത്ത് മുബാറക്കിനെ വൈസ് പ്രസിഡന്റാക്കിയത്. സാദത്തിന്റെ മരണത്തിനുശേഷം മുബാറക് ഈജിപ്തിന്റെ നയങ്ങളെല്ലാം പൊളിച്ചെഴുതി. സോവിയറ്റ് ചായ്വ് അവസാനിപ്പിച്ച് അമേരിക്കൻ ചേരിയിലേക്കു കുടിയേറി. അമേരിക്കക്കാരുടെ പ്രത്യുപകാരം ഈജ്പ്തിനെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സൈനികശക്തിയാക്കി. മുബാറക് മരണം വരെ അധികാരത്തിലുണ്ടാകുമെന്നാണ് അമേരിക്ക പ്രതീക്ഷിച്ചിരുന്നത്. മരിച്ചുകഴിഞ്ഞാൽ മകൻ ജമാൽ ആയിരിക്കും പിന്തുടർച്ചാവകാശിയെന്നും.
എന്നാൽ, അമേരിക്കയുടെ സൈനികസഹായം ലഭിക്കുന്പോഴും ഈജ്പ്തിന്റെ ദരിദ്രാവസ്ഥയ്ക്കു മാറ്റമുണ്ടായില്ല. തൊഴിലില്ലായ്മയും അഴിമതിയും ജനങ്ങളെ അസ്വസ്ഥരാക്കി. ടുണീഷ്യയിൽ ആരംഭിച്ച അറബ് വസന്തം ഈജിപ്തിലും വീശി. 2011 ജനുവരിയിൽ ജനകീയ പ്രക്ഷോഭം പതിനെട്ടു ദിവസം പിന്നിട്ടപ്പോൾ മുബാറക്കിനു രാജിവയ്ക്കേണ്ടിവന്നു. ഒരു വർഷത്തിനകം ഈജ്പ്തിൽ ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പു നടന്നു.
പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്യാൻ ഗൂഢാലോചന നടത്തിയതിനു കോടതി മുബാറക്കിനെ കുറ്റക്കാരനെന്നു കണ്ടെത്തിയെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.