അഹമ്മദാബാദ്/ആഗ്ര/ന്യൂഡൽഹി: പ്രതിരോധമേഖലയിലെ ഇന്ത്യ-യുഎസ് സഹകരണം വർധിപ്പിക്കും, ഇന്ത്യയുമായി വ്യാപാര ഉടന്പടി ഉണ്ടാക്കും, ഇസ്ലാമിക ഭീകരതയിൽനിന്നു ജനങ്ങളെ രക്ഷിക്കുന്നതിൽ ഇന്ത്യയും അമേരിക്കയും ഒന്നിച്ചു നീങ്ങും.
അഹമ്മദാബാദിലെ അത്യാവേശകരമായ "നമസ്തേ ട്രംപ്’ സ്വീകരണ പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ഈ പ്രഖ്യാപനങ്ങൾ അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ഫലങ്ങളിലേക്കു വെളിച്ചംവീശുന്നു.
സബർമതിയിൽ മഹാത്മജിയുടെ ആശ്രമം സന്ദർശിച്ച് ആരംഭിച്ച ഇന്ത്യാ സന്ദർശനത്തിന്റെ ഒന്നാംദിവസം മൊട്ടേറ സ്റ്റേഡിയത്തിലെ വൻ സ്വീകരണത്തിനു ശേഷം ആഗ്രയിലെത്തി താജ്മഹൽ കണ്ടിട്ട് ഡൽഹിയിൽ എത്തി സമാപിച്ചു.
ഇന്ന് ഔദ്യോഗിക ചർച്ചകളും കരാറുകൾ ഒപ്പിടീലും ഉണ്ട്. രാഷ്ട്രപതിഭവനിലെ ഔദ്യോഗികവരവേല്പും രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തുന്ന ഔദ്യോഗിക വിരുന്നും ഇന്നാണ്. വൈകുന്നേരം ട്രംപ് അമേരിക്കയിലേക്കു മടങ്ങും.
പ്രസിഡന്റായശേഷം ട്രംപ് നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനത്തിൽ ഭാര്യ മെലാനിയ, പുത്രി ഇവാങ്ക, മരുമകൻ ജാറെഡ് കുഷ്നർ തുടങ്ങിയവർ ഒപ്പമുണ്ട്.
അഹമ്മദാബാദിലെ "നമസ്തേ ട്രംപി’ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ട്രംപും പരസ്പരം അത്യുദാരമായി പുകഴ്ത്തി. അമേരിക്ക ഇന്ത്യയെ ഇഷ്ടപ്പെടുന്നെന്നും ഇന്ത്യയോടു വിശ്വസ്തയായിരിക്കുമെന്നും ട്രംപ് പറഞ്ഞു.ചൊവ്വാഴ്ച 300 കോടി ഡോളറിന്റെ (21,600 കോടി രൂപ) പ്രതിരോധ ഇടപാടിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. പ്രതിരോധത്തിൽ ഇന്ത്യയുടെ മുഖ്യ പങ്കാളിയാകാൻ അമേരിക്ക തയാറാണ്. ലോകത്തിലെ ഏറ്റവും മികച്ച യുദ്ധോപകരണങ്ങളും ആയുധങ്ങളും അമേരിക്കയാണ് ഉണ്ടാക്കുന്നത്. അവ ഇനി ഇന്ത്യക്കും കിട്ടും: ട്രംപ് അറിയിച്ചു. ഭീകരരെയും അവരുടെ പ്രത്യയശാസ്ത്രത്തെയും നേരിടുന്നതിൽ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ് പാക്കിസ്ഥാനോട് അവിടത്തെ ഭീകരസംഘടനകളെ അമർച്ചചെയ്യാൻ എന്റെ ഗവൺമെന്റ് ആവശ്യപ്പെട്ടത്: ട്രംപ് പറഞ്ഞു.
ഐഎസിനെയും ഇസ്ലാമിക ഭീകരതയെയും തുടച്ചുനീക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. പാക്കിസ്ഥാനുമായി അമേരിക്കയുടെ ബന്ധം വളരെ നല്ലതാണെന്നും ബന്ധത്തിൽ വലിയ പുരോഗതി ദൃശ്യമാകുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. പാക്കിസ്ഥാനെ മുൻപത്തേതിലും മയപ്പെട്ട ഭാഷയിലാണു ട്രംപ് പരാമർശിച്ചതെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടി.
ഇന്ത്യയുമായി ഒരു ഉഗ്രൻ വ്യാപര കരാർ ഉണ്ടാക്കുമെന്നും ട്രംപ് അറിയിച്ചു. അതിന്റെ പ്രാരംഭഘട്ടമാണിപ്പോൾ. താൻ പ്രസിഡന്റായശേഷം ഇന്ത്യ-യുഎസ് വാണിജ്യത്തിൽ 40 ശതമാനം വർധന ഉണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ഈ സന്ദർശനവേളയിൽ വ്യാപാര കരാറുകൾ ഉണ്ടാകില്ലെന്നു ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
അഹമ്മദാബാദിലെ അത്യാവേശകരമായ "നമസ്തേ ട്രംപ്’ സ്വീകരണ പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ഈ പ്രഖ്യാപനങ്ങൾ അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ഫലങ്ങളിലേക്കു വെളിച്ചംവീശുന്നു.
സബർമതിയിൽ മഹാത്മജിയുടെ ആശ്രമം സന്ദർശിച്ച് ആരംഭിച്ച ഇന്ത്യാ സന്ദർശനത്തിന്റെ ഒന്നാംദിവസം മൊട്ടേറ സ്റ്റേഡിയത്തിലെ വൻ സ്വീകരണത്തിനു ശേഷം ആഗ്രയിലെത്തി താജ്മഹൽ കണ്ടിട്ട് ഡൽഹിയിൽ എത്തി സമാപിച്ചു.
ഇന്ന് ഔദ്യോഗിക ചർച്ചകളും കരാറുകൾ ഒപ്പിടീലും ഉണ്ട്. രാഷ്ട്രപതിഭവനിലെ ഔദ്യോഗികവരവേല്പും രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തുന്ന ഔദ്യോഗിക വിരുന്നും ഇന്നാണ്. വൈകുന്നേരം ട്രംപ് അമേരിക്കയിലേക്കു മടങ്ങും.
പ്രസിഡന്റായശേഷം ട്രംപ് നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനത്തിൽ ഭാര്യ മെലാനിയ, പുത്രി ഇവാങ്ക, മരുമകൻ ജാറെഡ് കുഷ്നർ തുടങ്ങിയവർ ഒപ്പമുണ്ട്.
അഹമ്മദാബാദിലെ "നമസ്തേ ട്രംപി’ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ട്രംപും പരസ്പരം അത്യുദാരമായി പുകഴ്ത്തി. അമേരിക്ക ഇന്ത്യയെ ഇഷ്ടപ്പെടുന്നെന്നും ഇന്ത്യയോടു വിശ്വസ്തയായിരിക്കുമെന്നും ട്രംപ് പറഞ്ഞു.ചൊവ്വാഴ്ച 300 കോടി ഡോളറിന്റെ (21,600 കോടി രൂപ) പ്രതിരോധ ഇടപാടിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. പ്രതിരോധത്തിൽ ഇന്ത്യയുടെ മുഖ്യ പങ്കാളിയാകാൻ അമേരിക്ക തയാറാണ്. ലോകത്തിലെ ഏറ്റവും മികച്ച യുദ്ധോപകരണങ്ങളും ആയുധങ്ങളും അമേരിക്കയാണ് ഉണ്ടാക്കുന്നത്. അവ ഇനി ഇന്ത്യക്കും കിട്ടും: ട്രംപ് അറിയിച്ചു. ഭീകരരെയും അവരുടെ പ്രത്യയശാസ്ത്രത്തെയും നേരിടുന്നതിൽ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ് പാക്കിസ്ഥാനോട് അവിടത്തെ ഭീകരസംഘടനകളെ അമർച്ചചെയ്യാൻ എന്റെ ഗവൺമെന്റ് ആവശ്യപ്പെട്ടത്: ട്രംപ് പറഞ്ഞു.
ഐഎസിനെയും ഇസ്ലാമിക ഭീകരതയെയും തുടച്ചുനീക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. പാക്കിസ്ഥാനുമായി അമേരിക്കയുടെ ബന്ധം വളരെ നല്ലതാണെന്നും ബന്ധത്തിൽ വലിയ പുരോഗതി ദൃശ്യമാകുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. പാക്കിസ്ഥാനെ മുൻപത്തേതിലും മയപ്പെട്ട ഭാഷയിലാണു ട്രംപ് പരാമർശിച്ചതെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടി.
ഇന്ത്യയുമായി ഒരു ഉഗ്രൻ വ്യാപര കരാർ ഉണ്ടാക്കുമെന്നും ട്രംപ് അറിയിച്ചു. അതിന്റെ പ്രാരംഭഘട്ടമാണിപ്പോൾ. താൻ പ്രസിഡന്റായശേഷം ഇന്ത്യ-യുഎസ് വാണിജ്യത്തിൽ 40 ശതമാനം വർധന ഉണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ഈ സന്ദർശനവേളയിൽ വ്യാപാര കരാറുകൾ ഉണ്ടാകില്ലെന്നു ട്രംപ് നേരത്തേ പറഞ്ഞിരുന്നു.