ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സംഘവും എത്തുന്നതിന് തൊട്ടുമുന്‍പു ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ ഇടയിലേക്ക് നിയമത്തെ അനുകൂലിക്കുന്നവർ ഇരച്ചുകയറിയതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിനിടെ, അക്രമികൾ പോലീസിനു നേർക്ക് തോക്കു ചൂണ്ടി വെടിവയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. തോക്കുമായി എത്തിയ യുവാവ് എട്ടു റൗണ്ട് വെടിയുതിർത്തതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഗോകുൽപുരിയിലുണ്ടായ കല്ലേറിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഡൽഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിൾ രത്തൽ ലാൽ ആണ് മരിച്ചത്. ഗോകുൽപുരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിൾ ആണ് രത്തൻ ലാൽ. പ്രതിഷേധക്കാരെ അടക്കിനിർത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് കല്ലേറിൽ പരിക്കേറ്റത്.
സാരമായി പരിക്കേറ്റ രത്തൻ ലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിൽ മറ്റൊരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് ശർമയ്ക്കും പരിക്കേറ്റിട്ടുണ്ട്.
ഭജൻപുരയിൽ കല്ലേറിൽ നിന്നു കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹെഡ്കോണ്‍സ്റ്റബിൾ മുഹമ്മദ് സലിമിന് പരിക്കേറ്റു. ഇദ്ദേഹത്തെ സീലംപൂരിലെ ജാഗ് പ്രവേശ് ചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനങ്ങൾക്കു തീയിട്ടു
ഭജൻപുർ, മൗജ്പുർ, കർദംപുരി എന്നിവിട ങ്ങളാണു സംഘർഷമുണ്ടായത്. അക്രമികൾ നിരവധി വാഹനങ്ങൾക്ക് തീയിട്ടതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവസ്ഥലത്ത് അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. അഗ്നിശമന വാഹനത്തിനും രണ്ടു വീടുകൾക്കും അക്രമികൾ തീയിട്ടു. ഭജൻപുരിൽ അക്രമികൾ പെട്രോൾ പന്പിനും തീയിട്ടു. മൗജ്പുരിലും ഭജൻപുരിലും വാഹനങ്ങൾക്കും കടകൾക്കും തീയിട്ടു. വടക്കു കിഴക്കൻ ഡൽഹിയിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സംഘർഷത്തെത്തുടർന്ന് ജാഫറാബാദ്, മൗജ്പൂർ-ബാബർപുർ, ഗോകുൽപുരി, ജോഹ്രി എൻക്ലേവ് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. വടക്ക് കിഴക്കൻ ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഡൽഹി പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ലെഫ്. ഗവർണർ അനിൽ ബൈജാൽ ട്വീറ്റ് ചെയ്തു.
ബിജെപി നേതാവ് കപിൽ മിശ്രയുടെ നേത്വത്തിൽ നിയമത്തെ അനുകൂലിക്കുന്നവർ മാർച്ച് നടത്തി എത്തിയപ്പോഴാണ് ഞായറാഴ്ചയും സംഘർഷം ഉണ്ടായത്. നിയമത്തിനെതിരേ മൗജ്പുർ ചൗക്കിൽ പ്രതിഷേധിക്കുന്നവരെ നീക്കംചെയ്യാൻ മൂന്നു ദിവസത്തെ സമയം ഡൽഹി പോലീസിനു നൽകുന്നു എന്ന മുന്നറിയിപ്പുമായി നേരത്തേ കപിൽ മിശ്ര രംഗത്തെത്തിയിരുന്നു. ഇപ്പോൾ തങ്ങൾ പറയുന്നത് കേട്ടില്ലെങ്കിൽ പിന്നീട് പോലീസ് പറയുന്നത് തങ്ങളും കേൾക്കില്ലെന്നായിരുന്നു മിശ്രയുടെ താക്കീത്.
"ആസൂത്രിതം'
ട്രംപിന്റെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ അക്രമത്തിനു പിന്നിൽ ആസൂത്രിത ഗൂഢാലോചന ഉണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. സ്ഥിതിഗതി നിയന്ത്രണവിധേയമാണെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല പറഞ്ഞു. 37 പോലീസുകാർക്ക് പരിക്കേറ്റുവെന്നാണ് വിവരം. അക്രമസംഭവങ്ങൾ ദുഃഖകരമാണെന്നു വിശേഷിപ്പിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രമന്ത്രി അമിത്ഷാ ഇടപെടണമെന്നാവശ്യപ്പെട്ടു. കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ തങ്ങളിൽ ഒരാളാണെന്നും അനുശോചനത്തിൽ കേജരിവാൾ പറഞ്ഞു. പ്രതിഷേധങ്ങളുടെ പേരിൽ അക്രമം അനുവദിക്കാനാകില്ലെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർ അക്രമത്തെ അപലപിക്കുകയും സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.ഭജൻപുരയിൽ രാത്രി വൈകിയും അക്രമങ്ങൾ തുടരുകയാണ്. വടക്കുകിഴക്കൻ ഡൽഹിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകളും മാറ്റിവച്ചു.
സെബി മാത്യു
ഗോകുൽപുരിയിലുണ്ടായ കല്ലേറിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഡൽഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിൾ രത്തൽ ലാൽ ആണ് മരിച്ചത്. ഗോകുൽപുരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിൾ ആണ് രത്തൻ ലാൽ. പ്രതിഷേധക്കാരെ അടക്കിനിർത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് കല്ലേറിൽ പരിക്കേറ്റത്.
സാരമായി പരിക്കേറ്റ രത്തൻ ലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിൽ മറ്റൊരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് ശർമയ്ക്കും പരിക്കേറ്റിട്ടുണ്ട്.
ഭജൻപുരയിൽ കല്ലേറിൽ നിന്നു കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹെഡ്കോണ്‍സ്റ്റബിൾ മുഹമ്മദ് സലിമിന് പരിക്കേറ്റു. ഇദ്ദേഹത്തെ സീലംപൂരിലെ ജാഗ് പ്രവേശ് ചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനങ്ങൾക്കു തീയിട്ടു
ഭജൻപുർ, മൗജ്പുർ, കർദംപുരി എന്നിവിട ങ്ങളാണു സംഘർഷമുണ്ടായത്. അക്രമികൾ നിരവധി വാഹനങ്ങൾക്ക് തീയിട്ടതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവസ്ഥലത്ത് അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. അഗ്നിശമന വാഹനത്തിനും രണ്ടു വീടുകൾക്കും അക്രമികൾ തീയിട്ടു. ഭജൻപുരിൽ അക്രമികൾ പെട്രോൾ പന്പിനും തീയിട്ടു. മൗജ്പുരിലും ഭജൻപുരിലും വാഹനങ്ങൾക്കും കടകൾക്കും തീയിട്ടു. വടക്കു കിഴക്കൻ ഡൽഹിയിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സംഘർഷത്തെത്തുടർന്ന് ജാഫറാബാദ്, മൗജ്പൂർ-ബാബർപുർ, ഗോകുൽപുരി, ജോഹ്രി എൻക്ലേവ് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. വടക്ക് കിഴക്കൻ ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഡൽഹി പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ലെഫ്. ഗവർണർ അനിൽ ബൈജാൽ ട്വീറ്റ് ചെയ്തു.
ബിജെപി നേതാവ് കപിൽ മിശ്രയുടെ നേത്വത്തിൽ നിയമത്തെ അനുകൂലിക്കുന്നവർ മാർച്ച് നടത്തി എത്തിയപ്പോഴാണ് ഞായറാഴ്ചയും സംഘർഷം ഉണ്ടായത്. നിയമത്തിനെതിരേ മൗജ്പുർ ചൗക്കിൽ പ്രതിഷേധിക്കുന്നവരെ നീക്കംചെയ്യാൻ മൂന്നു ദിവസത്തെ സമയം ഡൽഹി പോലീസിനു നൽകുന്നു എന്ന മുന്നറിയിപ്പുമായി നേരത്തേ കപിൽ മിശ്ര രംഗത്തെത്തിയിരുന്നു. ഇപ്പോൾ തങ്ങൾ പറയുന്നത് കേട്ടില്ലെങ്കിൽ പിന്നീട് പോലീസ് പറയുന്നത് തങ്ങളും കേൾക്കില്ലെന്നായിരുന്നു മിശ്രയുടെ താക്കീത്.
"ആസൂത്രിതം'
ട്രംപിന്റെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ അക്രമത്തിനു പിന്നിൽ ആസൂത്രിത ഗൂഢാലോചന ഉണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. സ്ഥിതിഗതി നിയന്ത്രണവിധേയമാണെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല പറഞ്ഞു. 37 പോലീസുകാർക്ക് പരിക്കേറ്റുവെന്നാണ് വിവരം. അക്രമസംഭവങ്ങൾ ദുഃഖകരമാണെന്നു വിശേഷിപ്പിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രമന്ത്രി അമിത്ഷാ ഇടപെടണമെന്നാവശ്യപ്പെട്ടു. കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ തങ്ങളിൽ ഒരാളാണെന്നും അനുശോചനത്തിൽ കേജരിവാൾ പറഞ്ഞു. പ്രതിഷേധങ്ങളുടെ പേരിൽ അക്രമം അനുവദിക്കാനാകില്ലെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർ അക്രമത്തെ അപലപിക്കുകയും സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.ഭജൻപുരയിൽ രാത്രി വൈകിയും അക്രമങ്ങൾ തുടരുകയാണ്. വടക്കുകിഴക്കൻ ഡൽഹിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകളും മാറ്റിവച്ചു.
സെബി മാത്യു