അഹമ്മദാബാദ്: സബർമതി ആശ്രമം സന്ദർശിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സന്ദർശക ഡയറിയിൽ മഹാത്മാഗാന്ധിയെക്കുറിച്ച് പരാമർശിക്കാതിരുന്നതു പലരെയും അമ്പരപ്പിച്ചു. ട്വിറ്ററിലും ഇതു സംബന്ധിച്ച പ്രതികരണങ്ങൾ നിറഞ്ഞു.
“ എന്റെ മഹാനായ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിസ്മയകരമായ ഈ സന്ദർശനത്തിന് നന്ദി” എന്നാണ് സന്ദർശക ഡയറിയിൽ ട്രംപ് കുറിച്ചത്. ഭാര്യ മെലാനിയയ്ക്കൊപ്പമാണ് ഇന്ത്യാ സന്ദർശനത്തിന്റെ തുടക്കത്തിൽ അദ്ദേഹം ഗാന്ധിജി താമസിച്ചിരുന്ന ആശ്രമത്തിലെത്തിയത്.
മഹാത്മാ ഗാന്ധിയെക്കുറിച്ച് പരാമർശമില്ലെന്നു കണ്ടതോടെ, സമൂഹമാധ്യമങ്ങളിൽ ട്രംപിന്റെയും മുൻ യുഎസ് പ്രസിഡന്റ് ബറാക്് ഒബാമയുടെയും കുറിപ്പുകളെ താരതമ്യപ്പെടുത്തി കുറിപ്പുകളിറങ്ങി. 2010ൽ സൗത്ത് മുംബൈയിൽ മണിഭവൻ( ഗാന്ധിജി മുംബൈയിൽ പതിവായി താമസിച്ചിരുന്ന സ്ഥലം) സന്ദർശിച്ചപ്പോൾ ബറാക് ഒബാമ സന്ദർശക ഡയറിയിൽ ഇങ്ങനെ എഴുതി: ""ഗാന്ധിജിയുടെ ജീവിതത്തിലെ ഈ ഏട് കാണാൻ ഭാഗ്യം സിദ്ധിച്ച ഞാൻ പ്രതീക്ഷകളും പ്രചോദനങ്ങളാലും നിറഞ്ഞു. അദ്ദേഹം ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനും നായകനാണ്.''
അഞ്ചു വർഷത്തിനുശേഷം 2015 ജനുവരിയിൽ രാജ്ഘട്ട് സന്ദർശിച്ചശേഷം ഒബാമ എഴുതി: ""ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ അന്നു പറഞ്ഞത് ഇന്ന് ശരിയായി. ഗാന്ധിജിയുടെ ആത്മാവ് ഇന്ത്യയിൽ ഇന്നും പ്രകാശിക്കുന്നു. അത് ലോകത്തിനു വലിയ സമ്മാനമായി നിലകൊള്ളും. സ്നേഹത്തിന്റെയും ശാന്തിയുടെയും ഈ ആത്മാവിൽ രാജ്യങ്ങളും ജനങ്ങളും നിലനിൽക്കട്ടെ.''
“ എന്റെ മഹാനായ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിസ്മയകരമായ ഈ സന്ദർശനത്തിന് നന്ദി” എന്നാണ് സന്ദർശക ഡയറിയിൽ ട്രംപ് കുറിച്ചത്. ഭാര്യ മെലാനിയയ്ക്കൊപ്പമാണ് ഇന്ത്യാ സന്ദർശനത്തിന്റെ തുടക്കത്തിൽ അദ്ദേഹം ഗാന്ധിജി താമസിച്ചിരുന്ന ആശ്രമത്തിലെത്തിയത്.
മഹാത്മാ ഗാന്ധിയെക്കുറിച്ച് പരാമർശമില്ലെന്നു കണ്ടതോടെ, സമൂഹമാധ്യമങ്ങളിൽ ട്രംപിന്റെയും മുൻ യുഎസ് പ്രസിഡന്റ് ബറാക്് ഒബാമയുടെയും കുറിപ്പുകളെ താരതമ്യപ്പെടുത്തി കുറിപ്പുകളിറങ്ങി. 2010ൽ സൗത്ത് മുംബൈയിൽ മണിഭവൻ( ഗാന്ധിജി മുംബൈയിൽ പതിവായി താമസിച്ചിരുന്ന സ്ഥലം) സന്ദർശിച്ചപ്പോൾ ബറാക് ഒബാമ സന്ദർശക ഡയറിയിൽ ഇങ്ങനെ എഴുതി: ""ഗാന്ധിജിയുടെ ജീവിതത്തിലെ ഈ ഏട് കാണാൻ ഭാഗ്യം സിദ്ധിച്ച ഞാൻ പ്രതീക്ഷകളും പ്രചോദനങ്ങളാലും നിറഞ്ഞു. അദ്ദേഹം ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനും നായകനാണ്.''
അഞ്ചു വർഷത്തിനുശേഷം 2015 ജനുവരിയിൽ രാജ്ഘട്ട് സന്ദർശിച്ചശേഷം ഒബാമ എഴുതി: ""ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ അന്നു പറഞ്ഞത് ഇന്ന് ശരിയായി. ഗാന്ധിജിയുടെ ആത്മാവ് ഇന്ത്യയിൽ ഇന്നും പ്രകാശിക്കുന്നു. അത് ലോകത്തിനു വലിയ സമ്മാനമായി നിലകൊള്ളും. സ്നേഹത്തിന്റെയും ശാന്തിയുടെയും ഈ ആത്മാവിൽ രാജ്യങ്ങളും ജനങ്ങളും നിലനിൽക്കട്ടെ.''