ടെഹ്റാൻ: ഇറാനിൽ ഷിയാകളുടെ പുണ്യനഗരമായ ഖോമിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് അന്പതു പേർ മരിച്ചെന്ന റിപ്പോർട്ട് സമീപ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി. ഇറാനുമായി അതിർത്തി പങ്കിടുന്ന ഇറാക്കും അഫ്ഗാനിസ്ഥാനും അതിർത്തി അടച്ചു.
ഇറാക്ക്, കുവൈറ്റ്, ബഹറിൻ, അഫ്ഗാനിസ്ഥാൻ, ലബനൻ എന്നീ രാജ്യങ്ങളിൽ കൊറോണ എത്തിയത് ഇറാനിൽ പോയി മടങ്ങിയെത്തിയവർ മുഖേനയാണെന്നു സംശയിക്കുന്നു.
ഇറ്റലിയിലും ദക്ഷിണകൊറിയയിലും കൂടുതൽ പേർക്ക് രോഗം ബാധിച്ചെന്നും റിപ്പോർട്ടുണ്ട്. ദക്ഷിണകൊറിയയിൽ രോഗബാധിതരുടെ എണ്ണം 763 ആയി. ഏഷ്യയിൽനിന്ന് പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും വൈറസ് പടരുകയാണെന്ന ഭീതി പരക്കേയുണ്ട്.
ഇതിനിടെ ചൈനയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 2592 ആയി. 77150 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആഗോളതലത്തിൽ കൊറോണ മരണം 2612 ആയി.
പുതിയ വൈറസ് എത്രവേഗത്തിലാണു പടരുന്നതെന്നും ജനങ്ങളിൽ ഭീതി വളർത്തുന്നതെന്നും കഴിഞ്ഞആഴ്ചകൾ തെളിയിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് പറഞ്ഞു.
നിഷേധിച്ച് ഇറാൻ
ഇറാനിലെ ഖോമിൽ കൊറോണരോഗം അന്പതു പേരുടെ ജീവനെടുത്തെന്ന വാർത്ത ഇറാൻ അധികൃതർ നിഷേധിച്ചു. 12 പേർ മാത്രമേ മരിച്ചിട്ടുള്ളുവെന്നും 61 പേർക്കു രോഗബാധയുണ്ടെന്നും ആരോഗ്യവകുപ്പ് വക്താവ് പറഞ്ഞു.
രോഗം സംശയിക്കുന്ന 900 പേർക്ക് പരിശോധന നടത്തിവരികയാണെന്നും വക്താവ് ചൂണ്ടിക്കാട്ടി. ഖോമിലെ ജനപ്രതിനിധി അഹമ്മദ് ഫരാഹനിയാണ് അന്പതുപേർ മരിച്ചെന്നു നേരത്തെ പറഞ്ഞത്. ഇറാനിൽ രണ്ടാം ദിവസവും തുടർച്ചയായി സ്കൂളുകൾ അടച്ചു.
ഇറ്റലിയിൽ
ഇറ്റലിയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. 200പേർ ചികിത്സയിലാണ്. വടക്കൻ ഇറ്റലിയിലെ ലൊംബാർഡി, വെനിറ്റോ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
ഈ മേഖലയിലെ ഒരു ഡസൻ നഗരങ്ങളിലെ അരലക്ഷത്തോളം പേർ പ്രായോഗികമായി ക്വാറന്റൈനിലാണ്. ഇതിനിടെ ഇറ്റാലിയൻ നഗരമായ വെനീസിൽനിന്ന് ജർമനിയിലെ മ്യൂണിക്കിലേക്കു പോയ ട്രെയിൻ ഓസ്ട്രിയൻ അതിർത്തിയിൽ തടഞ്ഞു. ട്രെയിനിൽ രണ്ടു കൊറോണ ബാധിതർ ഉണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണിത്.
ചൈനയിൽ പാർലമെന്റ് സമ്മേളനം നീട്ടി
മാർച്ച് അഞ്ചിന് ബെയ്ജിംഗിൽ ആരംഭിക്കാനിരുന്ന ചൈനീസ് പാർലമെന്റ് സമ്മേളനം കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. സാംസ്കാരിക വിപ്ളവത്തിനുശേഷം ആദ്യമായാണു പാർലമെന്റ് സമ്മേളനം നീട്ടിവയ്ക്കുന്നത്.
മൂവായിരത്തോളം പ്രതിനിധികൾ പങ്കെടുക്കേണ്ട സമ്മേളനം നീട്ടാൻ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ (എൻപിസി) സ്റ്റാൻഡിംഗ് കമ്മിറ്റിയാണു തീരുമാനിച്ചതെന്ന് ചൈനാ ടിവി റിപ്പോർട്ടു ചെയ്തു. പ്രതിനിധികൾക്ക് തങ്ങളുടെ പ്രവിശ്യകളിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കേണ്ടതുണ്ടെന്നാണു വിശദീകരണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടുതൽ പേർ ഒരുമിച്ച് ബെയ്ജിംഗിൽ എത്തുന്നത് രോഗം പടരാൻ കാരണമായേക്കുമെന്നും ആശങ്കയുണ്ട്.
ഇറാക്ക്, കുവൈറ്റ്, ബഹറിൻ, അഫ്ഗാനിസ്ഥാൻ, ലബനൻ എന്നീ രാജ്യങ്ങളിൽ കൊറോണ എത്തിയത് ഇറാനിൽ പോയി മടങ്ങിയെത്തിയവർ മുഖേനയാണെന്നു സംശയിക്കുന്നു.
ഇറ്റലിയിലും ദക്ഷിണകൊറിയയിലും കൂടുതൽ പേർക്ക് രോഗം ബാധിച്ചെന്നും റിപ്പോർട്ടുണ്ട്. ദക്ഷിണകൊറിയയിൽ രോഗബാധിതരുടെ എണ്ണം 763 ആയി. ഏഷ്യയിൽനിന്ന് പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും വൈറസ് പടരുകയാണെന്ന ഭീതി പരക്കേയുണ്ട്.
ഇതിനിടെ ചൈനയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 2592 ആയി. 77150 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആഗോളതലത്തിൽ കൊറോണ മരണം 2612 ആയി.
പുതിയ വൈറസ് എത്രവേഗത്തിലാണു പടരുന്നതെന്നും ജനങ്ങളിൽ ഭീതി വളർത്തുന്നതെന്നും കഴിഞ്ഞആഴ്ചകൾ തെളിയിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് പറഞ്ഞു.
നിഷേധിച്ച് ഇറാൻ
ഇറാനിലെ ഖോമിൽ കൊറോണരോഗം അന്പതു പേരുടെ ജീവനെടുത്തെന്ന വാർത്ത ഇറാൻ അധികൃതർ നിഷേധിച്ചു. 12 പേർ മാത്രമേ മരിച്ചിട്ടുള്ളുവെന്നും 61 പേർക്കു രോഗബാധയുണ്ടെന്നും ആരോഗ്യവകുപ്പ് വക്താവ് പറഞ്ഞു.
രോഗം സംശയിക്കുന്ന 900 പേർക്ക് പരിശോധന നടത്തിവരികയാണെന്നും വക്താവ് ചൂണ്ടിക്കാട്ടി. ഖോമിലെ ജനപ്രതിനിധി അഹമ്മദ് ഫരാഹനിയാണ് അന്പതുപേർ മരിച്ചെന്നു നേരത്തെ പറഞ്ഞത്. ഇറാനിൽ രണ്ടാം ദിവസവും തുടർച്ചയായി സ്കൂളുകൾ അടച്ചു.
ഇറ്റലിയിൽ
ഇറ്റലിയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. 200പേർ ചികിത്സയിലാണ്. വടക്കൻ ഇറ്റലിയിലെ ലൊംബാർഡി, വെനിറ്റോ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
ഈ മേഖലയിലെ ഒരു ഡസൻ നഗരങ്ങളിലെ അരലക്ഷത്തോളം പേർ പ്രായോഗികമായി ക്വാറന്റൈനിലാണ്. ഇതിനിടെ ഇറ്റാലിയൻ നഗരമായ വെനീസിൽനിന്ന് ജർമനിയിലെ മ്യൂണിക്കിലേക്കു പോയ ട്രെയിൻ ഓസ്ട്രിയൻ അതിർത്തിയിൽ തടഞ്ഞു. ട്രെയിനിൽ രണ്ടു കൊറോണ ബാധിതർ ഉണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണിത്.
ചൈനയിൽ പാർലമെന്റ് സമ്മേളനം നീട്ടി
മാർച്ച് അഞ്ചിന് ബെയ്ജിംഗിൽ ആരംഭിക്കാനിരുന്ന ചൈനീസ് പാർലമെന്റ് സമ്മേളനം കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. സാംസ്കാരിക വിപ്ളവത്തിനുശേഷം ആദ്യമായാണു പാർലമെന്റ് സമ്മേളനം നീട്ടിവയ്ക്കുന്നത്.
മൂവായിരത്തോളം പ്രതിനിധികൾ പങ്കെടുക്കേണ്ട സമ്മേളനം നീട്ടാൻ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ (എൻപിസി) സ്റ്റാൻഡിംഗ് കമ്മിറ്റിയാണു തീരുമാനിച്ചതെന്ന് ചൈനാ ടിവി റിപ്പോർട്ടു ചെയ്തു. പ്രതിനിധികൾക്ക് തങ്ങളുടെ പ്രവിശ്യകളിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കേണ്ടതുണ്ടെന്നാണു വിശദീകരണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടുതൽ പേർ ഒരുമിച്ച് ബെയ്ജിംഗിൽ എത്തുന്നത് രോഗം പടരാൻ കാരണമായേക്കുമെന്നും ആശങ്കയുണ്ട്.