വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിൽ ടെസ്റ്റ് ജയിക്കാൻ ഇന്ത്യക്കു സാധിച്ചിട്ടില്ലെന്ന കഴിഞ്ഞ 51 വർഷത്തെ ചരിത്രം ഇത്തവണയും മാറ്റപ്പെട്ടില്ല. രണ്ട് മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന് ന്യൂസിലൻഡിനോടു പരാജയപ്പെട്ടു. സ്കോർ: ഇന്ത്യ 165, 191. ന്യൂസിലൻഡ് 348, 9/0. രണ്ട് ഇന്നിംഗ്സിലുമായി ഒന്‍പത് (4/49, 5/61) വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയാണ് മാൻ ഓഫ് ദ മാച്ച്.
നാലിന് 144 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനം ഇന്ത്യ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. 25 റണ്‍സുമായി അജിങ്ക്യ രഹാനെയും 15 റണ്‍സുമായി ഹനുമ വിഹാരിയുമായിരുന്നു ക്രീസിൽ. നാല് റണ്‍സ് കൂടി ചേർത്ത് രഹാനെ (29) ട്രെന്റ് ബോൾട്ടിനു മുന്നിൽ കീഴടങ്ങി. ഏഴ് പന്തിന്റെ ഇടവേളയിൽ ഹനുമ വിഹാരിയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. അതോടെ ആറിന് 148 എന്ന നിലയിലായി ഇന്ത്യ. ഋഷഭ് പന്ത് 25 റണ്‍സുമായും ഇഷാന്ത് 12 റണ്‍സുമായും മടങ്ങി. അതോടെ ഇന്ത്യക്ക് ന്യൂസിലൻഡിനു മുന്നിൽ വയ്ക്കാൻ സാധിച്ചത് ഒന്‍പത് റണ്‍സ് എന്ന നിസാര ലക്ഷ്യം. അത് അവർ വിക്കറ്റ് നഷ്ടം കൂടാതെ നേടുകയും ചെയ്തു. പരന്പരയിലെ രണ്ടാം മത്സരം 29 മുതൽ നടക്കും.
സ്കോർബോർഡ്
ടോസ്: ന്യൂസിലൻഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 165. ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: 348.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: പൃഥ്വി സി ലാഥം ബി ബോൾട്ട് 14, വിഹാരി സി വാട്ലിംഗ് ബി സൗത്തി 58, പൂജാര ബി ബോൾട്ട് 11, കോഹ്ലി സി വാട്ലിംഗ് ബി ബോൾട്ട് 19, രഹാനെ സി വാട്ലിംഗ് ബി ബോൾട്ട് 29, വിഹാരി ബി സൗത്തി 15, പന്ത് സി ബോൾട്ട് ബി സൗത്തി 25, അശ്വിൻ എൽബിഡബ്ല്യു ബി സൗത്തി 4, ഇഷാന്ത് എൽബിഡബ്ല്യു ബി ഗ്രാൻഡ്ഹോം 12, ഷാമി നോട്ടൗട്ട് 2, ബുംറ സി സബ് (മിച്ചൽ) ബി സൗത്തി 0, എക്സ്ട്രാസ് 2, ആകെ 81 ഓവറിൽ 191.
വിക്കറ്റ് വീഴ്ച: 27/1, 78/2, 96/3, 113/4, 148/5, 148/6, 162/7, 189/8, 191/9, 191/10.
ബൗളിംഗ്: സൗത്തി 21-6-61-5, ബോൾട്ട് 22-8-39-4, ഗ്രാൻഡ്ഹോം 16-5-28-0, ജമൈസണ് 19-7-45-0, പട്ടേൽ 3-0-18-0.
നാണംകെട്ടു
11:57 PM Feb 24, 2020 | Deepika.com