ന്യൂഡൽഹി: ഷഹീൻ ബാഗ് സമരത്തിനു സമാനമായി ഡൽഹിയിലെ ജാഫറാബാദിനു സമീപത്ത് സംഘർഷം. ബിജെപി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധ സ്ഥലത്തേക്കു മാർച്ച് നടത്തിയതോടെ പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ മൗജ്പൂരിൽ ഏറ്റുമുട്ടുകയായിരുന്നു. ഇരുകൂട്ടരും നടത്തിയ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പോലീസും അർധ സൈനിക വിഭാഗവും സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു. ഏറ്റുമുട്ടൽ നിയന്ത്രണ വിധേയമാണെങ്കിലും സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ഷഹീൻബാഗ് സമരത്തെ പിന്തുണച്ച് ശനിയാഴ്ച വൈകുന്നേരത്തോടെയാണ് വടക്കു കിഴക്കൻ ഡൽഹിയിലെ ജാഫറാബാദിൽ സമരം തുടങ്ങിയത്. ഇരുന്നൂറിലധികം സ്ത്രീകളാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നും പൗരത്വ രജിസ്റ്റർ പിൻവലിക്കണമെന്നും മുദ്രാവാക്യം ഉയർത്തിയ സമരത്തിനു പിന്തുണയുമായി നിരവധി ആളുകൾ എത്തിയതോടെ ഇന്നലെ ജാഫറാബാദ് മെട്രോ സ്റ്റേഷൻ അടച്ചിട്ടു. ഇതിനു പിന്നാലെ ഒരു വിഭാഗം ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി റോഡിൽ നിന്നു മാറാൻ ആവശ്യപ്പെട്ടതായും അതിനു ശേഷമാണ് കല്ലേറുണ്ടായതെന്നും സമരക്കാർ പറയുന്നു.
എന്നാൽ, പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് റാലി നടത്തിയവർ ആരും കല്ലേറ് നടത്തിയിട്ടില്ലെന്ന് കപിൽ മിശ്ര മാധ്യമങ്ങളോടു പറഞ്ഞു. പോലീസും അർധ സൈനിക വിഭാഗവും രംഗത്തെത്തിയതിനു ശേഷമാണ് ജാഫറാബാദിലും മൗജ്പൂരിലുമുള്ള സംഘർഷം നിയന്ത്രിക്കാനായത്. ഈ ഭാഗങ്ങളിൽ ഇപ്പോൾ കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഡൽഹി സന്ദർശിക്കാനിരിക്കേ പ്രതിഷേധം രൂക്ഷമായത് കണക്കിലെടുത്താണ് സുരക്ഷാ സേനയെ കൂടുതലായി വിന്യസിച്ചിരിക്കുന്നത്.
അതേസമയം, ഉത്തർപ്രദേശിലെ അലിഗഡിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം നടത്തിയവരും പോലീസും തമ്മിൽ ഏറ്റുമുട്ടി. കല്ലേറ് നടത്തിയവരെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മുഹമ്മദി റോഡിൽ പ്രതിഷേധം നടത്തിയ സ്ത്രീകൾ അടക്കമുള്ളവരെ നീക്കാൻ നടത്തിയ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. കല്ലേറിൽ നിരവധി ആളുകൾക്കു പരിക്കേറ്റതായും പോലീസ് പറയുന്നു.
വാഹനങ്ങൾ നശിച്ചതായും സംഘർഷത്തിനു പിന്നിൽ അലിഗഡ് സർവലകാശാലയിലെ വിദ്യാർഥികളാണെന്നും അവരെ കണ്ടെ ത്താൻ ശ്രമിക്കുകയാണെന്നും അലിഗഡ് കളക്ടർ ചന്ദ്രഭൂഷണ് സിംഗ് പറഞ്ഞു.
ഷഹീൻബാഗ് സമരത്തെ പിന്തുണച്ച് ശനിയാഴ്ച വൈകുന്നേരത്തോടെയാണ് വടക്കു കിഴക്കൻ ഡൽഹിയിലെ ജാഫറാബാദിൽ സമരം തുടങ്ങിയത്. ഇരുന്നൂറിലധികം സ്ത്രീകളാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നും പൗരത്വ രജിസ്റ്റർ പിൻവലിക്കണമെന്നും മുദ്രാവാക്യം ഉയർത്തിയ സമരത്തിനു പിന്തുണയുമായി നിരവധി ആളുകൾ എത്തിയതോടെ ഇന്നലെ ജാഫറാബാദ് മെട്രോ സ്റ്റേഷൻ അടച്ചിട്ടു. ഇതിനു പിന്നാലെ ഒരു വിഭാഗം ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി റോഡിൽ നിന്നു മാറാൻ ആവശ്യപ്പെട്ടതായും അതിനു ശേഷമാണ് കല്ലേറുണ്ടായതെന്നും സമരക്കാർ പറയുന്നു.
എന്നാൽ, പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് റാലി നടത്തിയവർ ആരും കല്ലേറ് നടത്തിയിട്ടില്ലെന്ന് കപിൽ മിശ്ര മാധ്യമങ്ങളോടു പറഞ്ഞു. പോലീസും അർധ സൈനിക വിഭാഗവും രംഗത്തെത്തിയതിനു ശേഷമാണ് ജാഫറാബാദിലും മൗജ്പൂരിലുമുള്ള സംഘർഷം നിയന്ത്രിക്കാനായത്. ഈ ഭാഗങ്ങളിൽ ഇപ്പോൾ കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഡൽഹി സന്ദർശിക്കാനിരിക്കേ പ്രതിഷേധം രൂക്ഷമായത് കണക്കിലെടുത്താണ് സുരക്ഷാ സേനയെ കൂടുതലായി വിന്യസിച്ചിരിക്കുന്നത്.
അതേസമയം, ഉത്തർപ്രദേശിലെ അലിഗഡിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം നടത്തിയവരും പോലീസും തമ്മിൽ ഏറ്റുമുട്ടി. കല്ലേറ് നടത്തിയവരെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മുഹമ്മദി റോഡിൽ പ്രതിഷേധം നടത്തിയ സ്ത്രീകൾ അടക്കമുള്ളവരെ നീക്കാൻ നടത്തിയ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. കല്ലേറിൽ നിരവധി ആളുകൾക്കു പരിക്കേറ്റതായും പോലീസ് പറയുന്നു.
വാഹനങ്ങൾ നശിച്ചതായും സംഘർഷത്തിനു പിന്നിൽ അലിഗഡ് സർവലകാശാലയിലെ വിദ്യാർഥികളാണെന്നും അവരെ കണ്ടെ ത്താൻ ശ്രമിക്കുകയാണെന്നും അലിഗഡ് കളക്ടർ ചന്ദ്രഭൂഷണ് സിംഗ് പറഞ്ഞു.