ജമുയി(ബിഹാർ): തലയ്ക്ക് 11 ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവ് ബിഹാറിൽ പോലീസ് കസ്റ്റഡിയിൽ മരിച്ചു. സിപിഐ സോണൽ കമാൻഡർ സിദ്ദു കോഡ(40) ആണ് മരിച്ചത്. ജാർഖണ്ഡിൽനിന്നാണ് ഇയാളെ ബിഹാറിലെത്തിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നോടെ നെഞ്ചിനും വയറിനും വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സിദ്ദുവിനെ ജമുയി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏറെ വൈകാതെ മരണം സംഭവിച്ചു.
ജമുയി ജില്ലയിലെ ചകായി സ്വദേശിയാണ് സിദ്ദു. ശനിയാഴ്ച രാവിലെ ജാർഖണ്ഡിലെ ദുംക റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇയാളെ എസ്ടിഎഫ് സംഘം അറസ്റ്റ് ചെയ്തത്. എകെ 47 ഉൾപ്പെടെ രണ്ടു റൈഫിളുകൾ ഇയാളുടെ പക്കൽനിന്നു പിടികൂടിയിരുന്നു. കൊലപാതകം ഉൾപ്പെടെ എഴുപതോളം കേസുകളിൽ പ്രതിയാണു സിദ്ദുവെന്ന് ഡിഐജി മനു മഹാരാജ് പറഞ്ഞു. എന്നാൽ, പോസ്റ്റ്മോർട്ടത്തിന്റെ വിശദാംശങ്ങൾ ഡിഐജി വെളുപ്പെടുത്തിയില്ല. ബിഹാറിൽ ഒരു ലക്ഷം രൂപയും ജാർഖണ്ഡിൽ 10 ലക്ഷം രൂപയും സിദ്ദു കോഡയുടെ തലയ്ക്കു വിലയിട്ടിരുന്നു.
ജമുയി ജില്ലയിലെ ചകായി സ്വദേശിയാണ് സിദ്ദു. ശനിയാഴ്ച രാവിലെ ജാർഖണ്ഡിലെ ദുംക റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇയാളെ എസ്ടിഎഫ് സംഘം അറസ്റ്റ് ചെയ്തത്. എകെ 47 ഉൾപ്പെടെ രണ്ടു റൈഫിളുകൾ ഇയാളുടെ പക്കൽനിന്നു പിടികൂടിയിരുന്നു. കൊലപാതകം ഉൾപ്പെടെ എഴുപതോളം കേസുകളിൽ പ്രതിയാണു സിദ്ദുവെന്ന് ഡിഐജി മനു മഹാരാജ് പറഞ്ഞു. എന്നാൽ, പോസ്റ്റ്മോർട്ടത്തിന്റെ വിശദാംശങ്ങൾ ഡിഐജി വെളുപ്പെടുത്തിയില്ല. ബിഹാറിൽ ഒരു ലക്ഷം രൂപയും ജാർഖണ്ഡിൽ 10 ലക്ഷം രൂപയും സിദ്ദു കോഡയുടെ തലയ്ക്കു വിലയിട്ടിരുന്നു.