ഗോരഖ്പുർ: ഗോരഖ്പുർ ബിആർഡി ആശുപത്രിയിലെ മുൻ ഡോക്ടർ ഡോ. കഫീൽ ഖാന്റെ അമ്മാവൻ ഡോ. നുസ്രുത്തുള്ള വർസി(55) വെടിയേറ്റു കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി 10.45നായിരുന്നു സംഭവം. ഭൂമി ഇടപാടുകാരനാണു വർസി. കൊലപാതകവുമായി ബന്ധപ്പെട്ട് ഇമാനുദ്ദീൻ, അനിൽ സോൻകർ എന്നിവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വസ്തു ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിനു കാരണമെന്നാണു പോലീസ് പറയുന്നത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധത്തിനിടെ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് ഡോ. കഫീൽ ഖാനെതിരേ കേസെടുത്തിരുന്നു. മുംബൈ വിമാനത്താവളത്തിൽനിന്നായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2017ൽ ഗോരഖ്പുർ ബിആർഡി ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ ഒരാഴ്ചയ്ക്കിടെ 60 കുട്ടികൾ മരിച്ചിരുന്നു. അന്ന് അവിടെ ശിശുരോഗ വിഭാഗം മേധാവിയായിരുന്നു ഡോ. കഫീൽ ഖാൻ.
പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധത്തിനിടെ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് ഡോ. കഫീൽ ഖാനെതിരേ കേസെടുത്തിരുന്നു. മുംബൈ വിമാനത്താവളത്തിൽനിന്നായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2017ൽ ഗോരഖ്പുർ ബിആർഡി ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ ഒരാഴ്ചയ്ക്കിടെ 60 കുട്ടികൾ മരിച്ചിരുന്നു. അന്ന് അവിടെ ശിശുരോഗ വിഭാഗം മേധാവിയായിരുന്നു ഡോ. കഫീൽ ഖാൻ.