ബെർഹാംപുർ: കച്ചിത്തുറുവിനു തീപിടിച്ച് കളിച്ചുകൊണ്ടിരുന്ന മൂന്നുകുട്ടികൾ വെന്തുമരിച്ചു. ഗഞ്ചം ജില്ലയിലെ ഖയ്റാചതാ ഗ്രാമത്തിൽ ഇന്നലെ രാവിലെ 11നാണു സംഭവം. സായ്റാം ജനി, ദീപക് ഗൗഡ, ഇതിശ്രീ ജീന എന്നിവരാണു മരിച്ചത്. മൂവരും പത്തുവയസിൽ താഴെ പ്രായമുള്ളവരാണ്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ഇവർക്കൊപ്പമുണ്ടായിരുന്ന അലോക് ജെന എന്ന കുട്ടി ബെർഹാംപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അലോകിന് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ദുരന്തത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക് അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
ദുരന്തത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക് അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.