ന്യൂഡൽഹി: കൊറോണ വൈറസ് ബാധിതമായ വുഹാനിലേക്കു മരുന്നുകളും വൈദ്യോപകരണങ്ങളും എത്തിക്കാനും ശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുമായി പോകാനിരുന്ന ഇന്ത്യൻ വിമാനത്തിനു ബോധപൂർവം ചൈന അനുമതി വൈകിക്കുന്നു. ഡൽഹിയിൽനിന്നു വെള്ളിയാഴ്ച വുഹാനിലേക്കുപറക്കാൻ സജ്ജമായി നിന്ന വ്യോമസേനയുടെ ഏറ്റവും വലിയ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിനാണ് ചൈന വൻമതിൽ തീർത്തു തടസം സൃഷ്ടിച്ചത്.
ഫ്രാൻസ് ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്കു വുഹാനിൽനിന്ന് അവരുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനും ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കുന്നതിനും ഇപ്പോഴും അനുമതി നൽകുന്നുണ്ട്. ഇന്ത്യയുടെ ദുരിതാശ്വാസ വിമാനത്തിന് അനുമതി വൈകിക്കുന്നത് എന്തിനാണെന്ന് ചൈനീസ് സർക്കാർ വ്യക്തമാക്കണം. ഇന്ത്യയുടെ സഹായത്തിൽ താത്പര്യം ഇല്ലെന്നാണോ? എന്തിനാണ് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് ചൈന തടസം നിൽക്കുന്നത്. വുഹാനിൽ കഴിയുന്ന ഇന്ത്യക്കാർക്ക് കടുത്ത ദുരിതത്തിലും ആശങ്കയിലും കഴിയേണ്ടി വരുന്നതു ഖേദകരമാണ്- ഇന്ത്യ ചൂണ്ടിക്കാട്ടി.
വിമാനത്തിന് ക്ലിയറൻസ് നൽകാൻ വൈകുന്നതായുള്ള ആരോപണം ചൈന നിഷേധിച്ചു. വൈറസ് ബാധിത മേഖലകളിലേക്ക് ഒട്ടേറെ രാജ്യങ്ങളുടെ വിമാനങ്ങൾ എത്തുന്നതു മൂലം വിമാനത്താവളത്തിലുണ്ടായ തിരക്കാണ് ഇന്ത്യൻ വിമാനത്തിന് അനുമതി വൈകുന്നതിനു കാരണമെന്നാണു ചൈന പറയുന്നത്. ഇക്കാര്യത്തിൽ ഇന്ത്യയുമായി ആശയവിനിമയം തുടരുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാംഗ് പറഞ്ഞു.
ജോർജ് കള്ളിവയലിൽ
ഫ്രാൻസ് ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്കു വുഹാനിൽനിന്ന് അവരുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനും ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കുന്നതിനും ഇപ്പോഴും അനുമതി നൽകുന്നുണ്ട്. ഇന്ത്യയുടെ ദുരിതാശ്വാസ വിമാനത്തിന് അനുമതി വൈകിക്കുന്നത് എന്തിനാണെന്ന് ചൈനീസ് സർക്കാർ വ്യക്തമാക്കണം. ഇന്ത്യയുടെ സഹായത്തിൽ താത്പര്യം ഇല്ലെന്നാണോ? എന്തിനാണ് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് ചൈന തടസം നിൽക്കുന്നത്. വുഹാനിൽ കഴിയുന്ന ഇന്ത്യക്കാർക്ക് കടുത്ത ദുരിതത്തിലും ആശങ്കയിലും കഴിയേണ്ടി വരുന്നതു ഖേദകരമാണ്- ഇന്ത്യ ചൂണ്ടിക്കാട്ടി.
വിമാനത്തിന് ക്ലിയറൻസ് നൽകാൻ വൈകുന്നതായുള്ള ആരോപണം ചൈന നിഷേധിച്ചു. വൈറസ് ബാധിത മേഖലകളിലേക്ക് ഒട്ടേറെ രാജ്യങ്ങളുടെ വിമാനങ്ങൾ എത്തുന്നതു മൂലം വിമാനത്താവളത്തിലുണ്ടായ തിരക്കാണ് ഇന്ത്യൻ വിമാനത്തിന് അനുമതി വൈകുന്നതിനു കാരണമെന്നാണു ചൈന പറയുന്നത്. ഇക്കാര്യത്തിൽ ഇന്ത്യയുമായി ആശയവിനിമയം തുടരുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാംഗ് പറഞ്ഞു.
ജോർജ് കള്ളിവയലിൽ